Wednesday 28 November 2007

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 05


കുറച്ചു നാളുകള്‍ക്കു ശേഷം ആ കച്ചവട സംഘം ശാമില്‍ എത്തിച്ചേര്‍ന്നു. അവിടെ എത്തിയ ഉടനെ തന്നെ ഞാന്‍
ആ നാട്ടിലുള്ള ചിലരോട്‌ ഇപ്പ്രകാരം ചോദിച്ചു, 'നിങ്ങളുടെ കൂട്ടത്തില്‍ ഈ മതത്തില്‍ ഏറ്റവും അറിവുള്ളയാള്‍
ആരാണ്‌?' അവര്‍ ഒരു പുരോഹിതനെപ്പറ്റി എന്നോട്‌ സൂചിപ്പിച്ചു. അദ്ദേഹമാണ്‌ അവിടെ ഈ മതത്തിനെ കുറിച്ച്‌ ഏറ്റവും
അറിവുള്ളയാളെന്നും, അദ്ദേഹത്തെ പള്ളിയില്‍ കാണുവാന്‍ സാധിക്കുമെന്നും അവര്‍ എന്നോടു പറഞ്ഞു.

അങ്ങനെ ഞാന്‍ അദ്ദേഹത്തിന്‍റ്റെ അടുക്കലെത്തി. "നിങ്ങളുടെ ആരാധനാ രീതികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാന്‍ അങ്ങയോടോപ്പം താമസിച്ച്‌ ഈ മതത്തെ കുറിച്ച്‌ പഠിക്കുവാന്‍ ആഗ്രഹിക്കുന്നു. എനിക്ക്‌ താങ്കളോടൊപ്പം ആരാധനാകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും താങ്കളെ സഹായിക്കുവാനും അതുമൂലം സാധിക്കും".

അദ്ദേഹം എന്‍റ്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു. അങ്ങനെ ഞാന്‍ അവിടെ താമസിച്ചു പോന്നു.
കുറച്ചു കാലത്തിനു ശേഷം ഒരു കാര്യം സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) ശ്രദ്ധയില്‍പ്പെട്ടു. ആ പുരോഹിതന്‍ സത്യത്തിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി അദ്ദേഹത്തിനു മനസ്സിലായി. പാവങ്ങള്‍ക്കായി ആളുകള്‍ സംഭാവന ചെയ്യുന്ന പണം, അയാള്‍ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുപോന്നു. അയാള്‍ ആ സംഭത്ത്‌ അര്‍ഹതപെട്ടവര്‍ക്ക് നല്‍കിയില്ല. അങ്ങനെ അയാള്‍ സ്വര്‍ണ്ണവും വെള്ളിയും സംബാദിച്ചു കൂട്ടി. അക്കാരണത്താല്‍ സല്‍മാന്‍ അല്‍ ഫാരിസി(റ) അയാളെ
വെറുത്തു.

കുറച്ചു നാളുകള്‍ക്കു ശേഷം ആ പുരോഹിതന്‍ മരണപ്പെട്ടു. അദ്ദേഹത്തിന്‍റ്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ആളുകള്‍ ഒരുമിച്ചു കൂടി. ഞാന്‍ ആളുകളുടെയെടുത്ത്‌ ആ പുരോഹിതന്‍റ്റെ മോഷണത്തെ പറ്റി പറഞ്ഞു. അയാള്‍ ജനങ്ങളുടെയെടുത്ത്‌ പാവങ്ങളെ സഹായിക്കുവാന്‍ കല്‍പ്പിക്കുകയും എന്നിട്ട്‌ ആ ധനം സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്തെന്ന്‌ ഞാന്‍ അവരോട്‌ പറഞ്ഞു.

ആദ്യം അവര്‍ എന്നെ വിഷ്വസിച്ചില്ല.
"നിങ്ങള്‍ക്ക്‌ അതെങ്ങനെയറിയാം?" അവര്‍ എന്നോടു ചോദിച്ചു.
"ഞാന്‍ നിങ്ങള്‍ക്ക്‌ അദ്ദേഹത്തിന്‍റ്റെ സംബാദ്യം കാണിച്ചു തരാം", ഞാന്‍ പറഞ്ഞു.
ഞാന്‍ അവര്‍ക്ക്‌ അയാള്‍ ഒളുപ്പിച്ചു വച്ച മുഴുവന്‍ ധനവും കാണിച്ചു കൊടുത്തു. ഇതു കണ്ട ആളുകള്‍
രോഷാകുലരായി. അവര്‍ പറഞ്ഞു,
"അല്ലാഹുവാണ, ഞങ്ങള്‍ ഇദ്ദേഹത്തെ അടക്കം ചെയ്യില്ല." ആ പുരോഹിതന്‍റ്റെ
മ്രിതുശരീരത്തെ അവര്‍ ക്രൂശിക്കുകയും കല്ലെറിയുകയും ചെയ്തു.

[തുടരും...]

Tuesday 27 November 2007

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 04


"ഞാന്‍ അവരുടെ ആരാധന രീതികളും മുറകളും വീക്ഷിച്ചു. അത്‌ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അവരുടെ മതത്തില്‍ എനിക്ക്‌ വളരെയധികം താല്‍പര്യം തോന്നി. അല്ലാഹുവാണെ, ഇത്‌ എന്‍റ്റെ വിശ്വാസത്തെക്കാളും എത്രെയോ ഭേദമാണ്‌!. സൂര്യാസ്തമയം വരെ ഞാന്‍ അവിടെ ഇരുന്നു. ഞാന്‍ വീട്ടില്‍ നിന്നും രാവിലെ ഇറങ്ങിയതാണ്.
കൃഷിസ്ഥലത്തേയ്ക്ക് ഞാന്‍ പോയതുമില്ല. ഈ മതത്തിന്‍റ്റെ ഉത്ഭവം എവിടെയാണെന്ന്‌ ഞാന്‍ അവരോട്‌ ചോദിച്ചു. അതിന്‍റ്റെ ഉത്ഭവം അശ്-ശാമിലാണെന്ന്‌ അവരില്‍ നിന്നും എനിക്ക്‌ മനസ്സിലാക്കുവാന്‍ കഴിഞ്ഞു
"
. (അശ്-ശാം - ഫലസ്തീന്‍, സിറിയ, ലെബനോന്‍, ജോര്‍ദാന്‍ ചേര്‍ന്ന സ്ഥലം)

"ഞാന്‍ തിരിച്ച്‌ വീട്ടിലേയ്ക്കുപോയി. എന്‍റ്റെ പിതാവ്, എന്നെ കാണാത്തതിനാല്‍ വളരെയധികം വിഷമിച്ചു നില്‍ക്കുകയായിരുന്നു. എന്നെ തിരയുന്നതിനായി അദ്ദേഹം ആളുകളെ പറഞ്ഞു വിട്ടു".
അദ്ദേഹം എന്നോട്‌ ചോദിച്ചു, "എന്‍റ്റെ മകനേ, നീ എവിടെയായിരുന്നു? ഞാന്‍ നിന്നെ ഒരാവിശ്യത്തിനായി പറഞ്ഞു വിട്ടതല്ലെ. എന്താണ്‌ സംഭവിച്ചത്‌?".

ഞാന്‍ അപ്പോള്‍ പറഞ്ഞു, "പിതാവേ, ഞാന്‍ ഇന്ന് ചിലയാളുകളെ പരിചയപ്പെടുവാന്‍ ഇടയായി. അവര്‍ പള്ളിയില്‍ ഇരുന്ന്‌
പ്രാര്‍ത്ഥിക്കുകയായിരുന്നു. എനിക്ക്‌ അവരുടെ ആരാധന രീതി വളരെയധികം ഇഷ്ടപെട്ടു. സൂര്യാസ്തമയം വരെ ഞാന്‍ അവിടെ കഴിച്ചു കൂട്ടി.

ഇതു കേട്ട എന്‍റ്റെ പിതാവ്‌ വളരെയധികം വിഷമിച്ചു. അദ്ദേഹം എന്നോട്‌ പറഞ്ഞു, "മകനേ, നിന്‍റ്റെയും നിന്‍റ്റെ പൂര്‍വ്വ പിതാക്കളുടേയും മതത്തെക്കാളും നല്ലതായി മറ്റൊന്നുമില്ല".
"അങ്ങനെയല്ല, അല്ലാഹുവാണ, നമ്മുടെ മതത്തേക്കാളും അത്‌ എത്രയോ ഭേദമാണ്", ഞാന്‍ പറഞ്ഞു.

എന്‍റ്റെ മറുപടി കേട്ട പിതാവിന്‌ വളരെയധികം വിഷമമായി. അദ്ദേഹം വളരെയധികം ദേഷ്യപ്പെട്ടു. എന്നെ അദ്ദേഹം
വീട്ടില്‍ തന്നെ പൂട്ടിയിട്ടു. അതിനു ശേഷം അദ്ദേഹം എന്നെ വീട്ടിനുപുറത്തു വിട്ടില്ല.

എന്‍റ്റെ പിതാവറിയാതെ രഹസ്യമായി ഞാന്‍ ആ പള്ളിയിലുണ്ടായിരുന്നവര്‍ക്ക് ഒരു സന്ദേശമയച്ചു. ഏതെങ്കിലും ക്രിസ്ത്യന്‍ കച്ചവട സംഘം ശാമില്‍ നിന്നും വന്നാല്‍ എന്നെ അറിയിക്കണമെന്നായിരുന്നു ആ കത്തിന്‍റ്റെ ഉള്ളടക്കം. അങ്ങനെ
കുറച്ചു നാളുകള്‍ക്ക് ശേഷം ഒരു കച്ചവട സംഘം ശാമില്‍ നിന്നും അവിടെയെത്തി.
ഞാന്‍ പറഞ്ഞതനുസരിച്ച്‌ അവര്‍ എന്നെ വിവരം അറിയിച്ചു. ആ കച്ചവട സംഘം തിരിച്ചു പോകുന്ന സമയം എന്നെ അറിയിക്കണമെന്ന് ഞാന്‍ അവരോട്‌ പറഞ്ഞു. അങ്ങനെ അവര്‍ തിരിച്ചു പോകുന്ന സമയമായപ്പോള്‍ എനിക്ക് വിവരം ലഭിച്ചു.
ഞാന്‍ ആരും അറിയാതെ വീട്ടില്‍നിന്നും പുറത്തു കടന്നു. ആ കച്ചവട സംഘത്തോടൊപ്പം ഞാന്‍ ശാമിലേയ്ക്ക്‌ യാത്ര തിരിച്ചു.


[തുടരും...]

Thursday 22 November 2007

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 03

ഇബിന്‍ അബ്ബാസ്(റ), സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) ഇസ്ലാം സ്വീകരണം ഇപ്പ്രകാരം വിവരിക്കുന്നു. ഇബിന്‍ അബ്ബാസ്(റ) വളരെ ചെറുപ്പമാണ്‌. അദ്ദേഹം ഒരു സഹാബിയാണ്‌. റസൂലുല്ലായുടെ(സ്വ) മരണസമയത്ത്‌ ഇബിന്‍ അബ്ബാസിന്‌(റ) മുപ്പത് വയസേയുണ്ടായിരുന്നൊള്ളു. തന്‍റ്റെ ചെറുപ്പം ഇബിന്‍ അബ്ബാസ്(റ) വിജ്ഞാനത്തിനായി ചിലവഴിച്ചു. അദ്ദേഹം റസൂലുല്ലായുടെയും(സ്വ) സഹാബാക്കളുടെയും(റ) ഇടയില്‍ നിന്നും വിജ്ഞാനം സംബാദിക്കുന്നതിനായി വളരെയധികം സമയം ചിലവഴിച്ചു.

ഒരിക്കല്‍ സല്‍മാന്‍ അല്‍ ഫാരിസി(റ) തന്‍റ്റെ ഇസ്ലാം സ്വീകരണത്തെ കുറിച്ച് ഇബിന്‍ അബ്ബാസിന്‌(റ) വിവരിച്ചുകൊടുത്തു. ഇബിന്‍ അബ്ബാസ് (റ) പറഞ്ഞു, "സല്‍മാന്‍ അല്‍ ഫാരിസി എന്നോട്‌ ഇപ്പ്രകാരം പറഞ്ഞു".

"ഞാന്‍ പേര്‍ഷ്യയിലെ 'ഇസ്ഫഹാന്‍' (അസ്ബഹാന്‍) എന്ന സമൂഹത്തില്‍പ്പെട്ടയാളാണ്. ഞങ്ങളുടെ വാസ സ്ഥലം 'ജായി' (അഥവാ ജി) എന്ന പട്ടണമായിരുന്നു. എന്‍റ്റെ പിതാവ്‌ ആ സ്ഥലത്തെ വളരെ പ്രധാനപെട്ട ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന്‌ എന്നെ വളരെയധികം ഇഷ്ട്ടമായിരുന്നു. അതുകാരണം വീടിനുപുറത്തേയ്ക്ക് അദ്ദേഹം എന്നെ ഒരാവശ്യത്തിനും വിടില്ല. അദ്ദേഹം എന്നെ വളരെയെധികം സംരക്ഷിച്ചു. അങ്ങനെ പുറം ലോകവുമായി എനിക്ക്‌ യാതൊരു ബന്ധവുമില്ലാതായി. ഞങ്ങളുടെ മതത്തെ കുറിച്ചല്ലാതെ മറ്റൊന്നും എനിക്കറിയില്ലായിരുന്നു. ഞങ്ങള്‍ തീയെ ആരാധിക്കുന്ന സമൂഹത്തില്‍പ്പെട്ടവരായിരുന്നു".

സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) കുടുംബം തീയുടെ കാവല്‍ക്കാരായിരുന്നു. തീ അണയാതെ സൂക്ഷിക്കുക എന്നതായിരുന്നു അവരുടെ പ്രധാനപ്പെട്ട ചുമതല. ആ ജോലി അദ്ദേഹത്തിന്‍റ്റെ പിതാവ്‌ സല്‍മാന്‍ അല്‍ ഫാരിസിയെ (റ) ഏല്‍പ്പിച്ചു. അദ്ദേഹത്തിന്‍റ്റെ പിതാവ്‌ സമൂഹത്തില്‍ വളരെയധികം ബഹുമാനിക്കപ്പെട്ട വ്യക്തിയായിരുന്നു.

"എന്‍റ്റെ പിതാവിന്‌ വളരെയധികം കൃഷിസ്ഥലങ്ങളുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം ഒരു കെട്ടിടം പണിയുന്ന തിരക്കിലായിരുന്നു. അതിനാല്‍ കൃഷിയുടെ ആവശ്യത്തിനായി അദ്ദേഹം എന്നെ വീട്ടിന്‍റ്റെ പുറത്തേയ്ക്ക്‌ പറഞ്ഞു വിട്ടു."

അദ്ദേഹത്തിന്‍റ്റെ പിതാവിന്‌ മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. ഗത്യന്തരമില്ലാതെ അദ്ദേഹം സല്‍മാന്‍ അല്‍ ഫാരിസിയെ(റ) കൃഷി സ്ഥലത്തേയ്ക്ക് പറഞ്ഞു വിട്ടു.

അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസി(റ) വീട്ടില്‍ നിന്നും പുറത്തിറങ്ങി. അത്‌ അദ്ദേഹത്തിന്‌(റ) ഒരു പുതിയ അനുഭവമായിരുന്നു. പലതും അദ്ദേഹം ആദ്യമായി കാണുകയായിരുന്നു.

"കൃഷി സ്ഥലത്തേയ്ക്ക് പോകുന്ന വഴി ഞാന്‍ ഒരു ക്രിസ്ത്യന്‍ പള്ളി കണ്ടു".

സല്‍മാന്‍ അല്‍ ഫാരിസിയ്ക്ക്(റ) വളരെയധികം ജിജ്ഞാസയായി. അദ്ദേഹം ഇത് ആദ്യമായി കാണുകയാണ്. പുതിയ ഒരു മതം.

"അകത്ത് ആളുകള്‍ പ്രാര്‍ത്ഥിക്കുന്നത്‌ ഞാന്‍ കേട്ടു. അവര്‍ എന്താണ്‌ ചെയ്യുന്നതെന്നറിയാനായി ഞാന്‍ അകത്തേയ്ക്കു കടന്നു."

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 02

കിടങ്ങു കുഴിക്കുന്നതില്‍ സല്‍മാന്‍ അല്‍ ഫാരിസിയും(റ) പങ്കുചേര്‍ന്നു. സല്‍മാന്‍ അല്‍ ഫാരിസി(റ) പണിഞ്ഞു കൊണ്ടിരുന്ന സ്ഥലത്ത്
റസൂലുല്ലായുമുണ്ടായിരുന്നു(സ്വ) . അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസിയും(റ) സംഖവും കുഴിച്ചുകൊണ്ടിരുന്ന സ്ഥലത്ത് ഒരു പാറ പ്രത്യക്ഷപ്പെട്ടു. എത്ര പരിശ്രമിച്ചിട്ടും അതു തകര്‍ക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അങ്ങനെ പരാജിതരായി അവര്‍ റസൂലുല്ലായുടെ (സ്വ) അടുക്കല്‍ ചെന്നു. അദ്ദേഹത്തോട്‌(സ്വ)
അവര്‍ അഭിപ്രായം ആരാഞ്ഞു. അദ്ദേഹം(സ്വ) ആ പാറയുടെ അടുക്കല്‍ച്ചെന്നു.


"ബിസ്മില്ലാഹ് (അല്ലാഹുവിന്‍റ്റെ നാമത്തില്‍)", റസൂലുല്ലാഹ്(സ്വ) ആയുധം കൈയ്യിലെടുത്തു. അദ്ദേഹം(സ്വ) പാറയില്‍ അടിച്ചുകൊണ്ട്‌ പറഞ്ഞു, "അല്ലാഹു അക്ബര്‍, അശ്-ശാമിന്‍റ്റെ താക്കോല്‍ എനിക്ക്‌ നല്‍കപ്പെട്ടതായി ഞാന്‍ കാണുന്നു, അല്ലാഹുവാണ, അവിടുത്തെ ചുമന്ന കൊട്ടാരങ്ങള്‍ എനിക്ക് ഇപ്പോള്‍ കാണാം".

റസൂലുല്ലാഹ്(സ്വ) പാറയില്‍ വീണ്ടും ആഞ്ഞടിച്ചു. "അല്ലാഹു അക്ബര്‍, പേര്‍ഷ്യയുടെ നിയന്ത്രണം എനിക്ക്‌ നല്‍കിയതായി ഞാന്‍ കാണുന്നു. അല്ലാഹുവാണ, മദിയനിലെ വെളുത്ത കൊട്ടാരങ്ങള്‍ എനിക്ക് ഇപ്പോള്‍ കാണാം".

"ബിസ്മില്ലാഹ്", റസൂലുല്ലാഹ്(സ്വ) വീണ്ടും പാറയില്‍ അടിച്ചു. അതോടെ ആ പാറ തകര്‍ന്നു. റസൂലുല്ലാഹ്(സ്വ) ഇപ്രകാരം പറഞ്ഞു, "അല്ലാഹു അക്ബര്‍, യെമെന്‍റ്റെ താക്കോല്‍ എനിക്ക്‌ നല്‍കിയതായി ഞാന്‍ കാണുന്നു. എനിക്ക്, സനായുടെ വാതിലുകള്‍ ഇവിടെ നിന്നും കാണാം".

റസൂലുല്ലാഹ്(സ്വ) ഓരോതവണയും പാറയില്‍ അടിക്കുംബോള്‍ അതില്‍ നിന്നും പ്രകാശം വരുന്നുണ്ടായിരുന്നു. ഇത്‌ റസൂലുല്ലായുടെ(സ്വ) അത്ഭുതങ്ങളില്‍ ഒന്നായിരുന്നു. ഇതിനെല്ലാത്തിനും സല്‍മാന്‍ അല്‍ ഫാരിസി(റ) സാക്ഷ്യം വഹിച്ചു.

സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) നാട്‌ പേര്‍ഷ്യയാണ്. അത്‌ അദ്ദേഹത്തിന്‍റ്റെ പേരില്‍ തന്നെയുണ്ട്‌. സല്‍മാന്‍ അല്‍ ഫാരിസിയെന്നാല്‍ 'പേര്‍ഷ്യക്കാരന്‍ സല്‍മാന്‍'
എന്നാണര്‍തം.
ആരാണ്‌ സല്‍മാന്‍ അല്‍ ഫാരിസി?
എങ്ങനെ അദ്ദേഹം മുസ്ലീമായി?
പേര്‍ഷ്യയിലുള്ള അദ്ദേഹം എങ്ങനെ മദീനയിലെത്തി?

സല്‍മാന്‍ അല്‍ ഫാരിസിയുടെ ഹ്രിദയഹാരിയായ ഇസ്ലാമിലേക്കുള്ള യാത്ര നമുക്കു അദ്ദേഹത്തില്‍ നിന്നും തന്നെ ശ്രദ്ധിക്കാം.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday 17 November 2007

സല്‍മാന്‍ അല്‍ ഫാരിസി (റ)

1. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 01 .
2. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 02 .
3. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 03 .
4. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 04 .
5. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 05 .
6. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 06 .
7. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 07 .
8. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 08 .
9. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 09 .
10. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 10 .
11. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 11 .
12. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 12 .


References:
1. The Quest for Truth, Salmaan Al Farisi - Lecture by Imaam Anwar Al Awlaki.

സല്‍മാന്‍ അല്‍ ഫാരിസി, അധ്യായം 01


ഹിജ്ര അഞ്ചാം വര്‍ഷം. മുസ്ലീംങ്ങളെ വക വരുത്തുവാനായി ജൂതന്മാരും ഖുറയ്ഷികളും ഒരുമിച്ചു കൂടി. ജൂതന്മാരിലെ ഇരുപത് പ്രമുഖരും, ബനു നദീറിലെ ചില പ്രമുഖന്മാരും മക്കയിലേയ്ക്ക് യാത്ര തിരിച്ചു.
ഖുറയ്ഷികളുമായി ഒരു ഉടംബടിയുണ്ടാക്കുവാനായിരുന്നു ആ യാത്ര. അല്ലാഹുവിന്‍റ്റെ പ്രവാചകനെയും(സ്വ) സത്യവിഷ്വാസികളേയും ആക്രമിക്കുവാന്‍ വേണ്ടി അവര്‍ ഖുറയ്ഷികളെ പ്രലോഭിപ്പിച്ചു. അതിനുവേണ്ടി ഖുറയ്ഷികള്‍ക്ക്‌ എല്ലാവിധ സഹായവും സഹകരണവും നല്‍കാമെന്ന്‌ അവര്‍ വാഗ്ദാനം ചെയ്തു. ഖുറയ്ഷികളില്‍പ്പെട്ട ചിലര്‍ ഇതൊരു നല്ല അവസരമായി കണ്ടു.

ആ ഉടംബടി ഉണ്ടാക്കുന്നതില്‍ വിജയിച്ച അവര്‍ അവിടെ നിന്നും ഗത്തഫാന്‍ എന്ന ഗോത്രത്തിന്‍റ്റെ അടുക്കലേയ്ക്കാണ്‌
പോയത്. ആ യാത്രയുടെയും ഉദ്ദേശവും വേറൊന്നായിരുന്നില്ല. ഗത്തഫാനും ആക്രമണത്തിന്‍ തയ്യാറായി. അതിനു ശേഷം
അവിടെ നിന്നും അവര്‍ കൂടുതല്‍ ഗോത്രങ്ങളെ ഇതില്‍ പങ്കു ചേര്‍ക്കുന്നതിനു വേണ്ടി അറേബ്യയില്‍ പലയിടങ്ങളിലും
സഞ്ചരിച്ചു. അല്ലാഹുവിന്‍റ്റെ റസൂലിനെയും(സ്വ) മുസ്ലിംങ്ങളെയും നശിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അവര്‍ക്കുണ്ടായിരുന്നൊള്ളു.

നാലായിരം ഭടന്‍മാര്‍ 'അബു സുഫിയാന്‍റ്റെ' നേത്രുത്ത്വത്തില്‍ അണിനിരന്നു. ഖുറയ്ഷികളും, കിനാനയും, പിന്നെ
തിഹാമയില്‍ നിന്നുമുള്ള സഖ്യ കക്ഷികളും ആ കൂട്ടത്തിലുണ്ടായിരുന്നു. ഫസാറ എന്ന ഗോത്രത്തിന്‍റ്റെ നേതാവ്‌ 'ഉയയ്ന ബിന്‍ ഹിസ്നും', മുറ്ര എന്ന ഗോത്രത്തിന്‍റ്റെ നേതാവ്‌ 'ഹാരിത് ബിന്‍ ഔഫും', അഷ്ജ എന്ന ഗോത്രത്തിന്‍റ്റെ നേതാവ്‌ 'മിസ് അര്‍ ബിന്‍ രഖീല'യുമായിരുന്നു.
അവര്‍ മദീനയിലേയ്ക്കു യാത്ര തിരിച്ചു. അത് വളരെ വലിയ സൈന്യമായിരുന്നു. ആ സൈന്യത്തില്‍ പതിനായിരത്തോളം
ആളുകളുണ്ടായിരുന്നു. അന്ന്‌ മദീനയിലുണ്ടായിരുന്ന മുഴുവന്‍ ജനസംഖ്യയേക്കാളുമുണ്ടായിരുന്നു ആ സൈന്യം. സത്യവിശ്വാസികള്‍ക്കെതിരിലുള്ള ഈ പടനീക്കം റസൂലുല്ലായുടെ(സ്വ) ശ്രദ്ധയില്‍പ്പെട്ടു. ഇതിനെ എങ്ങനെ നേരിടണമെന്ന്
തീരുമാനിക്കുന്നതിയാനി റസൂലുല്ലാഹ്(സ്വ) ഒരു യോഗം വിളിച്ചു ചേര്‍ത്തു.
സഹാബാക്കള്‍(റ) പല അഭിപ്രായങ്ങളും മുന്‍പോട്ടു വെച്ചു. ഒടുവില്‍ ഒരു സഹാബി(റ) ഇപ്പ്രകാരം പറഞ്ഞു, "ഓ, അല്ലാഹുവിന്‍റ്റെ റസൂലേ, പേര്‍ഷ്യയില്‍ ആക്രമണമുണ്ടാകുംബോള്‍ ഞങ്ങള്‍ അതിനെ നേരിടുവാന്‍ വേണ്ടി വലിയ കിടങ്ങുകള്‍ കുഴിക്കും. ഇവിടേയും നമുക്ക് അങ്ങനെ ചെയ്യാം". ഈ അഭിപ്രായം എല്ലാവര്‍ക്കും വളരെയധികം ഇഷ്ടപ്പെട്ടു. ഈ അഭിപ്രായം പറഞ്ഞത് മഹാനായ സഹാബി 'സല്‍മാന്‍ അല്‍ ഫാരിസി'യായിരുന്നു. അങ്ങനെ അവര്‍ കിടങ്ങു കുഴിക്കുവാന്‍ തുടങ്ങി.
[തുടരും...]

Friday 2 November 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 16


ജമല്‍ യുദ്ധം അവസാനിച്ചു. ആയിഷ(റ), അവിടെ നിന്നും ബസ്രയിലേയ്ക്ക് യാത്ര തിരിച്ചു. അവിടെ നിന്നും മദീനയിലേയ്ക്കും.

ഇമാം അഹ്മദില്‍ നിന്നും നിവേദനം, ഒരിക്കല്‍ റസൂലുല്ലാഹ്(സ്വ) അലി ബിന്‍ അബിത്വാലിബിനോട്(റ) പറഞ്ഞു, "ആയിഷയ്ക്കും നിങ്ങള്‍ക്കുമിടയില്‍ ഒരു കാര്യം സംഭവിക്കും."
അലി ബിന്‍ അബിത്വാലിബ് ചോദിച്ചു, "എനിയ്ക്കും ആയിഷ്യക്കുമിടയിലോ?"
റസൂലുല്ലാഹ്(സ്വ) പറഞ്ഞു, "അതെ".
ഇതു കേട്ട അലി(റ) പറഞ്ഞു, "എങ്കില്‍ ആളുകള്‍ക്കിടയില്‍ ഏറ്റവും നിര്‍ഭാഗ്യവാന്‍ ഞാനാണ്.എനിക്കും സത്യവിഷ്വാസികളുടെ മാതാവ്, ആയിഷയ്ക്കുമിടയില്‍ പ്രശ്നമുണ്ടാകുകയോ?, ഞാന്‍ വളരെയധികം നിര്‍ഭാഗ്യവാനാണ്."
റസൂലുല്ലാഹ്(സ്വ) പറഞ്ഞു, "അങ്ങനെയല്ല".
എന്നിട്ട് റസൂലുല്ലാഹ്(സ്വ) പറഞ്ഞു, "അത്‌ സംഭവിച്ചു കഴിഞ്ഞാല്‍, താങ്കള്‍ ആയിഷയെ സുരക്ഷിത്മായ സ്ഥലത്തേയ്ക്ക് എത്തിക്കുക."
ഈ പ്രശ്നങ്ങള്‍ക്ക് ശേഷം അലി ബിന്‍ അഭിത്വാലിബ്(റ ആയിഷയെ(റ) തന്‍റ്റെ സൈന്യത്തിലെ കുറച്ചാളുകളുടെ സംരക്ഷണത്തോട്കൂടി തിരിച്ചു മദീനയില്‍ കൊണ്ടെത്തിച്ചു.

മരണമടഞ്ഞവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ദ്ധനയ്ക്ക് അലി ബിന്‍ അബിത്വാലിബ്(റ) നേത്രുത്വം നല്‍കി. മരണമടഞ്ഞവരുടെ കൂട്ടത്തില്‍ അലിയ്ക്കുവേണ്ടി പോരാടിയവരും അദ്ദേഹത്തിനെതിരില്‍ പോരാടിയവരുമുണ്ടായിരുന്നു.
തല്‍ഹയേയും(റ) സുബൈറിനേയും(റ) ഖബറടക്കിയതിനു ശേഷം അദ്ദേഹം അവര്‍ക്ക് അവസാനമായി സലാം പറഞ്ഞു.
അദ്ദേഹം കരയുവാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു, "തല്‍ഹയും, സുബൈറും, ഉത്മാനും, ഞാനും അല്ലാഹു സൂചിപ്പിച്ച ആളുകളുടെ കൂട്ടത്തിലായിരിക്കട്ടെ എന്ന്‌ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു" എന്നിട്ട്‌ അദ്ദേഹം ഈ ഖുറാന്‍ വചനം ഓതി,
"അവരുടെ ഹ്രുദയങ്ങളില്‍ വല്ല വിദ്ദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി (സ്വര്‍ഗ്ഗത്തില്‍) ഇരിക്കുന്നവരായിരിക്കും"
എന്നിട്ട് അദ്ദേഹം വളരെയധികം ദുഖത്തോടെ പറഞ്ഞു, "അല്ലാഹുവിന്‍റ്റെ റസൂല്‍(സ്വ) ഇപ്രകാരം പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.
"തല്‍ഹയും സുബൈറും സ്വര്‍ഗ്ഗത്തില്‍ എന്നോടൊപ്പമായിരിക്കും"

അവസാനിച്ചു...

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 15


തല്‍ഹയെയും(റ) സുബൈറിനെയും(റ) ഒത്തുതീര്‍പ്പിനായി അലി(റ) ക്ഷണിച്ചു. അലിയുടെ(റ) മനസ്സ് വല്ലാതെ വിഷമിച്ചു...

അലി ബിന്‍ അബി ത്വാലിബ്(റ) തല്‍ഹയോടായി(റ) പറഞ്ഞു, "ഓ തല്‍ഹ, താങ്കള്‍ പ്രവാചക പത്നിയുമായി എനിക്കെതിരില്‍ പോരാടുവാന്‍ വന്നതാണോ?".

എന്നിട്ട് അലി(റ) സുബൈറിനോട്(റ) പറഞ്ഞു, "ഓ സുബൈര്‍, അല്ലാഹുവിന്‍റ്റെ നാമത്തില്‍ ഞാന്‍ താങ്കളോട് ചോദിക്കുന്നു, അല്ലാഹുവിന്‍റ്റെ റസൂല്‍(സ്വ) നമ്മുടെ അടുത്തുകൂടി കടന്നു പോയ സന്ദര്‍ഭം അങ്ങ്‌ ഓര്‍ക്കുന്നില്ലേ?". അപ്പോള്‍ പ്രവാചകന്‍(സ്വ) അങ്ങയോട്‌ ഇപ്പ്രകാരം ചോദിച്ചില്ലേ, ഓ സുബൈര്‍, താങ്കള്‍ അലിയെ സ്നേഹിക്കുന്നുവോ?"

അപ്പോള്‍ നിങ്ങള്‍ പറഞ്ഞു, "ഓ റസൂലുല്ലാഹ്, ഞാന്‍ എങ്ങനെ എന്‍റ്റെ സഹോദരനും എന്‍റ്റെ മതത്തിന്‍റ്റെ വിശ്വാസിയുമായ അലിയെ സ്നേഹിക്കാതിരിക്കും" അപ്പോള്‍ പ്രവാചകന്‍ താങ്കളോടായി പറഞ്ഞു, "ഓ സുബൈര്‍, അല്ലാഹുവാണ, നിങ്ങള്‍ അദ്ദേഹത്തോട് അന്യായമായി പോരാടും"

അലിയുടെ(റ) വാക്കുകള്‍ കേട്ട സുബൈര്‍(റ) പറഞ്ഞു, "നേരാണ്‌ താങ്കള്‍ പറഞ്ഞത്, ഞാന്‍ അത്‌ ഓര്‍ക്കുന്നു, അല്ലാഹുവാണ, ഞാന്‍ താങ്കള്ക്കെതിരില്‍ യുദ്ധത്തിനില്ല."
അങ്ങനെ, സുബൈറും(റ), തല്‍ഹയും(റ) യുദ്ധത്തില്‍ നിന്നും പിന്തിരിഞ്ഞു. അവര്‍ യുദ്ധത്തില്‍നിന്നും പിന്തിരിയാന്‍ മറ്റൊരുകാര്യം കൂടിയുണ്ടായിരുന്നു. അമ്മാര്‍ ഇബിന്‍ യാസിറിനെ(റ), അലിയുടെ(റ) പക്ഷം അവര്‍ കണ്ടു. ഒരിക്കല്‍ റസൂലുല്ലാഹ്(സ്വ) അമ്മാറിനോടായി(റ) പറഞ്ഞു, "താങ്കള്‍ അനീതിയുടെ ആളുകളാല്‍ വധിക്കപ്പെടും"

ആ യുദ്ധത്തില്‍ അമ്മാര്‍(റ) വധിക്കപ്പെട്ടാല്‍, തല്‍ഹയും കൂട്ടരും അനീതിയുടെ ആളുകളുടെ കൂട്ടത്തിലാകും. അതിനാല്‍ അവര്‍ ആ യുദ്ധത്തില്‍ നിന്നും പിന്മാറി.

അമര്‍ ബിന്‍ ജര്‍മൌശ് എന്നയാള്‍ സുബൈറിനെ(റ) പിന്തുടര്‍ന്നു. നമസ്കാരം നിര്‍വഹിച്ചു കൊണ്ടിരുന്ന സുബൈറിനെ(റ), ആ ഭീരു കൊലപ്പെടുത്തി. തല്‍ഹ(റ)യും മറ്റൊരാളാല്‍ വധിക്കപ്പെട്ടു.

[തുടരും...]

Tuesday 23 October 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 14

ഉത്മാന്‍(റ) ശഹീദാകുമെന്ന് റസൂലുല്ലാഹ്(സ്വ) ഒരിക്കല്‍ പറഞ്ഞിരുന്നു. റസൂലുല്ലാഹ്(സ്വ) ഉഹുദ് മലയുടെ മുകളില്‍ നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്‍റ്റെ(സ്വ)
കൂടെ, അബുബെക്കറും, ഉമറും, ഉത്മാനുമുണ്ടായിരുന്നു. അപ്പോള്‍ ആ പര്‍വ്വതം ഭൂമികുലുക്കം കാരണം വിറയ്ക്കുവാന്‍ തുടങ്ങി. റസൂലുല്ലാഹ്(സ്വ) ഉഹുദ് പര്‍വ്വതത്തോടായി ഇപ്പ്രകാരം പറഞ്ഞു. "അനങ്ങാതെ നില്‍ക്കുക, കാരണം നിന്‍റ്റെ പുറത്ത് ഒരു പ്രവാചകനും, ഒരു സിദ്ദീഖും, രണ്ട്‌ ശഹീദുമാണ്‌ നില്‍ക്കുന്നത്‌".


അതിനു ശേഷമുണ്ടായ അടുത്ത ഫിത്നയാണ്, ജമല്‍ യുദ്ധം. ഉത്മാന്‍(റ) കൊലച്ചെയ്യപ്പെട്ടപ്പോള്‍ മുസ്ലിംഉമ്മത്തിന്‌ ഖലീഫയെ നഷ്ട്ടപ്പെട്ടു. ചില മുസ്ലീങ്ങള്‍ അലി ബിന്‍ അബിത്വാലിബിനെ(റ) ഖലീഫയാക്കുവാന്‍ വേണ്ടി പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ അലി ബിന്‍ അബിത്വാലിബ്(റ) അത് നിരസിച്ചു. എല്ലാവരും ഒരുമിച്ചു കൂടിയിരുന്ന് ആലോചിച്ച് തീരുമാനിക്കാമെന്ന് അലി ബിന്‍ അബിത്വാലിബ്(റ) പറഞ്ഞു.

പക്ഷേ അവര്‍ പറഞ്ഞു, "ഉത്മാന്‍(റ) വധിക്കപ്പെട്ടു, അദ്ദേഹത്തിന്‍റ്റെ കൊലയാളികള്‍ ചുറ്റിനുമുണ്ട്, മാത്രവുമല്ല നമ്മള്‍ ഒരു വലിയ ഫിത്നയുടെ നടുവിലുമാണ്. ഇപ്പോള്‍ ഒരുമിച്ചു കൂടിയിരുന്ന് ആലോചിക്കുവാനുള്ള അവസരമല്ല. പ്രശ്നങ്ങള്‍ ഇനിയും വര്‍ദ്ധിക്കും. എത്രയുംപ്പെട്ടന്ന് കാര്യങ്ങള്‍ തീരുമാനിക്കണം. അതുകൊണ്ട്‌ അങ്ങ്‌ ഖലീഫയാകണം". അവര്‍ അദ്ദേഹത്തെ വളരെയധികം നിര്‍ബന്ധിച്ചു. പക്ഷേ അദ്ദേഹം നിരസിച്ചു. ഒടുവില്‍ അവരുടെ നിര്‍ബന്ധം സഹിക്കാതെ അദ്ദേഹം ഖലീഫയാകുവാന്‍ സമ്മതിച്ചു.

അങ്ങനെ അവര്‍ അലി ബിന്‍ അലിത്വാലിബിന്‌(റ) പിന്തുണ പ്രഖ്യാപിച്ചു. അക്കൂട്ടത്തില്‍ സുബൈറും(റ), തല്‍ഹയും(റ)ഉണ്ടായിരുന്നു. പക്ഷേ ഉത്മാന്‍റ്റെ(റ) കൊലയാളികള്‍, അലി ബിന്‍ അബിത്വാലിബിന്‍റ്റെ(റ) സൈന്യത്തില്‍ നുഴഞ്ഞു കയറി. അവര്‍ വളരെയധികമുണ്ടായിരുന്നു. തല്‍ഹയ്ക്കും(റ), സുബൈറിനും(റ), ആയിഷ(റ)യ്ക്കും, ഉത്മാന്‍റ്റെ(റ) കൊലയാളികളെ എത്രയും പെട്ടന്ന് പിടികൂടി വിചാരണ ചെയ്യണമെന്ന നിലപാടായിരുന്നു. അലി ബിന്‍ അബിത്വാലിബ്‌(റ) അതിനോട്‌ യോജിച്ചില്ല. ഉത്മാന്‍റ്റെ(റ) ഔലിയാ (അടുത്ത ബന്ധുക്കള്‍) അതിനായി മുന്‍പോട്ട്‌ വരണമെന്ന അഭിപ്രായമായിരുന്നു അലി ബിന്‍ അബിത്വാലിബിന്(റ).

ഔലിയാ മരിച്ചയാളുടെ അടുത്ത ബന്ധുക്കളാണ്. ഇസ്ലാമിക ശരിയാ പ്രകാരം, ആരെങ്കിലും കൊല്ലപ്പെടുകയാണെങ്കില്‍, മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ക്കാണ്‌ നീതിയ്ക്കായി മുന്‍പ്പോട്ട് വരുവാനുള്ള അവകാശം. അവര്‍ക്ക്‌ രണ്ട് വഴി തെരെഞ്ഞെടുക്കാം. ഒന്നുങ്കില്‍ കൊലയാളിയെ വധ ശിക്ഷയ്ക്ക് വിധിക്കാം, അല്ലെങ്കില്‍ മരണത്തിന്‌ പകരമായി നഷ്ടപരിഹാരം ആവശ്യപ്പെടാം. ഇത്‌ തീരുമാനിക്കുന്നത്‌ മരണപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളാണ്.

അതുകൊണ്ട്, അലി ബിന്‍ അബിത്വാലിബ്(റ) പറഞ്ഞു, "ഞാന്‍ ഉത്മാന്‍റ്റെ ബന്ധുക്കള്‍ക്കായി കാത്തിരിക്കുകയാണ്". തല്‍ഹയും(റ), സുബൈറും(റ), ആയിഷയും(റ), അലി ബിന്‍ അബിത്വാലിബിന്‍റ്റെ(റ) ഈ അഭിപ്രായത്തിനോട്‌ യോജിപ്പായിരുന്നു. അവര്‍ അലിയുടെ(റ) അഭിപ്രായത്തെ ശരിവച്ചു.

അതു വരെ കാര്യങ്ങള്‍ എല്ലാം വളരെ നല്ല രീതിയില്‍ മുന്‍പ്പോട്ട് പോയി. സമയം രാത്രിയായി. അലിയുടെ(റ) സൈന്യത്തില്‍ ഉത്മാന്‍റ്റെ കൊലയാളികള്‍ നുഴ്ഞ്ഞു കയറിയിരുന്നു. അവര്‍ രാത്രിയില്‍ തല്‍ഹയുടെയും(റ), സുബൈറിന്‍ടെയും(റ), ആയിഷയുടെയും(റ), സൈന്യത്തെ ആക്രമിച്ചു. പക്ഷേ തല്‍ഹയും(റ), സുബയ്റും
(റ), ആയിഷയും(റ) ആക്രമണത്തിനായിരുന്നില്ല അവിടെ എത്തിച്ചേര്‍ന്നത്. ഉത്മാന്‍റ്റെ(റ) കൊലയാളികളെ നീതിയുടെ മുന്‍പില്‍ കൊണ്ടുവരിക എന്ന ഉദ്ദേശ്യമേ അവര്‍ക്കുണ്ടായിരിന്നൊള്ളു. സുബൈറും(റ), തല്‍ഹയും(റ) വിചാരിച്ചു അലി ബിന്‍ അബിത്വാലിബാണ്(റ) അവരെ ആക്രമിച്ചതെന്ന്. അങ്ങനെ അത് ഒരു വലിയ യുദ്ധമായി മാറി. പക്ഷേ അവസാനം അലി ബിന്‍ അബിത്വാലിബിന്(റ) അവരെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തുവാന്‍ സാധിച്ചു. അലി ബിന്‍ അബിത്വാലിബല്ല(റ) അവരെ ആക്രമിച്ചതെന്ന് അവര്‍ക്ക് ബോധ്യമായി.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday 17 October 2007

ആരാണ്‌ മുസ്ലീം?



അനസിബ്നു മാലിക്കില്‍(റ)നിന്നും നിവേദനം, റസൂലുല്ലാഹ്(സ്വ) പ്രസ്താവിച്ചതായി അദ്ദേഹം പറഞ്ഞു: "നമ്മുടെ നമസ്കാരം നമസ്കരിക്കുകയും നമ്മുടെ ഖിബിലയെ ഖിബിലയാക്കുകയും നാം അറുത്തത് തിന്നുകയും ചെയ്യുന്നവനാരോ, അവന്‍ മുസ്ലീമാകുന്നു. അല്ലാഹുവിനും അവന്‍റ്റെ ദൂതനും അവനില്‍ ഉത്തരവാദിത്വമുണ്ട്. അതിനാല്‍ അല്ലാഹുവിന്‍റ്റെ ഉത്തരവാദിത്വത്തെ ലംഘിക്കാതിരിക്കുവിന്‍."

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 13

വലിയ ഫിത്നയുടെയും മുസ്ലിം ഉമ്മത്തിന്‍റ്റെയും ഇടയിലുള്ള വാതില്‍ (വേര്‍തിരിവ്) ഉമര്‍(റ) ആയിരുന്നു. കാരണം ഉമറിന്‍റ്റെ(റ) ഭരണ കാലത്ത് മുസ്ലിം ലോകത്ത് ശാന്തിയും സമാധാനവും നിറഞ്ഞുനിന്നു. ഉമറിന്‍റ്റെ(റ) കാലശേഷമാണ്‌ പ്രശ്നങ്ങള്‍ തുടങ്ങിയത്.

ഉമറിന്‍റ്റെ(റ) കാലശേഷം, ഉത്മാന്‍ ബിന്‍ അഫ്ഫാനെ(റ) ഖലീഫയായി തെരഞ്ഞെടുത്തു. ഉത്മാന്‍ ബിന്‍ അഫ്ഫാന്‍(റ) പിന്നീട് വധിക്കപ്പെട്ടു.
ഉമറും(റ) വധിക്കപ്പെടുകയായിരുന്നു. പക്ഷേ, ഉമറിന്‍റ്റെയും, ഉത്മാന്‍റ്റെയും കൊലയാളികള്‍ തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. ഉമറിനെ കൊലചെയ്തത് ഒരവിശ്വാസിയായിരുന്നു. അതേസമയം ഉത്മാനെ കൊലചെയ്തത് ഒരുമുസ്ലീമും.

ഇസ്ലാമിന്‍റ്റെ കീഴിലുള്ള ആളുകള്‍തന്നെയാണ്‌ ഉത്മാനെ(റ) വധിച്ചത്‌. അതുകാരണത്താല്‍ ഐക്യത്തിന്‍റ്റെ വാതില്‍ തകര്‍ക്കപ്പെട്ടു. കാരണം, ഉമറിന്‍റ്റെ മരണത്തിനുത്തരവാദി ഇസ്ലാമിന്‍റ്റെ ശത്രുവായിരുന്നു, എന്നാല്‍ ഉത്മാന്‍റ്റെ മരണത്തിനുത്തരവാദി ഇസ്ലാമിനുള്ളില്‍ തന്നെയുള്ളവരായിരുന്നു.

ഉത്മാന്‍(റ) ഖലീഫയായിരുന്നു. അദ്ദേഹത്തിന്‍റ്റെ ഭരണകാലത്ത് ചില വിവാദങ്ങള്‍ ഉണ്ടായി. ചില മുസ്ലിംങ്ങള്‍ സംഘംചേര്‍ന്ന് അദ്ദേഹത്തിന്‍റ്റെ വീട്‌ വളഞ്ഞു. ഉത്മാന്‍(റ) ഖിലാഫത്ത് വെടിയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഉത്മാന്‍(റ) അതിന്‌ തയ്യാറായില്ല.
ഒരിക്കല്‍, റസൂലുല്ലാഹ്(സ്വ) ഉത്മാനോടായി പറഞ്ഞു, "അല്ലാഹു, താങ്കള്‍ക്ക് ഒരു മേലങ്കി നല്‍കും. ആളുകള്‍ അതു ഊരിമാറ്റുവാന്‍ താങ്കളോട് ആവശ്യപ്പെടും. പക്ഷേ, അങ്ങനെ ചെയ്യരുത്". റസൂലുല്ലാഹ്(സ്വ) എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ ഉത്മാന്‌ അന്ന്‌ മനസ്സിലായില്ല. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന്‌ കാര്യം വ്യക്തമായി. റസൂലുല്ലാഹ്(സ്വ) മേലങ്കി എന്ന്‌ ഉദ്ദേശിച്ചത് തന്‍റ്റെ ഖിലാഫത്തായിരുന്നു. അല്ലാഹു അദ്ദേഹത്തിന്‍ ഈ ഖിലാഫത്തു നല്‍കി, പക്ഷേ ആളുകള്‍ അത്‌ ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെടുന്നു. അതുകാരണം അദ്ദേഹം ആ ആവശ്യം നിരസിച്ചു.

അതേ അവസരത്തില്‍ ഉത്മാന്‍(റ) അവരോട് പോരാടുവാനും തയ്യാറായില്ല. അത്‌ വളരെയധികം പ്രയാസം പിടിച്ച അവസ്ഥയായിരുന്നു. അലി ബിന്‍ അബിത്വാലിബും(റ) അദ്ദേഹത്തിന്‍റ്റെ മക്കളും, ഉത്മാനെ(റ) ആ അക്രമികളില്‍നിന്നും സംരക്ഷിക്കുകയായിരുന്നു. അലി(റ) ഉത്മാനോടായി പറഞ്ഞു, "താങ്കള്‍ ഉത്തരവിട്ടാലും, ഞങ്ങള്‍ അവരോട് പൊരുതാം".
ഉത്മാന്‍(റ) പറഞ്ഞു, "ഞാന്‍ കാരണം ഒരു തുള്ളി രക്തം ചൊരിയുവാന്‍ എനിക്ക് താല്പര്യം ഇല്ല". അവര്‍ക്കെതിരില്‍ പോരാടുന്നതില്‍നിന്നും അലി ബിന്‍ അബിത്വാലിബിനെ(റ) ഉത്മാന്‍(റ) വിലക്കുകയും ചെയ്തു. അലി ബിന്‍ അബിത്വാലിബ്(റ), തന്‍റ്റെ മക്കള്‍, അല്‍ ഹസ്സനോടും, അല്‍ ഹുസ്സൈനോടും, ഉത്മാനെ(റ) സംരക്ഷിക്കുവാന്‍ പറഞ്ഞു.

പക്ഷേ തന്‍റ്റെ പേരില്‍ ആരും പോരാടരുതെന്ന്‌ ഉത്മാന്‍(റ) അവരോട്‌ കല്‍പ്പിച്ചു. ഒടുവില്‍ അക്രമി സംഘം വീടിനുള്ളില്‍ പ്രവേശിച്ചു. അവര്‍ ആയിരത്തിലധികമുണ്ടായിരുന്നു. അവസാനം അവര്‍ ഉത്മാനെ(റ) വധിച്ചു. അങ്ങനെ അത് വലിയ ഒരു ഫിത്നയ്ക്ക് തുടക്കം കുറിച്ചു.
[തുടരും...]

Tuesday 2 October 2007

ഹദീസുകള്‍, സംഭാഷണങ്ങള്‍

1. ലൈലത്തുല്‍ ഖദര്‍ .
2. അതാണു തഖ്വ്'വ .
3. ആരാണ്‌ മുസ്ലീം? .
4. സുജൂദ് വര്‍ദ്ധിപ്പിക്കുക .

ലൈലത്തുല്‍ ഖദര്‍...

ആയിഷ(റ) നിന്നും നിവേദനം, "ഒരിക്കല്‍ ഞാന്‍ അല്ലാഹുവിന്‍റ്റെ റസൂലിനോട് (സ്വല്ലല്ലാഹു അലൈഹി വസല്ലം) ചോദിച്ചു, 'ഓ അല്ലാഹുവിന്‍റ്റെ റസൂലെ, ലൈലത്തുല്‍ ഖദറിന്‍റ്റെ രാത്രി ഏതാണെന്നു എനിക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞാല്‍, ആ രാത്രിയില്‍ ഞാന്‍ എന്താണ്‌ ചൊല്ലേണ്ടത്‌? '.

അപ്പോള്‍ പ്രവാചകന്‍(സ്വ) എന്നോട്‌ ഇപ്പ്രകാരം ചൊല്ലുവാന്‍ പറഞ്ഞു,

"അല്ലാഹുമ്മ ഇന്നക്ക അഫ്ഫുവുന്‍ തുഹിബ്ബുല്‍ അഫ്ഫുവ ഫ'ഉഫു അന്നീ"
(അല്ലാഹുവേ, നീ ധാരാളമായി പൊറുക്കുന്നവനും, പൊറുത്തുകൊടുക്കുവാന്‍ ഇഷ്ടപ്പെടുന്നവനുമാണല്ലോ, അതിനാല്‍ എനിക്കു നീ പൊറുത്തു തന്നാലും).

അഹമദ്, ഇബിന്‍ മാജ, അത് തിര്‍മിതിയില്‍ രേഖപ്പെടുത്തിയത്‌.


References

Men Around The Messenger
by Khaalid Muhammad Khaalid
Translated by Sheikh Muhammad Mustafa Gemeiah


This book depicts sixty of most extraordinary men the world has ever seen. These Sahaba or Companions of the Prophet changed the course of human history with their undying faith, sincerity and brotherhood. The book presents such heroic figures as Mu'adh ibn Jabal whose judgement was trusted by the Prophet (S) himself and Qais ibn Saad whose cleverness was unmatched. The character of each man and the way he would interact with others described in moving accounts define manhood itself. An invaluable book for presenting role models to young people.






Ar-Raheeq Al Makhtum,
The Sealed Nectar
Biography of the Noble Prophet (Swallallahu alaihiwasallam)

A complete authoritative book on the life of Prophet Muhammad (S) by Sheikh Safi-ur-Rahman al-Mubarkpuri. It was honored by the World Muslim League as first prize winner book.









The Life of Muhammad (SAW)

This 16 CD set is an outstanding collection of inspirational talks that introduces the life of Prophet Muhammad, the greatest human being to walk the face of the earth. In these talks, Imam Anwar al-Awlaki, author of the best selling series, The Lives of the Prophets, eloquently presents the Makkan period of the Prophet's life in a detailed manner, deriving valuable lessons from it and thus making it relevant to our modern times. The series is primarily based on Ibn Kathir's book on the Sirah. Some of the topics discussed include: The History of the Kabah, Muhammad in the Bible, The Call to Near Kin, The Islam of Hamzah, The Year of Grief, Lessons from the Trip to al-Taif and much more.


തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 12

തല്‍ഹയെയും(റ) സുബൈറിനെയും(റ) ഒത്തുതീര്‍പ്പിനായി അലി(റ) ക്ഷണിച്ചു. അലിയുടെ(റ) മനസ്സ് വല്ലാതെ വിഷമിച്ചു...


...ജമല്‍ യുദ്ധം...

ഉമര്‍ ബിന്‍ അല്‍ ഖത്താബും(റ) ഹുദയ്ഫയും(റ) തമ്മില്‍ നടന്ന ഒരു സംഭാഷണം അല്‍ ബുഖാരിയില്‍ ഇപ്പ്രകാരം നിവേദനം ചെയ്തിരിക്കുന്നു. ഉമറും(റ) മറ്റു സഹാബാക്കളും(റ) ഒരു സമ്മേളനത്തില്‍ ആയിരുന്നു. അവിടെവച്ച് ഉമര്‍(റ) സഹാബാക്കളോടായി ഇപ്പ്രകാരം ചോദിച്ചു.

"ഫിത്നയെ കുറിച്ചുള്ള ഹദീസ് ഇക്കൂട്ടത്തില്‍ ആര്‍ക്കാണ്‌ നന്നായി അറിയുക?". അപ്പോള്‍ ഹുദയ്ഫ(റ) അതിനുത്തരം നല്‍കികൊണ്ട് ചില ഫിത്നയുടെ ഹദീസുകള്‍ പറഞ്ഞു. (ഫിത്ന - ക്ലേശം, പരീക്ഷണം)

പക്ഷേ ഉമറിനു(റ) അതല്ലായിരുന്നു വേണ്ടിയിരുന്നത്‌. അദ്ദേഹം പറഞ്ഞു, "ഞാന്‍ ഇതല്ല ചോദിച്ചത്, കടലിലെ തിരമാല പോലെ ആഞ്ഞടിക്കുന്നതിനു സമമായുള്ള ഫിത്നയെ കുറിച്ചാണ്‌ ഞാന്‍ ചോദിച്ചത്".

ഇതുകേട്ട ഹുദയ്ഫ(റ) പറഞ്ഞു, "ഓ സത്യവിശ്വാസികളുടെ നേതാവെ, അങ്ങ് അതോര്‍ത്ത് വിഷമിക്കേണ്ടതില്ല. കാരണം, അങ്ങേയ്ക്കും ആ വലിയ ഫിത്നകള്‍ക്കുമിടയില്‍ ഒരു അടഞ്ഞ വാതിലാണുള്ളത്."

ഇതു കേട്ട ഉമര്‍(റ) ചോദിച്ചു, "ആ വാതില്‍ തുറക്കുമോ, അതോ അത്‌ തകര്‍ക്കുമോ?".

ഹുദയ്ഫ(റ) പറഞ്ഞു, "അത്‌ തകര്‍ക്കും".

"അത്‌ തകര്‍ക്കുകയാണെങ്കില്‍, ഒരിക്കലും അത്‌ തിരിച്ച് അടയ്ക്കുവാന്‍ സാധിക്കില്ല", ഉമര്‍(റ) പറഞ്ഞു.

ഹുദയ്ഫ(റ) ഈ സംഭാഷണത്തെകുറിച്ച് സഹാബാക്കളുടെ ചില ശിഷ്യന്മാരോട് (താബഈന്‍), ഒരിക്കല്‍ സൂചിപ്പിച്ചു. ഹുദയ്ഫ(റ) സംസാരിച്ച് കഴിഞ്ഞപ്പോള്‍ അവര്‍ അദ്ദേഹത്തിനോട് ചോദിച്ചു, "ആരാണ്‌ ആ വാതിലെന്ന് ഉമര്‍ ബിന്‍ ഖത്താബിന്‌ അറിയാമായിരുന്നുവോ?".

ഹുദയ്ഫ(റ) പറഞ്ഞു, "അതെ, അദ്ദേഹത്തിന്‌ അത് അറിയാമായിരുന്നു. കാരണം ആരാണ്‌ ആ വാതിലെന്ന് ഞാന്‍ അദ്ദേഹത്തിന്‌ പറഞ്ഞു കൊടുത്തു."

അതിനുശേഷം ഹുദയ്ഫ(റ) അവിടെനിന്നും എഴുന്നേറ്റ് പോയി. പിന്നീട്‌ ആ വാതില്‍ ആരാണെന്നറിയുവാനായി അവര്‍ ഒരാളെ അദ്ദേഹത്തിന്‍റ്റെ അടുക്കലേയ്ക്കായി പറഞ്ഞുവിട്ടു.

ഹുദയ്ഫ(റ) പറഞ്ഞു, "ആ വാതില്‍ ഉമര്‍ ആയിരുന്നു".

(ഉമറിന്‍റ്റെ(റ) ഭരണ കാലത്ത്‌ മുസ്ലിംലോകത്ത് ശാന്തിയും, സമാധാനവും നിറഞ്ഞു നിന്നിരുന്നു. മുസ്ലിംഉമ്മത് അദ്ദേഹത്തിന്‍റ്റെ(റ) ഖിലാഫത്ത് കാലത്ത് വളരെയധികം പുരോഗമനം കൈവരിച്ചു. അദ്ദേഹം കൊല്ലപ്പെട്ടതിനുശേഷം മുസ്ലിംലോകത്തില്‍ വലിയ ഫിത്നകള്‍ക്ക് തുടക്കം കുറിച്ചു. അതാണ്‌ ഹുദയ്ഫ(റ) ഇവിടെ ഉദ്ദേശിച്ചത്.)


[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 11

ബസ്രയിലെ ജനശക്തി അലിയ്ക്ക്(റ) കടുത്ത വെല്ലുവിളിയുയര്‍ത്തി. അദ്ദേഹം മുസ്ലീംങ്ങളുടെ ഖലീഫയാണ്. ഈ വിപ്ലവത്തെ തടയുകയെന്നത് അദ്ദേഹത്തന്‍റ്റെ ഉത്തരവാദിത്തമായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റ്റെ അവസ്ഥ വളരെ പ്രയാസകരമായിരുന്നു. ഈ വിപ്ലവത്തില്‍ പങ്കെടുക്കുന്നത് അദ്ദേഹത്തിന്‍റ്റെ മുസ്ലിം സഹോദരങ്ങള്‍ തന്നെയായിരുന്നു. അതായത്, പ്രവാചകനുമൊത്ത് ഒരുമിച്ചു ജീവിച്ചവര്‍. തോളോട് തോള്‍ ചേര്‍ന്ന് നിന്ന് ഇസ്ലാമിനുവേണ്ടി പോരാടിയവര്‍. അലി(റ) ആദരിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നവര്‍.

ഒരു സംഘം ആളുകള്‍ ഉത്മാന്‍റ്റെ(റ) മരണത്തിനു പകരം ചോദിക്കുവാന്‍ വേണ്ടി ഒത്തുകൂടിയിരിക്കുന്നു. മറുഭാഗത്ത്‌, അലി(റ)യെ പിന്തുണച്ചുകൊണ്ട് ഈ വിപ്ലവത്തെ പരാജയപ്പെടുത്തുവാന്‍വേണ്ടി ഒരു സംഘം ആളുകളും. ഈ രണ്ടു സംഘവും ബസ്രയ്ക്ക് അടുത്തുള്ള കുറയ്ബ എന്ന സ്ഥലത്താണ്‌ ഒത്തുകൂടിയത്. അലിയ്ക്ക്(റ) ഈ പ്രശ്നം സമാധാനപരമായി ഒത്തു തീര്‍ക്കുവാനായിരുന്നു താല്‍പര്യം. അതിനായി അദ്ദേഹം വളരെയധികം പരിശ്രമിച്ചു. പക്ഷേ അവിടെയും ചില ദുര്‍ബുദ്ധികള്‍ ഇരു സംഘവും തമ്മിലുള്ള യുദ്ധത്തിനുവേണ്ടി പരിശ്രമിച്ചു. അലിയുടെ ഹ്രിദയം തകര്‍ന്നു. എതിര്‍ഭാഗത്ത് 'സത്യവിശ്വാസികളുടെ മാതാവ്‌', ആയിഷ(റ), 'ഹൌദ' എന്ന ഒട്ടകപുറത്ത് തന്നെ നേരിടുവാന്‍ തയ്യാറായി നില്‍ക്കുന്നു. അലി(റ), തല്‍ഹയെയും(റ) സുബൈറിനെയും(റ) എതിര്‍ഭാഗത്ത് കണ്ടു. അവരോട് സംഭാഷണത്തിനായി മുന്‍പോട്ട് വരുവാന്‍ അദ്ദേഹം പറഞ്ഞു.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday 2 September 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 10

മറ്റൊരവസരത്തില്‍ തല്‍ഹ(റ) കുറച്ചു സ്ഥലം വിറ്റു. അതില്‍ അദ്ദേഹത്തിനു വളരെയധികം ലാഭം ലഭിച്ചു. ഇത്രയുമധികം സംബത്തുകണ്ട് അദ്ദേഹം കരയുവാന്‍ തുടങ്ങി. ഈ സംബത്തുമായി മരണപെട്ടാലുള്ള അവസ്ഥയോര്‍ത്ത് അദ്ദേഹം തളര്‍ന്നു. അദ്ദേഹം തന്‍റ്റെ സുഹ്രുത്തുക്കളെ വിളിച്ചു. അവര്‍ ആ സംബത്തുമായി മദീനയിലെ തെരുവിലൂടെ നടന്നു. അര്‍ഹതപെട്ടവര്‍ക്കെല്ലാം അദ്ദേഹം അതു ദാനം ചെയ്തു. അന്ന് രാത്രി ആയപ്പോള്‍ അദ്ദേഹത്തിന്‍റ്റെ കൈയ്യില്‍ അതില്‍നിന്നും ഒരു ദിര്‍ഹം പോലും അവശേഷിച്ചില്ല.

ജാബിര്‍ ഇബിന്‍ അബ്ദുല്ല(റ) പറഞ്ഞു, "ഒരക്ഷരം പോലും ചോദിക്കാതെ തന്‍റ്റെ സംബത്ത് ദാനം ചെയ്യുന്നതില്‍ തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായല്ലാതെ മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല." തന്‍റ്റെ ബന്ധുക്കളോട് അദ്ദേഹത്തിന്‌ വളരെയധികം കാരുണ്യമായിരുന്നു. അവര്‍ വളരെയധികമുണ്ടായിരിന്നിട്ടും അദ്ദേഹം ആരുടെ കാര്യത്തിലും അശ്രദ്ധ പുലര്‍ത്തിയില്ല. എല്ലാവരേയും അദ്ദേഹം അളവറ്റ് സഹായിച്ചു. കടക്കാരെ കടത്തില്‍ നിന്നും അദ്ദേഹം രക്ഷിച്ചു. അവിവാഹിതര്‍ക്ക് വിവാഹം കഴിക്കുവാന്‍ അദ്ദേഹം അവരെ സഹായിച്ചു. അനാഥകളെ വളരെയധികം അദ്ദേഹം സ്നേഹിച്ചു.

പ്രവാചകന്‍റ്റെ(സ്വ) മരണശേഷം മുസ്ലീങ്ങള്‍ക്കിടയിലുണ്ടായ ഒരു കലാപത്തിന്‌ തല്‍ഹ(റ) സാക്ഷ്യം വഹിച്ചു. ഉത്മാന്‍ ഇബിന്‍ അഫ്ഫാന്‍(റ) ഖിലാഫത്തു കാലത്തായിരുന്നു അതു സംഭവിച്ചത്‌. ഉത്മാനെതിരില്‍ ചിലയാളുകള്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. ഒരു സംഖം ആളുകള്‍ അദ്ദേഹത്തെ കൊലപ്പെടുത്തുവാന്‍ തീരുമാനിച്ചു. ഹിജ്ര മുപ്പതിയഞ്ചാം വര്‍ഷമായിരുന്നു അത്‌ സംഭവിച്ചത്‌. ആ ദുര്‍ബുദ്ധികള്‍ ഉത്മാന്‍റ്റെ(റ) വീട് ആക്രമിച്ചു. ഖുറാന്‍ പാരായണം ചെയ്തു കൊണ്ടിരുന്ന അദ്ദേഹത്തെ അവര്‍ വധിച്ചു. ഇസ്ലാമിന്‍റ്റെ ചരിത്രത്തില്‍ വളരെയധികം നടുക്കമുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്‌.

ആളുകളുടെ തീരുമാനത്തിനു വഴങ്ങി അലി(റ) അടുത്ത ഖലീഫയാകുവാന്‍ സമ്മതിച്ചു. മുസ്ലീംങ്ങള്‍ അദ്ദേഹത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു. അക്കൂട്ടത്തില്‍ തല്‍ഹയും(റ), സുബൈര്‍ ഇബിന്‍ അല്‍ അവ്വാമും(റ) ഉണ്ടായിരുന്നു. ഉത്മാന്‍റ്റെ(റ) മരണത്തില്‍ അവര്‍ക്ക് രണ്ട്പേര്‍ക്കും വളരെയധികം വിഷമമുണ്ടായിരുന്നു. കൊലയാളികളെ ഉടനെ തന്നെ കണ്ട്പിടിച്ച് ശിക്ഷിക്കണമെന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചു നിന്നു. പക്ഷേ ഉത്മാന്‍റ്റെ(റ) മരണത്തിന്‌ ഉത്തരവാതി ഒരാള്‍ മാത്രമായിരുന്നില്ല. അതിനാല്‍ ഉടനെ അവരെ കണ്ടുപിടിച്ച്‌ ശിക്ഷിക്കുക്കയെന്നത് എളുപ്പമായിരുന്നില്ല.

ദിവസം ചെല്ലുംതോറും സ്ഥിതികള്‍ വഷളായി കൊണ്ടിരുന്നു. തല്‍ഹയും(റ) സുബൈറും(റ), അലിയുടെ(റ) സമ്മതപ്രകാരം ഉമ്രയ്ക്ക് പുറപെട്ടു. അവിടെ വച്ച് അവര്‍ പ്രവാചകന്‍റ്റെ(സ്വ) പത്നി, ആയിഷ(റ)യെ കണ്ടുമുട്ടി. ഉത്മാന്‍റ്റെ മരണവിവരമറിഞ്ഞ ആയിഷ(റ) വളരെയധികം വിഷമിച്ചു. മക്കയില്‍ നിന്ന്‌ ആയിഷയും(റ), തല്‍ഹയും(റ), സുബൈറും(റ) ബസ്രയിലേയ്ക്ക് യാത്ര തിരിച്ചു. ബസ്രയില്‍ ഒരു സംഘം ആളുകള്‍ ഉത്മാന്‍റ്റെ(റ) ഘാതകരെ വകവരുത്തുവാന്‍ ഒത്തുകൂടി നില്‍പ്പുണ്ടായിരുന്നു.

[തുടരും...]


അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday 24 August 2007

വിശുദ്ധ ഖുറാന്‍ അധ്യായം 2 - 177

നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം, എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്‌ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കനും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിനും നല്‍കുകയും പ്രാര്‍ത്ഥന (നമസ്കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുബോഴും, യുദ്ധ രംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍.
(വിശുദ്ധ ഖുറാന്‍ അധ്യായം 2-177)

Wednesday 1 August 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 9

പല സംഭവങ്ങളിലും യുദ്ധങ്ങളിലും തല്‍ഹ(റ)പ്രവാചകനോടൊപ്പം(സ്വ) അല്ലാഹുവിനുവേണ്ടി സമര്‍ത്ഥമായി പോരാടി. അല്ലാഹുവിനെ ആരാധിച്ചും അല്ലാഹുവിന്‍റ്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്തും അദ്ദേഹം തന്‍റ്റെ ജീവിതം നയിച്ചു. ആരാധനാകര്‍മ്മങ്ങള്‍ അദ്ദേഹം മുറപ്രകാരം പിന്‍പറ്റി. മറ്റുസമയങ്ങളില്‍ അദ്ദേഹം കച്ചവടത്തില്‍ മുഴുകി. ആ സമയത്തെ സംബന്നരായ മുസ്ലീംങ്ങളില്‍ ഒരാള്‍ തല്‍ഹ(റ) ആയിരുന്നു. അദ്ദേഹം തന്‍റ്റെ സംബത്ത് മുഴുവനും അല്ലാഹുവിന്‍റ്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ചു. അദ്ദേഹം തന്‍റ്റെ ധനം കണക്കില്ലാതെ പാവങ്ങള്‍ക്കായി ചിലവിട്ടു. അതുകൊണ്ട് അല്ലാഹു അദ്ദേഹത്തിന്‍റ്റെ ധനം കണക്കില്ലാതെ വര്‍ദ്ധിപ്പിച്ചു. അദ്ദേഹത്തിന്‍റ്റെ ഉദാരതകാരണം പ്രവാചകന്‍(സ്വ) അദ്ദേഹത്തെ, 'തല്‍ഹ ഉദാരനെന്നും', 'തല്‍ഹ ഉത്തമനായ മനുഷ്യനെന്നും', വിഷേശിപ്പിചു.

തല്‍ഹ(റ) നല്ല ഒരു വ്യാപാരിയായിരുന്നു. അതിന്‍റ്റെ ആവശ്യത്തിനായി അദ്ദേഹം അറേബ്യയിലെ പല സ്ഥലങ്ങളിലേയ്ക്കും യാത്രചെയ്തു. ഒരിക്കല്‍ അദ്ദേഹം 'ഹദ്രമൌത്ത്' എന്ന സ്ഥലത്തേയ്ക്ക് കച്ചവടത്തിനായി പോയി. തിരികെ അദ്ദേഹം വളരെയധികം ദിനാറുമായിട്ടാണ്‌ വന്നത്. കച്ചവടത്തില്‍ നേടിയ ലാഭമായിരുന്നു അത്. ഈ സംബത്തിനെകുറിച്ചോര്‍ത്ത് അദ്ദേഹം വളരെയധികം വിഷമിച്ചു. പല രാത്രികളിലും അദ്ദേഹത്തിന്‌ ഉറങ്ങുവാന്‍ കഴിഞ്ഞില്ല.
ഒരു രാത്രി അദ്ദേഹത്തിന്‍റ്റെ ഭാര്യ, ഉമ്മു കുല്‍തൂം(റ), അബൂബക്കറിന്‍റ്റെ(റ) മകള്‍, അദ്ദേഹത്തോടായി ചോദിച്ചു, "ഓ, മുഹമ്മദിന്‍റ്റെ പിതാവെ, അങ്ങേയ്ക്ക് എന്തു പറ്റി?. അങ്ങയെ വിഷമിപ്പിക്കുന്ന തരത്തിലുള്ള എന്തെങ്കിലും പെരുമാറ്റം എന്നില്‍ നിന്നുമുണ്ടായോ?".
"ഇല്ല". ഇതുകേട്ട അദ്ദേഹം(റ) പറഞ്ഞു. "ഒരു മുസ്ലിമിന്‌ ഏറ്റവും ഉത്തമയായ ഭാര്യയാണ്‌ നീ. പക്ഷേ ഞാന്‍ ആലോചിക്കുകയായിരുന്നു, ഒരു മനുഷ്യന്‍ എങ്ങനെ ഇത്രയും സംബത്തുംവച് അവന്‍റ്റെ സ്രിഷ്ടാവിനെ കുറിച്ച് ചിന്തിക്കും. തീര്‍ച്ചയായും ഈ ധനം എന്‍റ്റെ ഉറക്കം കെടുത്തുന്നു".
"അതിനെകുറിച്ചോര്‍ത്ത് അങ്ങ് എന്തിനിത്ര വിഷമിക്കണം?" ഉമ്മു കുല്‍തൂം(റ) പറഞ്ഞു. "നമ്മുടെ സമൂഹത്തില്‍ പാവപ്പെട്ട എത്രയോ ആളുകളുണ്ട്. അങ്ങയുടെ സുഹ്രുത്തുക്കളും അക്കൂട്ടത്തിലുണ്ട്. നാളെ രാവിലെ അങ്ങ് ഈ ധനം അവര്‍ക്ക് വീതിച്ചു നല്‍കുക".
"അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ. തീര്‍ച്ചയായും നീ സമര്‍ത്ഥയാണ്. സമര്‍ത്ഥനായ ഒരു മനുഷ്യന്‍റ്റെ മകള്‍". തല്‍ഹ(റ) പറഞ്ഞു. പിറ്റേ ദിവസം രാവിലെ, തല്‍ഹ(റ) ആ ധനം മുഴുവനും മുഹാജിറുകളിലും, അന്‍സാറുകളിലുമുള്ള പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday 25 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 8

ഇബിന്‍ ഹിബ്ബന്‍റ്റെ സഹീഹില്‍ രേഖപ്പെടുത്തിയത്, ആയിഷ(റ) പറഞ്ഞു, "അബുബെക്കര്‍ ഇപ്പ്രകാരം പറഞ്ഞു, 'ഉഹുദിന്‍റ്റെ ദിവസം, പ്രവാചകന്‍(സ്വ) തനിച്ചായി. അദ്ദേഹത്തിന്‍റ്റെ അടുത്തേയ്ക്ക് ആദ്യം ചെന്നത് ഞാനായിരുന്നു. അപ്പോള്‍ പ്രാവച്കന്‍റ്റെ മുന്‍പില്‍ ഒരാള്‍ നിന്ന് പ്രവാചകനെ ശത്രുക്കളില്‍നിന്നും സംരക്ഷിക്കുന്നത് ഞാന്‍ കണ്ടു.
ഇതുകണ്ടപ്പോള്‍ ഞാന്‍ എന്നോടായി പറഞ്ഞു, "പ്രവാചകനെ സംരക്ഷിക്കുന്ന ആ മനുഷ്യന്‍ തല്‍ഹയായിരിക്കണേയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റ്റെ മാതാപിതാക്കളെ ഞാന്‍ അദ്ദേഹത്തിനു പകരം നല്‍കാം. ഓ അല്ലാഹ്, അത് തല്‍ഹയാകണമേ, എന്‍റ്റെ മാതാപിതാക്കളെ ഞാന്‍ അദ്ദേഹത്തിനു പകരം നല്‍കാം."

പോകുന്ന വഴി, അബു ഉബൈദ ബിന്‍ അല്‍ ജര്‍റ, എന്‍റ്റെ മുന്‍പേ കയറി പോയി. അദ്ദേഹം ഒരു പക്ഷിയുടെ വേഗത്തിലാണ്‌ പ്രവാചകന്‍റ്റെ അടുത്തേയ്ക്ക് നീങ്ങിയത്!. ഞങ്ങള്‍ രണ്ടുപേരും പ്രവാചകനെ സംരക്ഷിക്കുവാനായി അവിടെച്ചെന്നു. തല്‍ഹ ഗുരുതരമായ മുറിവുകളോടെ പ്രവാചകന്‍റ്റെ മുന്‍പില്‍ കിടക്കുന്ന കാഴ്ചയാണ്‌ ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ കണ്ടത്. 'നിങ്ങളുടെ സഹോദരനെ പോയി നോക്കുക(അദ്ദേഹത്തിന്‍റ്റെ മുറിവുകള്‍ സംരക്ഷിക്കുക്ക). അദ്ദേഹം സ്വര്‍ഗ്ഗത്തിലെ ഒരു ഭവനത്തിന്‌ ഉടമസ്ഥനാണെന്ന് തെളിയിച്ചു', പ്രവാചകന്‍ ഞങ്ങളോട് പറഞ്ഞു.

ഞങ്ങള്‍ തല്‍ഹയുടെ അടുത്തേയ്ക്ക് ചെന്നു. പത്തോ അതിലധികമോ, വാളുകൊണ്ടുള്ള മുറിവുകള്‍ അദ്ദേഹത്തിന്‍റ്റെ ശരീരത്തില്‍ ഞങ്ങള്‍ കണ്ടു. അതിനു ശേഷം പ്രവാചകന്‍(സ്വ)
തല്‍ഹയെ(റ) കുറിച്ച് ഇപ്പ്രകാരം പറഞ്ഞു, "ഭൂമിയിലൂടെ നടക്കുന്ന ഒരു ശഹീദിനെ ആര്‍ക്കെങ്കിലും കാണണമെങ്കില്‍, അവര്‍ തല്‍ഹയെ നോക്കുക." ഇപ്പ്രകാരമാണ്‌ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അദ്ദേഹത്തിന്‌ പേര്‍ ലഭിച്ചത്.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday 19 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 7

ഖുറയ്ശികളോടുള്ള തല്‍ഹയുടെ(റ) നേരിടലിനെപ്പറ്റി ജാബിര്‍ ഇപ്പ്രകാരം നിവേദനം ചെയ്തു. "ഖുറയ്ശികള്‍ പ്രവാചകനെ വധിക്കുവാനായി പിന്തുടര്‍ന്നു. ഇവരെ നേരിടുവാന്‍ ആരുണ്ടെന്ന പ്രവാച്കന്‍റ്റെ ചോദ്യത്തിനുത്തരമായി തല്‍ഹ(റ) മുന്‍പോട്ട് വന്നു. അന്‍സ്വാരികളില്‍പെട്ട ഓരോരുത്തരും ഖുറയ്ശികളാല്‍ വധിക്കപ്പെടുകയും, അതിനുശേഷം തല്‍ഹ(റ) അവിടേയ്ക്കെത്തുകയും ചെയ്തു. പതിനൊന്നോളം അന്‍സ്വാരികള്‍ വധിക്കപ്പെട്ടു. അതിനുശേഷം തല്‍ഹ(റ) അവിടെയെത്തി ധീരമായി പോരാടി. അദ്ദേഹത്തിന്‍റ്റെ കൈയ്ക്ക് മുറിവേറ്റു. വിരലുകള്‍ അറ്റുപോയി. അപ്പോള്‍ തല്‍ഹ(റ) ഇങ്ങനെ പറഞ്ഞു, 'അത് അറ്റ് പോകട്ടെ'. ഇതു കേട്ട പ്രവാചകന്‍(സ്വ) പറഞ്ഞു, 'താങ്കള്‍ അതിനുപകരം അല്ലാഹുവിന്‍റ്റെ നാമത്തില്‍ എന്നായിരുന്നു പറഞ്ഞിരുന്നുവെങ്കില്‍, മാലാഖമാര്‍ താങ്കളെ ആളുകളുടെ മുന്‍പില്‍ വച്ച് ഉയര്‍ത്തിയേനെ'."

ഹക്കീമിന്‍റ്റെ 'അല്‍-ഇക്ക്‌ലീല്‍' എന്ന പുസ്തകത്തില്‍, തല്‍ഹയ്ക്ക് മുപ്പത്തിയഞ്ചിലധികം മുറിവുകളേറ്റതായി പറയുന്നു. അദ്ദേഹത്തിന്‍റ്റെ വിരലുകള്‍ക്ക് തളര്‍ച്ച ബാധിച്ചു.

ഖായിസ് ബിന്‍ അബി ഹാസിമില്‍ നിന്നും നിവേദനം (അല്‍ ബുഖാരി അംഗീകരിച്ചത്), "തല്‍ഹയുടെ കൈകള്‍ മരവിച്ചതായി ഞാന്‍ കണ്ടു. ഉഹുദ് യുദ്ധത്തില്‍ പ്രവാചകനെ(സ്വ) സംരക്ഷിക്കുന്നതിനിടയില്‍ പറ്റിയതാണത്."

തിര്‍മിദിയില്‍നിന്നും, റസൂലുള്ള(സ്വ), തല്‍ഹയെകുറിച്ച് ഇപ്പ്രകാരം പറഞ്ഞു, "ഭൂമിയിലൂടെ നടക്കുന്ന ഒരു ശഹീദിനെ ആര്‍ക്കെങ്കിലും കാണണമെങ്കില്‍, അവര്‍ തല്‍ഹയിലേയ്ക്ക് നോക്കുക".
അബു ദാവുദ് അത-തയലിസിയില്‍ നിന്നും, ആയിശ(റ) പറഞ്ഞു, "എപ്പോഴെങ്കിലും ഉഹുദ് ദിവസത്തെപറ്റി പറഞ്ഞാല്‍ അബുബെക്കര്‍(റ) ഇപ്പ്രകാരം പറയുമായിരുന്നു, 'അത് തല്‍ഹയുടെ ദിവസമായിരുന്നു'."

സ'അദില്‍ നിന്നും നിവേദനം (സഹീഹ് അല്‍ബുഖാരിയിലും, മുസ്ലിമിലും അംഗീകരിച്ചത്), "ഞാന്‍ ഉഹുദിന്‍റ്റെ ദിവസം അല്ലാഹുവിന്‍റ്റെ പ്രവാചകന്‍റ്റെ സമീപത്ത് രണ്ട് ആളുകളെ കണ്ടു. അവര്‍ രണ്ടു പേരും വെള്ള വസ്ത്രമാണ്‌ ധരിച്ചിരുന്നത്. അവര്‍ രണ്ടുപേരും പ്രവാചകനെ ശത്രുക്കളില്‍ നിന്നും സംരക്ഷിച്ചു കൊണ്ടിരുന്നു. ഉഹുദിനു മുന്‍പോ, അതിനു ശേഷമോ ഞാന്‍ അവരെപോലെ ആരേയും കണ്ടിട്ടില്ല." മറ്റൊരു നിവേദനത്തില്‍, അദ്ദേഹം ഉദ്ദേശിച്ച ആ രണ്ട് ആളുകള്‍ ജിബ്രീലും, മീഖാഈലുമാണ്.

[തുടരും...]

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 6

പ്രവാചകനെ(സ്വ) കൊലപെടുത്തുകയെന്ന ഉദ്ദേശവുമായി ഖുറയ്ശികള്‍ പ്രവാചകന്‍റ്റെ(സ്വ) അടുക്കലേയ്ക്ക് നീങ്ങി. പക്ഷേ അതില്‍നിന്നും അവരെ തടുത്തത്, സാദ് ബിന്‍ അബി വഖ്ഖാസിന്‍റ്റേയും(റ), തല്‍ഹ ബിന്‍ ഉബയ്ദുല്ലായുടേയും(റ) ധീരവും സമര്‍ത്ഥവുമായ പോരാട്ടമായിരുന്നു. പ്രവാചകനെ(സ്വ) വകവരുത്തുകയെന്ന ഖുറയ്ശികളുടെ ഉദ്ദേശത്തെ തകര്‍ക്കുന്നതില്‍ അവര്‍ രണ്‍ട്പേരും വളരെയധികം പങ്കുവഹിച്ചു.

യുദ്ധക്കളത്തില്‍ പ്രവാചകന്‍(സ്വ) നില്‍ക്കുന്ന സ്ഥലമാണ്‌ ഖുറയ്ശികളുടെ ലക്ഷിയമെന്ന് തല്‍ഹയ്ക്ക്(റ) മനസ്സിലായി. പ്രവാചകന്‍(സ്വ) ഒരു പര്‍വതത്തിന്‍റ്റെ മുകളിലേയ്ക്കു കയറി. പിറകേ ഖുറയ്ശികളും അദ്ദേഹത്തെ(സ്വ) പിന്തുടര്‍ന്നു. ഇതു കണ്ട പ്രവാചകന്‍(സ്വ) പറഞ്ഞു, "എന്നില്‍ നിന്നും ഇവരെ അകറ്റി ഓടിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ എന്‍റ്റെ ഒപ്പമായിരിക്കും".
"ഞാന്‍ തയ്യാര്‍, അല്ലാഹുവിന്‍റ്റെ പ്രവാചകനെ", തല്‍ഹ(റ) പറഞ്ഞു. പറ്റില്ലെന്നും, നില്‍ക്കുന്ന സ്ഥലത്തുതന്നെ നിലയുറപ്പിച്ചു പോരാടുവാനും തല്‍ഹയോട്(റ) പ്രവാചകന്‍(സ്വ) പറഞ്ഞു.

അന്‍സ്വാരികളില്‍ നിന്നുമൊരാള്‍ പ്രവാചകനെ(സ്വ) സംരക്ഷിക്കുവാന്‍ മുന്‍പോട്ടു വന്നു. പ്രവാചകന്‍(സ്വ) സമ്മതിച്ചു. പക്ഷേ വളരെയധികം പോരാട്ടത്തിനു ശേഷം അദ്ദേഹം വധിക്കപ്പെട്ടു. ഖുറയ്ശികള്‍ വീണ്‍ടും പ്രവാചകനെ(സ്വ) പിന്തുടര്‍ന്നു. "ഇവരെ തുരത്തുവാന്‍ ആരുമില്ലെ?", പ്രവാചകന്‍(സ്വ) വീണ്‍ടും ചോദിച്ചു. തല്‍ഹ(റ) വീണ്‍ടും മുന്‍പോട്ടു വന്നു. പക്ഷേ പ്രവാചകന്‍(സ്വ) ഇത്തവണയും അതിന്നു സമ്മതിച്ചില്ല. മറ്റൊരു സഹാബി അതിനു തയ്യാറായി മുന്‍പോട്ടു വന്നു. പക്ഷേ വളരെയധികം പോരാട്ടത്തിനു ശേഷം അദ്ദേഹവും വധിക്കപ്പെട്ടു. അങ്ങനെ പ്രവാചകന്‍റ്റെ(സ്വ) ചുറ്റുമുള്ള ഓരോരുത്തരും ഖുറയ്ശികളാല്‍ വധിക്കപെട്ടു. അവസാനം പ്രവാചകന്‍റ്റെ(സ്വ) അടുത്ത്‌ തല്‍ഹ(റ) മാത്രമായി. ഇനി തല്‍ഹയ്ക്ക്(റ) വരാമെന്ന് പ്രവാചകന്‍(സ്വ)അനുമതി നല്‍കി. ഇതു കേള്‍ക്കേണ്ട താമസം, തല്‍ഹ ബിന്‍ ഉബയ്ദുല്ല(റ), പ്രവാചകന്‍റ്റെ(സ്വ) അടുക്കലേയ്ക്ക്‌ കുതിച്ചു.

തല്‍ഹ(റ), പ്രവാചകന്‍റ്റെ(സ്വ) അടുത്തേയ്ക്ക് പോകുവാന്‍ വളരെ ദൂരം കുറഞ്ഞ വഴിയാണ്‌ തെരഞ്ഞെടുത്തത്. പക്ഷേ അതായിരുന്നു വളരേയധികം പ്രയാസമേറിയത്. അത് അദ്ദേഹത്തിന്‌ അറിയമായിരുന്നുതാനും. വളരെയധികം ശത്രുക്കളെ അദ്ദേഹത്തിന്‌ ആ വഴിയില്‍ നേരിടണമായിരുന്നു. അവരെയെല്ലാം ധീരമായി നേരിട്ടുകൊണ്ട്‌ അദ്ദേഹം പ്രവാചകന്‍റ്റെ(സ്വ) അടുക്കലേയ്ക്കു നീങ്ങി. അപ്പോഴേയ്ക്കും പ്രവാചകന്(സ്വ) ശത്രുക്കളില്‍നിന്നും വളരെയധികം മുറിവുകള്‍ പറ്റിയിരുന്നു. അദ്ദേഹത്തിന്‍റ്റെ(സ്വ) ഒരു പല്ല്‌ ഒടിഞ്ഞു, നെറ്റി ആഴത്തില്‍ മുറിഞ്ഞു, ചുണ്ടിനു പരിക്കേല്‍റ്റു. രക്തം അദ്ദേഹത്തിന്‍റ്റെ(സ്വ) മുകത്തുനിന്നും ഒലിച്ചിറങ്ങി.

പ്രവാചകന്‍(സ്വ) വലരെയധികം തളര്‍ന്നു. ഇതുകണ്‍ട തല്‍ഹയുടെ(റ) അരിശം വര്‍ദ്ധിച്ചു. അദ്ദേഹം(റ) ശത്രുക്കളെ ഒന്നൊന്നായി വകവരുത്തി. വളരെ വേഗത്തില്‍ തല്‍ഹ(റ), പ്രവാചകന്‍റ്റെ(സ്വ) അരികിലെത്തി. അപ്പോഴേയ്ക്കും പ്രവാചകനെ(സ്വ) ശത്രുക്കള്‍ വളഞ്ഞിരുന്നു. തല്‍ഹ(റ) അവരുടെ മദ്ധ്യത്തിലേയ്ക്ക് ഇരച്ചു കയറി. അദ്ദേഹം(റ) ഖുറയ്ശിക്കൂട്ടത്തെ പ്രവാചകനില്‍(സ്വ) നിന്നും സമര്‍ത്ഥമായി തടുത്തു നിര്‍ത്തി. പ്രവാചകനെ(സ്വ) അദ്ദേഹം(റ) അവിടെ നിന്നും മാറുവാന്‍ സഹായിച്ചു. എന്നിട്ട് ഖുറയ്ശികളുമായി അദ്ദേഹം(റ) ധീരമായി പോരാടി.

[തുടരും...]

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 5

ഉഹുദ് യുദ്ധത്തിന്‍റ്റെ സമയം. ഖുറയ്ശികള്‍ തങ്ങളുടെ മുഴുവന്‍ ശക്തിയോടും ക്രൂരതയോടും കൂടി മുസ്ലീംങ്ങള്‍ക്കെതിരില്‍ ആഞ്ഞടിച്ചു. ബദര്‍ യുദ്ധത്തിലേറ്റ പരാജയത്തിന്‍റ്റെ പക പോക്കലായിരുന്നു ഖുറയ്ഷികളുടെ പ്രധാന ലക്ഷ്‌യം. മുസ്ലീം പട്ടാളത്തെ എങ്ങനേയും തകര്‍ക്കുക എന്ന ലക്ഷ്‌യത്തോടെ അവര്‍ പോരാടി. ബദര്‍ യുദ്ധത്തില്‍ തങ്ങള്‍ക്ക്‌ നഷ്ടപെട്ട പ്രതാപം വീണ്‍ടെടുക്കുന്നതിനുവേണ്‍ടിയും, മുസ്ലീമുകളെ ഒന്നടങ്കം നശിപ്പിക്കുന്നതിനുവേണ്ടിയും അവര്‍ അങ്ങേയറ്റം പരിശ്രമിച്ചു. അതിനായി അവര്‍ തങ്ങളുടെ മുഴുവന്‍ ശക്തികളേയും അണിനിരത്തി.യുദ്ധം തുടങ്ങി. നന്മയുടേയും, തിന്മയുടേയും ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടി. യുദ്ധത്തിന്‍റ്റെ തുടക്കത്തില്‍ ഖുറയ്ശികള്‍ക്ക് അടിപതറി. അവര്‍ തോല്‍വിയുടെ വക്കിലെത്തി.

പ്രവാചകന്‍(സ്വ), അബ്ദുള്ള ബിന്‍ ജുബൈറിന്‍റ്റെ(റ) കീഴില്‍ ഒരു സംഘം പട്ടാളത്തെ ഒരു പര്‍വ്വതത്തില്‍ അണിനിരത്തി. അന്‍ബതോളംവരുന്ന പ്രകല്‍ബരായ അംബ്ബെയ്ത്തുകാരായിരുന്നു ആ സംഘത്തില്‍. മുസ്ലീം പട്ടാളത്തിനെ പുറകില്‍നിന്നുമുള്ള ആക്രമണത്തില്‍നിന്നും സംരക്ഷിക്കുക എന്നതായിരുന്നു അവരുടെ ദൌത്ത്യം. തങ്ങള്‍ ജയിച്ചാലും പരാജയപെട്ടാലും അവിടെ നിന്നും അനങ്ങരുതെന്ന് പ്രവാചകന്‍(സ്വ) അവര്‍ക്കുത്തരവ് നല്‍കി. എന്തു തന്നെ സംഭവിച്ചാലും തന്‍റ്റെ കല്‍പന വരുന്നതുവരെ അവിടെത്തന്നെ നില്‍ക്കണമെന്ന് പ്രവാചകന്‍(സ്വ) അവരോട് പറഞ്ഞു.

അത് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമായിരുന്നു. ഖുറയ്ശികളുടെ പുറകില്‍നിന്നുമുള്ള യുദ്ധമുന്നേറ്റത്തെ അതു തടുത്തു. യുദ്ധം കൊടുംബിരികൊണ്ടു. ഖാലിദ് ബിന്‍ അല്‍-വാലിദിന്‍റ്റെ നേത്രുത്ത്വത്തിലുള്ള ഒരു ഖുറയ്ശിസംഘം മുസ്ലീമുകളെ ആക്രമിക്കുന്നതില്‍നിന്നും ഈ അംബ്ബെയ്ത്തുപട സമര്‍ത്ഥമായി തടുത്തു. ഖാലിദ് ബിന്‍ അല്‍-വാലിദും സംഘവും മൂന്ന് തവണ അതിനായി ശ്രമിച്ചു. മൂന്ന് തവണയും അവര്‍ പരാജയപെട്ടു. ഖുറയ്ശികള്‍ പരാജയപെട്ടു തുടങ്ങി. അവരുടെ പട്ടാളക്കാര്‍ ഒന്നൊന്നായി മരിച്ചു വീണു. തങ്ങളുടെ പക്ഷം വിജയിക്കുന്നതുകണ്‍ട അംബ്ബെയ്ത്തുപട പ്രവാചകന്‍റ്റെ(സ്വ) കല്‍പന മറന്ന്‌, യുദ്ധമുതലുകള്‍ കൈക്കലാക്കുവാന്‍ വേണ്‍ടി പര്‍വ്വതത്തില്‍ നിന്നും താഴേയ്ക്കിറങ്ങി.

ഈ അവസരം മുതലാക്കി ഖാലിദ് ബിന്‍ അല്‍-വാലിദും സംഘവും മുസ്ലീം പട്ടാളത്തെ പുറകില്‍നിന്നും ആക്രമിച്ചു. ഇബിന്‍ ജുബൈറിനേയും(റ) സംഘത്തേയും അവര്‍ വധിച്ചു. മുസ്ലീം പട്ടാളം ചിന്നിചിതറി. പരാജയം ഭയന്ന്‌ പിന്തിരിഞ്ഞോടിയ ഖുറയ്ശിപ്പട ഇതുകണ്‍ട് തിരിച്ചുവന്നു. അവര്‍ മുന്‍പില്‍ നിന്നും ആക്രമണം അഴിച്ചുവിട്ടു. മുസ്ലീം യോദ്ധാക്കള്‍ ഒന്നൊന്നായി മരിച്ചുവീണു. പ്രവാചകനെ(സ്വ) എങ്ങനേയും വകവരുത്തുക എന്നതായി ഖുറശികളുടെ ലക്ഷ്‌യം.
[തുടരും...]

Wednesday 11 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 4

വര്‍ഷങ്ങള്‍ പിന്നിട്ടു. പ്രധാനപെട്ട പല സംഭവങ്ങളും നടന്നു. അല്ലാഹുവിന്‍റ്റെയും പ്രവാചകന്‍റ്റെയും(സ്വ) മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കുന്നതിനായി തല്‍ഹയ്ക്ക്(റ) ഒരുപാട് വിഷമങ്ങള്‍ സഹിക്കേണ്ടി വന്നു. അതൊന്നും അദ്ദേഹത്തെ പരാചിതനാക്കിയില്ല. അദ്ദേഹം ക്ഷമയോടെ ഉറച്ചു നിന്നു. ജനങ്ങള്‍ക്കിടയിലുള്ള തല്‍ഹയുടെ(റ) സ്ഥാനം വര്‍ദ്ധിച്ചു. "ജീവിക്കുന്ന ഷഹീദ്" എന്ന നാമം അദ്ദേഹത്തിനുലഭിച്ചു. പ്രവാചകന്‍(സ്വ), തല്‍ഹയെ(റ) "തല്‍ഹ - കാരുണ്യമുള്ളയാള്‍" എന്നും "തല്‍ഹ - നല്ല മനുഷ്യന്‍" എന്നും വിശേഷിപിച്ചു.

തല്‍ഹയ്ക്ക്(റ) "ജീവിക്കുന്ന ഷഹീദ്" എന്ന നാമം ഉഹുദ് യുദ്ധത്തിലാണ്‌ ലഭിച്ചത്. ബദര്‍ യുദ്ധമൊഴിച്ച്‌ മറ്റെല്ലായുദ്ധത്തിലും പ്രവാചകന്‍റ്റെ(സ്വ) കൂടെ അദ്ദേഹം പങ്കെടുത്തു. ബദര്‍ യുദ്ധത്തിന്‍റ്റെ സമയത്ത് തല്‍ഹയേയും(റ), സൈദ് ഇബിന്‍ സ്വൈദിനേയും(റ) മറ്റൊരു കാര്യത്തിനായി പ്രവാചകന്‍(സ്വ) മദീനയുടെ പുറത്തേയ്ക്ക് പറഞ്ഞുവിട്ടതായിരുന്നു. അവര്‍ കാര്യം പൂര്‍ത്തീകരിച്ച് മദീനയിലേയ്ക്ക് മടങ്ങിയെത്തിയപ്പോഴേക്കും, പ്രവാചകനും(സ്വ) മറ്റു സഹാബാക്കളും ബദര്‍ യുദ്ധം കഴിഞ്ഞ് മദീനയിലേയ്ക്ക് തിരിച്ചിരുന്നു.

ഇതറിഞ്ഞ തല്‍ഹയ്ക്കും(റ) സൈദിനും(റ) വളരെയധികം വിഷമമായി. പ്രവാചകന്‍റ്റെ(സ്വ) കൂടെ ആദ്യത്തെ ജിഹാദ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ പറ്റാത്ത വിഷമവും, അതുവഴി അല്ലാഹുവിന്‍റ്റെ പ്രതിഫലം ലഭിക്കുവാനുമുള്ള അവസരം പാഴായതിനെ പറ്റിയുമുള്ള ചിന്തയും അവരെ രണ്ടു പേരെയും വല്ലാതെ തളര്‍ത്തി. യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കുള്ള അതേ പ്രതിഫലം അല്ലാഹുവില്‍നിന്നും അവര്‍ക്ക് ലഭിക്കുമെന്ന് പ്രവാചകന്‍(സ്വ) അവരോട്‌ പറഞ്ഞു. ഇതുകേട്ട് ഇരുവരും(റ) വളരെയധികം സന്തോഷിച്ചു. മാത്രവുമല്ല യുദ്ധാനന്തര മുതലുകള്‍ വീതിച്ചപോഴും, പ്രവാചകന്‍(സ്വ) യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കുള്ള അതേ ഓഹരിയില്‍ നിന്നും തല്‍ഹയ്ക്കും(റ) സൈദിനും(റ) നല്‍കി.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday 2 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 3

തല്‍ഹയുടെ(റ) ഇസ്ലാംസ്വീകരണം ഖുറയ്ശികളില്‍ ആശ്ചര്യമുണ്ടാക്കി. തല്‍ഹയുടെ(റ) ഇസ്ലാംസ്വീകരണത്തില്‍ വളരെയധികം വിഷമിച്ചത് അദ്ദേഹത്തിന്‍റ്റെ മാതാവായിരുന്നു. അദ്ദേഹത്തിന്‍റ്റെ നല്ല സ്വഭാവവും അസാധാരണമായ ഗുണങ്ങളും അദ്ദേഹത്തെ ഒരു നാള്‍ തന്‍റ്റെ സമുദായത്തിന്‍റ്റെ നേതാവാക്കുമെന്ന് ആ മാതാവ് പ്രതീക്ഷിച്ചു.

തല്‍ഹയുടെ(റ) ഇസ്ലാംസ്വീകരണമറിഞ്ഞ ഖുറയ്ശികളില്‍ പെട്ട ചില ആളുകള്‍ അദ്ദേഹത്തിന്‍റ്റെ അടുക്കലേയ്ക്കു ചെന്നു. വളരെ ആകാംഷയോടുകൂടിയും വിഷമത്തോടുകൂടിയുമാണ് അവര്‍ ചെന്നത്. തല്‍ഹയെ(റ) ഇസ്ലാമില്‍ നിന്നും പിന്തിരിപ്പിക്കുക്കയെന്നതായിരുന്നു അവരുടെ ലക്ഷ്‌യം. പക്ഷേ എന്തൊന്നിലാണോ അദ്ദേഹം വിശ്വസിച്ചത്, അതില്‍ അദ്ദേഹം(റ) ഉറച്ചുതന്നെ നിന്നു. അദ്ദേഹം(റ) അവരുടെ സമ്മര്‍ധങ്ങള്‍ക്കു വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ അദ്ദേഹത്തെ ഉപദ്രവിക്കുവാന്‍ അവര്‍ തീരുമാനിച്ചു.

മസൂദ് ഇബിന്‍ കറശ് ഇപ്പ്രകാരം നിവേദനം ചെയ്തു, "ഞാന്‍ സഫയ്ക്കും മര്‍വയ്ക്കുമിടയില്‍ സായ് ചെയ്യുകയായിരുന്നു (ഹജ്ജിലെ ഒരു കര്‍മ്മം). അപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഒരു ചെറുപ്പകാരനെ ഉന്തിയും തള്ളിയും കൊണ്ടുപോകുന്നതു ഞാന്‍ കണ്ടു. അയാളുടെ കൈകള്‍ രണ്ടും ബന്ധിച്ചിരുന്നു. അയാളെ തള്ളുന്നതിനിടയില്‍ അവര്‍ അയാളുടെ തലയ്ക്ക് അടിക്കുന്നുണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഒരു പ്രായംചെന്ന സ്ത്രീ അയാളെ പുറകില്‍നിന്നും തുടരെ തുടരെ മര്‍ധിക്കുകയും, അയാളെ ചീത്ത പറയുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇതു കണ്ട ഞാന്‍ ചോദിച്ചു, "ഈ ചെറുപ്പകാരന്‍ എന്താണ്' ചെയ്തത് ?".
"ഇതാണ് തല്‍ഹ ഇബിന്‍ ഉബയ്ദുല്ല. അയാള്‍ തന്‍റ്റെ പൂര്‍വ മതത്തെ ഉപേക്ഷിച്ചു. ഇപ്പോള്‍ അയാള്‍ ബനു ഹാഷിമില്‍ നിന്നുമുള്ള ഒരു മനുഷ്യനെ (മുഹമ്മദ് (സ്വ)) പിന്തുടരുന്നു." ഒരാള്‍ പറഞ്ഞു. "അയാളുടെ പുറകിലുള്ള ആ പ്രായംച്ചെന്ന സ്ത്രീ ആരാണ്'?" ഞാന്‍ ചോദിച്ചു. "അതാണ് 'അസ്-സബാഹ് ബിന്ത് അല്‍ ഹദ്രമി', ആ ചെറുപ്പകാരന്‍റ്റെ മാതാവ്". അയാള്‍ പറഞ്ഞു."

ഖുറയ്ശികള്‍ അവിടം കൊണ്ടും നിറുത്തിയില്ല. നൌഫല്‍ ഇബിന്‍ ഖുവയിലിദ് (ഖുറയ്ശിയിലെ സിംഹമെന്നാണയാള്‍ അറിയപെട്ടിരുന്നത്), തല്‍ഹയെ(റ) ഒരു കയര്‍ കൊണ്ട് ബന്ധിച്ചു. അതേ കയര്‍ കൊണ്ടു തന്നെ അയാള്‍ അബൂബെക്കറിനേയും(റ) ബന്ധിച്ചു. എന്നിട്ട് അവരെ അയാള്‍ ഖുറയ്ശികള്‍ക്ക് ഉപദ്രവിക്കുവാനായി കൊടുത്തു. ഖുറയ്ശികള്‍ മതിവരുവോളം അവരെ രണ്ടുപേരെയും ഉപദ്രവിച്ചു. നാളുകള്‍ക്കു ശേഷം ഉപദ്രവം സഹിക്കാന്‍ വയ്യാതെ തല്‍ഹ(റ)യും മറ്റു മുസ്ലീമുകളും മദീനയിലേയ്ക്ക് പ്രവാചകന്‍റ്റെ(സ്വ) കല്‍പനപ്രകാരം പാലായനം(ഹിജ്ര) ചെയ്തു.
[തുടരും...]

Sunday 1 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 2

തല്‍ഹ ഇബിന്‍ ഉബയ്ദുല്ല(റ) സിറിയയിലെ ബസ്രാ എന്ന സ്ഥലത്ത് കച്ചവടത്തിനായി പോയതായിരുന്നു. അവിടെ വച്ച് അദ്ദേഹം വളരെ ഭവ്യതയുള്ള ഒരു സന്ന്യാസിയെ കാണാനിടയായി. പുണ്യ ഭൂമിയായ മക്കയില്‍ ഒരു പ്രവാചകന്‍റ്റെ ആഗമനത്തെകുറിച്ച് അദ്ദേഹം തല്‍ഹയോട് പറഞ്ഞു. ആ പ്രവാചകന്‍റ്റെ ആഗമനത്തിന്‍റ്റെ സമയമായെന്നും, അതിനെകുറിച്ച് പൂര്‍വ പ്രവാചകന്‍മാര്‍ പ്രവചിച്ചിട്ടുണ്ടെന്നും ആ സന്ന്യാസി പറഞ്ഞു. നേര്‍മാര്‍ഗ്ഗത്തിലേക്കുള്ള പാത ഒരു നിമിഷംപോലും നഷ്ടപെടുത്തുവാന്‍ തല്‍ഹ(റ)യ്ക്ക് താല്പര്യമില്ലായിരുന്നു.

കുറച്ച് മാസം ബസ്രായിലും മറ്റ്സ്ഥലങ്ങളിലും കച്ചവടത്തിനുശേഷം അദ്ദേഹം തന്‍റ്റെ നാട്ടില്‍ (മക്കയില്‍) തിരിച്ചെത്തി. പലയിടത്തും ആളുകള്‍ കൂടിയിരുന്ന് മുഹമ്മദിനെ(സ്വ) കുറിച്ചും, ഒരു മാലാഖ അദ്ദേഹത്തിന്‍റ്റെ അടുക്കല്‍ വന്നതിനെ കുറിച്ചും, പ്രവാചകന്‍റ്റെ ദൌത്ത്യത്തെ കുറിചുമൊക്കെ സംസാരിക്കുന്നതായി തല്‍ഹ(റ)യുടെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം ആദ്യം ചോദിച്ചത് അബു ബെക്കറിനെ (റ) കുറിച്ചായിരുന്നു. അബു ബെക്കര്‍(റ) കച്ചവടത്തിനു ശേഷം കുറച്ചു നാള്‍ മുന്‍പു മക്കയില്‍ തിരിച്ചു വന്നതായി അദ്ദേഹം അറിഞ്ഞു. തന്നെയുമല്ല അബു ബെക്കര്‍(റ), മുഹമ്മദില്‍(സ്വ) വിശ്വസിച്ചതായും, അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചതായും തല്‍ഹ(റ) അറിഞ്ഞു.

തല്‍ഹ(റ) തന്നോടായി ചോദിച്ചു, "മുഹമ്മദും അബൂബക്കറും?, അല്ലാഹുവാണെ, അവര്‍ രണ്ട് പേരും അസത്യത്തിനായി ഒരുമിച്ചു കൂടില്ല, തീര്‍ച്ച. മുഹമ്മദ് തന്‍റ്റെ നാല്‍പതാം വയസ്സിലായി. അദ്ദേഹം ഇന്നേവരെ ഒരു കള്ളവും പറഞ്ഞു കേട്ടിട്ടില്ല. അങ്ങനെയാണെങ്കില്‍ പിന്നെ അദ്ദേഹമെങ്ങനെ അല്ലാഹുവിനെ കുറിച്ച് കള്ളം പറയും. അല്ലാഹു അദ്ദേഹത്തെ പ്രവാചകന്‍ ആക്കിയെന്നും അദ്ദേഹത്തിന്‍റ്റെയടുത്ത് മാലാഖ വന്നെന്നും അദ്ദേഹം പറയുന്നു. അവിശ്വസനീയം തന്നെ. എന്തായാലും അബൂബക്കറിനെ എനിക്ക് നന്നായി അറിയാം. അദ്ദേഹം വളരെ നല്ല മനുഷ്യനും സത്യസന്ധനുമാണ്. ഖുറയ്ശ്ശി ചരിത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍റ്റെ അറിവ് പ്രശംസനീയമാണ്. എന്തായാലും അദ്ദേഹത്തെ പോയി കണ്ടുകളയാം."

തല്‍ഹ(റ) വളരെ വേഗത്തില്‍ അബൂബെക്കറിന്‍റ്റെ(റ) വീട്ടിലേയ്ക്ക് നടന്നു. അബൂബെക്കറിനോടായി(റ) ഇപ്പ്രകാരം ചോദിച്ചു. "മുഹമ്മദ് ഇബിന്‍ അബ്ദുള്ള പ്രവാചകത്ത്വം സ്വീകരിച്ചതായും, താങ്കല്‍ അദ്ദേഹത്തെ പിന്തുണച്ചതായും, ആളുകള്‍ പറയുന്നതു നേരാണോ?". "അതെ" അബൂബെക്കര്‍(റ) പറഞ്ഞു. മുഹമ്മദിനെ(സ്വ) കുറിച്ചും, തല്‍ഹ(റ) അതു പിന്‍പറ്റിയാല്‍ വളരെ നല്ലതായിരിക്കുമെന്നും അബൂബെക്കര്‍(റ) പറഞ്ഞു.
സിറിയയില്‍ വെച്ചു സന്യാസിയുമായുള്ള തന്‍റ്റെ കൂടികാഴ്ച്ചയെ കുറിച്ച് അദ്ദേഹം അബൂബെക്കറിനോട്(റ) പറഞ്ഞു. അഹമ്മദ് എന്ന് പേരുള്ള ഒരാള്‍ മക്കയില്‍ അവതരിക്കുമെന്നും, അദ്ദേഹം അവസാനത്തെ പ്രവാചകനായിരിക്കുമെന്നും ആ സന്യാസി തല്‍ഹയോട് പറഞ്ഞിരുന്നു. തന്നെയുമല്ല ആ നാട്ടുകാര്‍ അദ്ദേഹത്തെ അവിടെ നിന്നും പുറത്താക്കുമെന്നും സന്യാസി പറഞ്ഞു. ഇതു കേട്ട അബൂബെക്കറിനു ആശ്ചര്യമായി. അദ്ദേഹം തല്‍ഹയെ പ്രവാചകന്‍റ്റെ അടുത്തേയ്ക്ക് കൊണ്ടുപോയി.

തല്‍ഹയ്ക്ക്(റ) പ്രവാചകനെ(സ്വ) കാണുവാന്‍ തിടുക്കമായി. അവര്‍ അധികം സംസാരിക്കുവാതെ വളരെ വേഗം പ്രവാചകന്‍റ്റെ അടുക്കലേയ്ക്ക് നടന്നു. പ്രവാചകന്‍(സ്വ) തല്‍ഹയ്ക്ക് ഇസ്ലാമിനെകുറിച്ച് പഠിപ്പിച്ചു കൊടുത്തു. ഖുറാന്‍റ്റെ ചില വരികള്‍ അദ്ദേഹം തല്‍ഹയ്ക്ക് ഓതി കേള്‍പിച്ചു. തല്‍ഹയ്ക്ക് വളരെയധികം ഇസ്ലാമില്‍ താല്‍പര്യമായി. സിറിയയില്‍ വെച്ചു സന്യാസിയുമായുള്ള തന്‍റ്റെ കൂടികാഴ്ചയെ പറ്റി അദ്ദേഹം പ്രവാചകന്‍റ്റെ അടുക്കല്‍ പറഞ്ഞു. അവിടെ വെച്ചു തല്‍ഹ ഇബിന്‍ ഉബയ്ദുല്ല(റ) തന്‍റ്റെ ശഹാദത്ത് പ്രവാചകനോട് ചൊല്ലി. "ആരാധനയ്ക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് നബി, അല്ലാഹുവിന്‍റ്റെ പ്രവാചകനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു."

[തുടരും...]

വീഡിയോ 2

വീഡിയോ 1

വീഡിയോ





വീഡിയോ 1
വീഡിയോ 2

Saturday 30 June 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം - അധ്യായം 1

"സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടബടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ അത് കാത്തിരിക്കുന്നു. അവര്‍ (ഉടബടിക്ക്) യതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല."
വിശുദ്ധ ഖുറാന്‍ 33 - 23.


പ്രവാചകന്‍(സ്വ) ഖുറാന്‍റ്റെ ഈ ആയത്ത് പാരായണം ചെയ്തു. എന്നിട്ട് അദ്ദേഹം സഹാബത്തിനെ അഭിമുഖീകരിച്ച്‌കൊണ്ട് തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായെ ചൂണ്ടികൊണ്ട് ഇപ്പ്രകാരം പറഞ്ഞു, "രക്ത സാക്ഷിത്വത്തിന്‍റ്റെ ഉടബടി പൂര്‍ത്തീകരിച്ചു കൊണ്ടു ഭൂമിയിലൂടെ നടക്കുന്ന ഒരു മനുഷ്യനെ ആര്‍ക്കെങ്കിലും കണ്‍കുളിര്‍ക്കെ കാണണമെങ്കില്‍ അവര്‍ തല്‍ഹയിലേക്ക് നോക്കുക".

പ്രവാചകന്‍റ്റെ ഈ വാചകം എല്ലാ സഹാബിമാരും വളരെയധികം ആഗ്രഹിച്ച ഒന്നാണ്. ഈ വാക്കുകള്‍കൊണ്ട് തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായ്ക്ക്(റ) തന്‍റ്റെ വിധിയെകുറിച്ചോര്‍ത്ത് വിഷമിക്കേണ്ട ആവശ്യമില്ല. അത് സുരക്ഷിതമായി. പ്രവാചകന്‍(സ്വ) തനിക്ക് സ്വര്‍ഗമാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം

അധ്യായം 1 .
അധ്യായം 2 .
അധ്യായം 3 .
അധ്യായം 4 .
അധ്യായം 5 .
അധ്യായം 6 .
അധ്യായം 7 .
അധ്യായം 8 .
അധ്യായം 9 .
അധ്യായം 10 .
അധ്യായം 11 .
അധ്യായം 12 .
അധ്യായം 13 .
അധ്യായം 14 .
അധ്യായം 15 .
അധ്യായം 16 .


Sources:
Companions of the Prophet by Mohamed & Albani
Men Around The Messenger (S) by Khalid Muhammad Khalid
The Sealed Nectar by Saifur Rahman al-Mubarakpuri
The Hereafter by Imam Anwar Al Awlaki (audio)

ജീവിതചരിത്രം

1. തല്‍ഹ ഇബിന്‍ ഉബയ്ദുല്ല (റ)
2. സല്‍മാന്‍ അല്‍ ഫാരിസി (റ)

അബു ഹുറയ്റ(റ)യ്ക്ക് എങ്ങനെ ആ പേരു കിട്ടി?

അബു ഹുറയ്റ(റ)യ്ക്ക് അല്ലാഹുവിനെ കാണുവാനുള്ള ആഗ്രഹം വളരെയധികം വര്‍ധിച്ചു. അദ്ദേഹത്തിന്‍റ്റെ സന്ദര്‍ഷകര്‍ അദ്ദേഹത്തിന്‍റ്റെ അസുഖം മാറുന്നതിനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. പക്ഷേ അദ്ദേഹം അല്ലാഹുവിനോട് ഇപ്പ്രകാരം അപേക്ഷിച്ചു, "ഓ അല്ലാഹ്, ഞാന്‍ നിന്നെ കാണുവാന്‍ വളരെയധികം ഇഷ്ടപെടുന്നു. എന്നെ കാണുവാനും നീ വളരെയധികം ഇഷ്ടപ്പെടണേ".

ഹിജ്ര അന്‍പത്തിഒന്‍പതാം വര്‍ഷം, തന്‍റ്റെ എഴുപത്തിഎട്ടാം വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തെ കബറടക്കിയത് അനുഗ്രഹീത സ്ഥലമായ 'അല്‍ ബഖീ' യിലാണ്. കബറടക്കത്തിനു ശേഷം തിരികെ പോകും വഴി ആളുകള്‍, അദ്ദേഹം പ്രവാചകനെ(സ്വ) കുറിച്ചു പഠിപ്പിച്ചു കൊടുത്ത ഹദീസുകള്‍ ഉരുവിട്ടുകൊണ്ടിരുന്നു.


അക്കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു, "അദ്ദേഹത്തിന് എങ്ങനെ അബു ഹുറയ്റ എന്ന് പേര്' കിട്ടി?". ഇതു കേട്ട അബു ഹുറയ്റ(റ)യുടെ ഒരു സുഹൃത്ത് പറഞ്ഞു, "ഇസ്ലാമില്‍ വരുന്നതിന്മുന്‍പ് അദ്ദേഹത്തിന്‍റ്റെ പേര് 'അബ്ദ് ഷംസ്' എന്നായിരുന്നു. ഇസ്ലാം സ്വീകരിച്ചതിനുശേഷം പ്രവാചകന്‍ അദ്ദേഹത്തെ 'അബ്ദ് അര്‍റഹ്മാന്‍' എന്ന് വിളിച്ചു. അദ്ദേഹത്തിന് മൃഗങ്ങളോട് വളരെയധികം കാരുണ്യമായിരുന്നു. അദ്ദേഹത്തിന് ഒരു പൂച്ചയുണ്ടായിരുന്നു. എന്നും അതിന് ഭക്ഷണം കൊടുക്കുകയും, കൂടെ കൊണ്ട് നടക്കുകയും, കൂടെ താമസിപ്പിക്കുകയും ചെയ്തു. ആ പൂച്ച അദ്ദേഹത്തിന്‍റ്റെ നിഴല്‍ പോലെ എപ്പോഴും അദ്ദേഹത്തിന്‍റ്റെ കൂടെ നടന്നു. അങ്ങനെ അദ്ദേഹത്തിന്‍റ്റെ പേര്' അബു ഹുറയ്റ എന്നായി. അബു ഹുറയ്റ എന്നു വെച്ചാല്‍ 'പൂച്ചകുഞ്ഞിന്‍റ്റെ പിതാവ്' എന്നാണര്‍ത്ഥം. അല്ലാഹു അദ്ദേഹത്തോട് സംതൃപ്തനാകട്ടെ."

Source:
Men around the Messenger(S) by Khalid Muhammad Khalid

Friday 29 June 2007

സല്‍മാന്‍ അല്‍ ഫാരിസിയുമായി(റ) അല്‍പനേരം - ഭാഗം 3 (അവസാനിച്ചു)

ഒരിക്കല്‍ സല്‍മാന്‍ അല്‍ ഫാര്സിയുടെ(റ) സുഹ്രുത്ത് അദ്ദേഹത്തിന്‍റ്റെ വീട്ടില്‍ വന്നു. അപ്പോള്‍ സല്‍മാന്‍(റ) മാവ് കുഴക്കുകയായിരുന്നു. ഇതു കണ്ട സുഹ്രുത്ത് ചോദിച്ചു,
"താങ്കളുടെ പരിചാരിക എവിടെ?".
സല്‍മാന്‍(റ) പറഞ്ഞു, "ഞങ്ങള്‍ അവളെ ഒരു കാര്യത്തിനായി പറഞ്ഞു വിട്ടിരിക്കുകയാണ്. ഒരു സമയം രണ്‍ട് ജോലികള്‍ അവളെ ഏല്‍പിക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല."

ഒരിക്കല്‍ സല്‍മാന്‍ അല്‍ ഫാര്സി(റ) തന്‍റ്റെ വീട് നിര്‍മിക്കുന്നതിനെപറ്റി ആലോചിക്കുകയായിരുന്നു. അതിനുവേണ്‍ടി അദ്ദേഹം ഒരു ആശാരിയെ നിയമിച്ചു. "താങ്കള്‍ എങ്ങനെയാണു്‌ ഇതു പണിയാന്‍ ഉദ്ദേശിക്കുന്നത്?", സല്‍മാന്‍ അല്‍ ഫാര്സി(റ) ചോദിച്ചു. സല്‍മാന്‍ അല്‍ ഫാര്സി(റ)യുടെ ലളിതവും, ഭക്തിപൂര്‍ണവുമായ ജീവിതശൈലി അറിയാമായിരുന്ന ആശാരി, വളരെ വിനയത്തോടെയും, തമാശയോടെയും കൂടി ഇപ്പ്രകാരം പറഞ്ഞു, "അങ്ങ് ഭയപ്പെടേണ്ട. സൂര്യന്‍റ്റെ ചൂടില്‍ നിന്നും, മഞ്ഞു കാലത്തെ തണുപ്പില്‍ നിന്നും അങ്ങയെ സംരക്ഷിക്കുന്ന ഒരു വീടായിരിക്കുമിത്. അങ്ങ് എഴുന്നേല്‍റ്റ് നിന്നാല്‍, അതിന്‍റ്റെ മേല്‍ക്കൂര തലയില്‍ തട്ടുന്ന വിധമായിരിക്കും."
സല്‍മാന്‍ അല്‍ ഫാര്സി(റ) പറഞ്ഞു, "അതെ, അപ്പ്രകാരം തന്നെയാണ്' വേണ്ടത്."

ഈ ലോകത്തിലെ ഒരു സാധനങ്ങളിലും അദ്ദേഹത്തിന് ഒരു നിമിഷംപോലും താല്‍പര്യം ഇല്ലായിരുന്നു. മാത്രവുമല്ല, അദ്ദേഹത്തിന്‍റ്റെ മനസ്സില്‍പോലും അതിനോട് യാതൊരു താല്‍പര്യവും ഇല്ലായിരുന്നു. ഒരു കാര്യം ഒഴിച്ച്. അദ്ദേഹത്തിന്‍റ്റെ ശ്രദ്ധയില്‍ എപ്പോഴുമതുണ്ടായിരുന്നു. അത് അദ്ദേഹം തന്‍റ്റെ ഭാര്യയുടെ കൈവശം ഏല്‍പ്പിക്കുകയും, ഭദ്രമായി സൂക്ഷിക്കുവാനും പറഞ്ഞു.

അദ്ദേഹം മരണശൈയയില്‍ കിടക്കുന്ന സമയത്ത് തന്‍റ്റെ ഭാര്യയെ സമീപത്ത് വിളിച്ച് ഇങ്ങനെ പറഞ്ഞു, "ഞാന്‍ സൂക്ഷിക്കുവാന്‍ ഏല്‍പിച്ചത് ഇങ്ങ് കൊണ്ട് വരിക." അദ്ദേഹത്തിന്‍റ്റെ ഭാര്യയത് കൊണ്ടുവന്നു. തുറന്ന് നോക്കിയപ്പൊള്‍ കണ്ടത് ഒരു കസ്തൂരിയുടെ സുഗന്ധദ്രവ്യമായിരുന്നു.

ജല്‍വലാ പട്ടണം മോചിപ്പിച്ചപ്പോള്‍ അദ്ദേഹത്തിനു കിട്ടിയതായിരുന്നു ആ സുഗന്ധദ്രവ്യം. അത് അദ്ദേഹം തന്‍റ്റെ മരണ സമയത്തിനായി സൂക്ഷിച്ചുവെച്ചു. അദ്ദേഹം ഒരു പാത്രം വെള്ളം കൊണ്ടുവരുവാന്‍ തന്‍റ്റെ ഭാര്യയോട് പറഞ്ഞു. ആ സുഗന്ധദ്രവ്യം, വെള്ളത്തില്‍ ഒഴിച്ച് അദ്ദേഹം തന്‍റ്റെ സ്വന്തം കൈകള്‍കൊണ്ടിളക്കി. എന്നിട്ട് ഭാര്യയോട് ഇപ്പ്രകാരം പറഞ്ഞു,
"ഇത് എന്നില്‍ തളിക്കുക, അല്ലാഹുവില്‍നിന്നുമുള്ള മാലാഖമാര്‍ എന്‍റ്റെ അടുത്ത് വരുവാന്‍ സമയമായി. അവര്‍ ആഹാരം കഴിക്കില്ല, പക്ഷേ നല്ല സുഗന്ധത്തെ അവര്‍ ഇഷ്ടപെടുന്നു."

അദ്ദേഹത്തിന്‍റ്റെ ഭാര്യ അപ്പ്രകാരം ചെയ്തു. അതിനു ശേഷം വാതിലടച്ച് പുറത്തേയ്ക്ക് പോകുവാന്‍ അദ്ദേഹം ഭാര്യയോട് പറഞ്ഞു. കുറച്ച് സമയത്തിനു ശേഷം അദ്ദേഹത്തിന്‍റ്റെ ഭാര്യ തിരിച്ചുച്ചെന്നു നോക്കി. അപ്പോഴേക്കും അദ്ദേഹത്തിന്‍റ്റെ ആത്മാവ് ആ ശരീരം വിട്ട് പോയി കഴിഞ്ഞിരുന്നു.

Source:
Men around the Messenger(S) by Khalid Muhammad Khalid

സല്‍മാന്‍ അല്‍ ഫാരിസിയുമായി(റ) അല്‍പനേരം - ഭാഗം 2

സല്‍മാന്‍ അല്‍ ഫാര്സി(റ) തന്‍റ്റെ മരണശൈയ്യയിലാണ്. അദ്ദേഹത്തെ കാണുവാന്‍ സ'അദ് ഇബിന്‍ അബി വഖ്‌ഖാസ്(റ) അവിടെ ചെന്നു.

സ'അദ്(റ)നെ കണ്ടപ്പോള്‍ സല്‍മാന്‍ അല്‍ ഫാര്സി(റ) കരയുവാന്‍ തുടങ്ങി. സ'അദ്(റ) ചോദിച്ചു, "ഓ അല്ലാഹുവിന്‍റ്റെ അടിമേ, എന്തിനാണ്' നിങ്ങള്‍ കരയുന്നത്? പ്രവാചകന്‍റ്റെ മരണസമയത്ത് അദ്ദേഹം നിങ്ങളെകുറിച്ച് സംത്രിപ്തനാണ്'".

"അല്ലാഹുവാണെ, മരണത്തെ ഭയന്നല്ല ഞാന്‍ കരയുന്നത്. ഈ ലോകത്തോടുള്ള സ്നേഹത്താലുമല്ല ഞാന്‍ കരയുന്നത്. അല്ലാഹുവിന്‍റ്റെ പ്രവാചകന്‍ എന്നോട് ഒരുകാര്യം പറഞ്ഞേല്‍പ്പിച്ചിരുന്നു.
'ഈ ജീവിതത്തില്‍ നിങ്ങളുടെ കൈയില്ലുള്ള സംബാധ്യം, ഒരു യാത്രക്കാരന്‍റ്റെ കൈയില്ലുള്ളതുപോലെയാകട്ടെ.'
പക്ഷേ എനിക്കാകട്ടെ ഒരുപാട് സാധനങ്ങളൊണ്ടു താനും."

സ'അദ്(റ) പറഞ്ഞു, "ഞാന്‍ ചുറ്റും നോക്കി. പക്ഷേ വെള്ളം വെക്കുന്ന ഒരു പാത്രവും, ആഹാരം കഴിക്കുന്ന ഒരു പാത്രവും മാത്രമേ ഞാന്‍ കണ്ടൊള്ളു!"എന്നിട്ട്, സല്‍മാന്‍ അല്‍ ഫാര്സി(റ)യോട് ഞാന്‍ പറഞ്ഞു, "ഓ അല്ലാഹുവിന്‍റ്റെ അടിമേ, താങ്കള്‍ വിട പറയുന്നതിനു മുന്‍പായി, ഞങ്ങള്‍ക്ക് പിന്‍പറ്റുവാന്‍ ഒരുപദേശം തന്നാലും."

സല്‍മാന്‍ അല്‍ ഫാര്സി(റ) പറഞ്ഞു, "ഓ സ'അദ്,
നിങ്ങളുടെ ഉത്തരവാതിത്യത്തില്‍ അല്ലാഹുവെ സൂക്ഷിക്കുക, നിങ്ങള്‍ക്ക് എന്തെങ്കിലും ഉത്തരവാതിത്യം ഉണ്ടെങ്കില്‍.
നിങ്ങളുടെ തീരുമാനത്തില്‍ അല്ലാഹുവെ സൂക്ഷിക്കുക, നിങ്ങള്‍ക്ക് എന്തെങ്കിലും തീരുമാനിക്കുവാനുണ്ടെങ്കില്‍.
നിങ്ങള്‍ അവകാശം (വിഹിതം) പങ്കിടുന്നസമയത്ത് അല്ലാഹുവെ സൂക്ഷിക്കുക."

Source:
Men around the Messenger (S) by Khalid Muhammad Khalid

Thursday 28 June 2007

സല്‍മാന്‍ അല്‍ ഫാരിസിയുമായി(റ) അല്‍പനേരം - ഭാഗം 1

നമുക്ക് അല്‍പനേരം സല്‍മാന്‍ അല്‍ ഫാരിസിയുമായി(റ) ചിലവിടാം. മദീനയിലെ ഗവര്‍ണറായിരുന്ന കാലത്തും അദ്ദേഹം തന്‍റ്റെ ലളിതമായ ജീവിതം തന്നെ തുടര്‍ന്നു. ഭരണാധികാരിക്ക് സാധാരണ കൊടുക്കുവാറുള്ള ശബളം പോലും അദ്ദേഹം സ്വീകരിച്ചില്ല. പകരം, അദ്ദേഹം കുട്ടകള്‍ ഉണ്ടാക്കി വിറ്റാണ്' ജീവിച്ചത്. അദ്ദേഹത്തിന്‍റ്റെ വസ്ത്രവും വളരെ ലളിതമായിരുന്നു.

ഒരു ദിവസം അദ്ദേഹം(റ) വഴിയില്‍വെച്ച് സിറിയയില്‍ നിന്നും വരുന്ന ഒരു യാത്രക്കാരനെ കണ്ടുമുട്ടി. വളരെയധികം ഈന്തപഴവും ഫിഗ്ഗും ചുമന്നായിരുന്നു അയാളുടെ വരവ്. അയാള്‍ക്ക് ചുമക്കാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു അതിന്‍റ്റെ ഭാരം. അത് അയാളെ വളരെയധികം തളര്‍ത്തി. സിറിയക്കാരന്‍ നോക്കിയപ്പോള്‍ തന്‍റ്റെ മുന്‍പ്പില്‍ ഒരാള്‍ നില്‍ക്കുന്നു. സാധാരണ ഒരു മനുഷ്യന്‍. അവിടുത്തെ പാവപെട്ട ഏതെങ്കിലും നാട്ടുകാരനായിരിക്കുമെന്ന് അയാള്‍ കരുതി. അദ്ദേഹത്തെ കൊണ്ടു ചുമട് എടുപ്പിക്കാമെന്നും, ഉദ്ദേശിച്ച സ്ഥലത്തെത്തുമ്പൊള്‍ കൂലി കൊടുക്കാമെന്നും കരുതി അയാള്‍ സല്‍മാന്‍ അല്‍ ഫാര്സിയെ(റ) അടുക്കലേയ്ക്ക് വിളിച്ചു.


"എന്നെ ഈ ഭാരത്തില്‍ നിന്നും ഒന്ന് സഹായിക്കൂ." സിറിയക്കാരന്‍ പറഞ്ഞു. സല്‍മാന്‍ അല്‍ ഫാര്സി (റ) ആ ചുമട് എടുത്തുകൊണ്ട് അയാളുടെ കൂടെ നടന്നു. പോകുന്ന വഴി അവര്‍ ഒരു സംഘം ആളുകളെ കണ്ടു. സല്‍മാന്‍ അല്‍ ഫാര്സി(റ) അവര്‍ക്ക് സലാം പറഞ്ഞു. അവര്‍ വളരെ വിനയത്തോടെ എഴുന്നേറ്റ് നിന്നു കൊണ്ടു ഇപ്പ്രകാരം പറഞ്ഞു, "വ അലൈക്കുമുസ്സലാം ഗവര്‍ണര്‍". "ആരാണ്' ഗവര്‍ണര്‍?" സിറിയക്കാരന്‍ സ്വന്തത്തോടായി ചോദിച്ചു. സല്‍മാന്‍ അല്‍ ഫാര്സിയുടെ(റ) തോളില്‍ നിന്നും ഭാരമെടുക്കുവാന്‍ വേണ്ടി ആള്‍ക്കാര്‍ ഓടിക്കൂടി. "ഭാരം ഞങ്ങള്‍ ചുമക്കാം, ഓ ഗവര്‍ണര്‍." അവര്‍ പറഞ്ഞു.


തന്‍റ്റെ സാധനങ്ങള്‍ ചുമക്കുന്നത് മദീനയുടെ ഗവര്‍ണറാണെന്നു മനസ്സിലാക്കിയ സിറിയക്കാരന്' അധിശയമായി. അദ്ദേഹം തന്‍റ്റെ തെറ്റിനു സല്‍മാന്‍ അല്‍ ഫാര്സിയോട്(റ) മാപ്പ് ചോദിക്കുകയും ചുമട് തിരിച്ച് വാങ്ങുവാനും ചെന്നു. പക്ഷേ സല്‍മാന്‍ അല്‍ ഫാര്സി(റ) വിസമ്മതത്തോടെ തല കുലുക്കികൊണ്ട് പറഞ്ഞു, "ഉദ്ദേശിച്ച സ്ഥലത്ത് എത്തുന്നത് വരെ ഞാന്‍ ഇതു തരില്ല."


Source:

Men around the Messenger(S) by Khalid Muhammad Khalid

അബു അല്‍ ഹസന്‍റ്റെ [അലി ബിന്‍ അബിത്വാലിബ്(റ)] അറിവ്

ഒരു പ്രായംച്ചെന്ന മനുഷ്യന്‍ ഉമര്‍ ബിന്‍ ഖത്താബിന്‍റ്റേയും(റ), അലി ബിന്‍ അബിത്വാലിബിന്‍റ്റേയും(റ) അടുത്ത് ഇരിക്കുകയായിരുന്നു. അയാള്‍ അല്ലാഹുവിനെ പുകഴ്ത്തുവാനും പ്രാര്‍ദ്ഥിക്കുവാനും തുടങ്ങി.
ഇതു കേട്ട ഉമര്‍(റ) ചോദിച്ചു, "നിങ്ങള്‍ക്കെന്ത് സംഭവിച്ചു?".

അയാള്‍ പറഞ്ഞു, "ഞാന്‍ ഫിത്നയെ സ്നേഹിക്കുന്നു, സത്യത്തെ വെറുക്കുന്നു. വുദു ഇല്ലാതെ ഞാന്‍ പ്രാര്‍ദ്ഥിക്കുന്നു. തന്നെയുമല്ല, അല്ലാഹുവിന്' സ്വര്‍ഗ്ഗത്തിലില്ലാത്തത് എനിക്ക് ഭൂമിയിലുണ്ട്..."
ഇതു കേട്ട ഉമറിന്‍റ്റെ(റ) മുഖം ചുവന്നു. ദേഷ്യത്താല്‍ ഉമര്‍(റ) അയാളെ അടിക്കുവാനായി പിടിച്ചു. ഇതു കണ്ട അലി(റ) ചിരിച്ചുകൊണ്ടിപ്പ്രകാരം പറഞ്ഞു,


"ഓ, സത്യവിഷ്വാസികളുടെ നേതാവെ!, അയാള്‍ ഫിത്നയെ സ്നേഹിക്കുന്നു എന്നതുകൊണ്ടുദ്ദേശിച്ചത് ഖുറാനില്‍ പറഞ്ഞതുപോലെ അയാള്‍ പണത്തേയും, ലോകത്തെയും, കുടുംബത്തേയും സ്നേഹിക്കുന്നു എന്നാണ്."


"നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും, അല്ലാഹുവിങ്കലാണ്' മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക." (വിശുദ്ധ ഖുറാന്‍ 8 - 28)


"സത്യത്തെ വെറുക്കുന്നു എന്ന് അയാള്‍ ഉദ്ദേശിച്ചത്, ഖുറാനില്‍ പറഞ്ഞതു പോലെ മരണത്തെയാണ്."


"മരണവെപ്രാളം യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്. എന്തൊന്നില്‍ നിന്ന് നീ ഒഴിഞ്ഞ് മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്." (വിശുദ്ധ ഖുറാന്‍ 50 - 19)


"അയാള്‍ വുദു എടുക്കാതെ പ്രാര്‍ദ്ഥിക്കുന്നു എന്നുദ്ദേശിച്ചത് അയാള്‍ പ്രവാചകനുവേണ്ടി(സ്വ) പ്രാര്‍ദ്ഥിക്കുന്നു എന്നാണ്. അതിന്' വുദു ആവശ്യമില്ല."
"അല്ലാഹുവിന്' സ്വര്‍ഗ്ഗത്തിലില്ലാത്തത് അയാള്‍ക്ക് ഭൂമിയിലുണ്ട് എന്നത് കൊണ്ടുദ്ദേശിച്ചത് അയാള്‍ക്ക് ഭാര്യയും മക്കളുമുണ്ട് എന്നതാണ്."


"(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ്' എന്നതാകുന്നു.അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.അവന്‍ തുല്യനായി ആരും ഇല്ലതാനും" (വിശുദ്ധ ഖുറാന്‍ 112)


ഇതു കേട്ട ഉമര്‍ ബിന്‍ ഖത്താബിന്‍റ്റെ (റ) മുഖം സന്തോഷംകൊണ്ട് നിറഞ്ഞു. അദ്ദേഹത്തിന്' വളരെയധികം ആശ്വാസമായി. സന്തോഷത്തോടെ അദ്ദേഹം ഇപ്പ്രകാരം പറഞ്ഞു.
"അബു അല്‍ ഹസന്‍ (അലിയെയാണ്' ഉദ്ദെശിച്ചത്) അദ്ദേഹത്തിന്‍റ്റെ അറിവ് പങ്കിടാന്‍ ഇല്ലാത്ത ലോകം വളരെ പരിതാപകരമായ ലോകം തന്നെയാണ്."


Source:

Translated from "100 Stories from the Life of Ali bin Abi Taalib" by Muhammad Sedeeq Al Minshawi, Dar Al Fadeela Publishing, 2002.

"അബു ഹുറയ്റ എങ്ങനെ വളരെയധികം ഹദീസുകള്‍ നിവേദനം ചെയ്യുന്നു?"

അബു ഹുറയ്റ (റ) നിവേദനം ചെയ്തത്...
ആളുകള്‍ എപ്പോഴും പറയാറുണ്ടായിരുന്നു, "അബു ഹുറയ്റ എങ്ങനെ വളരെയധികം ഹദീസുകള്‍ നിവേദനം ചെയ്യുന്നു?"ഉള്ളത്‌ പറഞ്ഞാല്‍ ഞാന്‍ അല്ലാഹുവിന്‍റ്റെ പ്രവാചകന്‍റ്റെ കൂടെ വളരെയധികം സമയം ചിലവഴിക്കുവാന്‍ എപ്പോഴും ശ്രമിക്കുന്നു. ഞാന്‍ കൂടിയതരം ഭക്ഷണം കഴിച്ചിട്ടില്ല, വര്‍ണ്ണങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചിട്ടില്ല. തന്നെയുമല്ല എനിക്കു സേവനത്തിനു പരിചാരകരുമില്ലായിരുന്നു.

വിശപ്പ്‌കാരണം ഞാന്‍ എന്‍റ്റെ വയറു കല്ലുകൊണ്ട് അമര്‍ത്തി പിടിക്കുമായിരുന്നു. എനിക്ക് അറിയാമെങ്കിലും ഞാന്‍ ആരോടെങ്കിലും ഖുറാന്‍റ്റെ ഒര്' വരി ഓതുവാന്‍ പറയുമായിരുന്നു. അതിനുശേഷം അദ്ദേഹം എന്നെ വീട്ടില്‍ കൊണ്ടു പോയി ഭക്ഷണം നല്‍കുമെന്ന് കരുതിയാണു്‌ ഞാന്‍ അങ്ങനെ ചെയ്യാറുള്ളത്. അക്കൂട്ടത്തില്‍ പാവങ്ങളോട് ഏറ്റവും ഉദാരന്‍ ജാഫര്‍ ബിന്‍ അബി ത്വാലിബ് (റ) ആയിരുന്നു.

അദ്ദേഹം ഞങ്ങളെ അദ്ദേഹത്തിന്‍റ്റെ വീട്ടില്‍ കൊണ്ടു പോയി, അവിടെ എന്ത് ഭക്ഷണമുണ്ടോ അതു നല്‍കുമായിരുന്നു. ചിലപ്പോള്‍ അവിടെ ഒന്നും കഴിക്കുവാന്‍ കാണില്ല. അപ്പോള്‍ പാത്രത്തില്‍ മിച്ചമിരിക്കുന്ന വെണ്ണയോ മറ്റോ ഞങ്ങള്‍ തുടച്ച് കഴിക്കുമായിരുന്നു.

Source:
Sahih BukhariVolume 5, Book 57, Number 57
http://www.sahaba.net/modules.php?name=News&file=article&sid=236

ചിത്രങ്ങള്‍

1. മസ്ജിദുകള്‍

Wednesday 27 June 2007

വിശുദ്ധ ഖുറാന്‍ 48 - 18


"ആ മരത്തിന്‍റ്റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിക്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി ത്രിപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹ്രിദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു. "

(വിശുദ്ധ ഖുറാന്‍ 48 - 18)

വിശുദ്ധ ഖുറാന്‍

1. വിശുദ്ധ ഖുറാന്‍ 9 - 100
2. വിശുദ്ധ ഖുറാന്‍ 48 - 18
3. വിശുദ്ധ ഖുറാന്‍ അധ്യായം 2-177

വിശുദ്ധ ഖുറാന്‍ 9 - 100

"മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുക്രുതം ചെയ്തു കൊണ്ടു അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംത്രിപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംത്രിപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവയ്ക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം."
(വിശുദ്ധ ഖുറാന്‍ 9 - 100)


അബു ദര്‍ ഗിഫാറി(റ) പറഞ്ഞു."ഈ ഭവനത്തിന്‍റ്റെ ഉടമസ്തന്‍ നമ്മളെ എക്കാലവും ഇതില്‍ താമസിക്കുവാന്‍ അനുവദിക്കില്ല."

പ്രവാചകന്‍റ്റെ(സ്വ) മരണ ശേഷം മദീനയില്‍ താമസിക്കുക എന്ന കാര്യം അബു ദര്‍ ഗിഫാറിക്കു(റ) വളരെ പ്രയസകരമായി തീര്‍ന്നു. പ്രവാചകന്‍റ്റെ മരണത്താലുള്ള ദുഃഖം കാരണമായിരുന്നു അത്. മദീന പ്രവാചകന്‍റ്റെ ഓര്‍മകളാല്‍ നിറഞ്ഞു നിന്നു.

അദ്ദേഹം അവിടെ നിന്നും സിറിയയിലെ മരുഭൂമിയിലേയ്ക്കു യാത്ര തിരിച്ചു. അബൂ ബെക്കറിന്‍റ്റെയും(റ), ഉമറിന്‍റ്റെയും(റ) ഖിലാഫത്തു കാലത്ത് അദ്ദേഹം സിറിയയില്‍ത്തന്നെ താമസിച്ചു. ഉത്'മാന്‍റ്റെ(റ) ഖിലാഫത്ത് കാലത്ത്, അബു ദര്‍ ഗിഫാറി(റ) ദമാസ്കസ്സിലായിരുന്നു താമസിച്ചത്. മുസ്ലീമുകള്‍ ഇസ്ലാമില്‍നിന്നും അകലുന്നതും, സുഖങ്ങളുടെയും, സൌകര്യങ്ങളുടെയും പിന്നാലെ പൊകുന്നതിനും അദ്ദേഹം സാക്ഷ്യം വഹിച്ചു.


ഇഹലോകത്തിനു വേണ്ടിയുള്ള മുസ്ലിമുകളുടെ പരക്കം പായ്ച്ചില്‍ കണ്ടിട്ട് അദ്ദേഹത്തിന്നു വല്ലാതെ വിഷമം ഉണ്ടായി. അതുകാരണം ഉത്'മാന്‍(റ) അദ്ദേഹത്തെ മദീനയിലേയ്ക്കു ക്ഷണിച്ചു. അവിടെയും സ്ഥിതി അതുതന്നെ ആയിരുന്നു.

അക്കാരണത്താല്‍ അബു ദര്‍ ഗിഫാറിയോട്(റ) മദീനയുടെ സമീപത്തുള്ള "അല്‍ റബതാഹ്" എന്ന ചെറിയ ഗ്രാമത്തിലേയ്ക്ക് പോകുവാന്‍ ഉത്'മാന്‍(റ) പറഞ്ഞു. അങ്ങനെ അബു ദര്‍ ഗിഫാറി(റ) അവിടെ ആളുകളില്‍ നിന്നും അകന്ന് താമസിച്ചു. പ്രവാചകന്‍റ്റെയും സഹാബാക്കളുടെയും ജീവിതശൈലി മുറുകെ പിടിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റ്റെ ജീവിതം.

ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തിന്‍റ്റെ വീട്ടില്‍ ചെന്നു. വീട്ടിനകത്ത് അധികം സാധനങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇതു കണ്ട അയാള്‍ അബു ദര്‍ ഗിഫാറിയോട്(റ) ഇപ്പ്രകാരം ചോദിച്ചു,

"താങ്കളുടെ മുതലുകളൊക്കെ (സംബാധ്യമൊക്കെ) എവിടെ?"

ഇതു കേട്ട അബു ദര്‍ ഗിഫാറി(റ) പറഞ്ഞു,

"ഞങ്ങള്‍ക്ക് അങ്ങ് അകലെ ഒരു ഭവനമുണ്ട് (മരണാന്തര ജീവിതമാണ്' അദ്ദേഹമിവിടെ ഉദ്ദേശിച്ചത്), ഞങ്ങളുടെ ഏറ്റവും നല്ല സംബാധ്യം മുഴുവനും അവിടെയാണ്"

അബു ദര്‍ ഗിഫാറി(റ) പറഞ്ഞത് മനസ്സിലായ അയാള്‍ പറഞ്ഞു,

"എന്നാലും ഇവിടെ താമസിക്കുന്നിടത്തോളം കാലം നിങ്ങള്‍ക്ക് എന്തെങ്കിലും സംബാധ്യം വേണം".

"ഈ ഭവനത്തിന്‍റ്റെ ഉടമസ്തന്‍ നമ്മളെ എക്കാലവും ഇതില്‍ താമസിക്കുവാന്‍ അനുവദിക്കില്ല." അബു ദര്‍ ഗിഫാറി(റ) പറഞ്ഞു.


മറ്റൊരിക്കല്‍ സിറിയയിലെ അമീര്‍, അബു ദര്‍ ഗിഫാറിക്ക്(റ) തന്‍റ്റെ ജീവിത ചിലവിനായി മുന്നുര്‍ ദിനാര്‍ കൊടുത്തു. അദ്ദേഹമത് തിരിച്ചു നല്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു, "എന്നെക്കാളും അര്‍ഹതപെട്ട മറ്റൊരാളെ അമീര്‍ കണ്ടില്ലെ?".


അബു ദര്‍ ഗിഫാറി(റ) മരണം വരെയും തന്‍റ്റെ ലളിതമായ ജീവിതം അല്ലാഹുവില്‍ അര്‍പിച്ചുകൊണ്ട് തുടര്‍നു. അദ്ദേഹം ഹിജ്ര 32ആം വര്‍ഷം ഈ ലോകത്തൊടു വിട പറഞ്ഞു.

Source: