Wednesday 28 November 2007

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 05


കുറച്ചു നാളുകള്‍ക്കു ശേഷം ആ കച്ചവട സംഘം ശാമില്‍ എത്തിച്ചേര്‍ന്നു. അവിടെ എത്തിയ ഉടനെ തന്നെ ഞാന്‍
ആ നാട്ടിലുള്ള ചിലരോട്‌ ഇപ്പ്രകാരം ചോദിച്ചു, 'നിങ്ങളുടെ കൂട്ടത്തില്‍ ഈ മതത്തില്‍ ഏറ്റവും അറിവുള്ളയാള്‍
ആരാണ്‌?' അവര്‍ ഒരു പുരോഹിതനെപ്പറ്റി എന്നോട്‌ സൂചിപ്പിച്ചു. അദ്ദേഹമാണ്‌ അവിടെ ഈ മതത്തിനെ കുറിച്ച്‌ ഏറ്റവും
അറിവുള്ളയാളെന്നും, അദ്ദേഹത്തെ പള്ളിയില്‍ കാണുവാന്‍ സാധിക്കുമെന്നും അവര്‍ എന്നോടു പറഞ്ഞു.

അങ്ങനെ ഞാന്‍ അദ്ദേഹത്തിന്‍റ്റെ അടുക്കലെത്തി. "നിങ്ങളുടെ ആരാധനാ രീതികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാന്‍ അങ്ങയോടോപ്പം താമസിച്ച്‌ ഈ മതത്തെ കുറിച്ച്‌ പഠിക്കുവാന്‍ ആഗ്രഹിക്കുന്നു. എനിക്ക്‌ താങ്കളോടൊപ്പം ആരാധനാകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും താങ്കളെ സഹായിക്കുവാനും അതുമൂലം സാധിക്കും".

അദ്ദേഹം എന്‍റ്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു. അങ്ങനെ ഞാന്‍ അവിടെ താമസിച്ചു പോന്നു.
കുറച്ചു കാലത്തിനു ശേഷം ഒരു കാര്യം സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) ശ്രദ്ധയില്‍പ്പെട്ടു. ആ പുരോഹിതന്‍ സത്യത്തിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി അദ്ദേഹത്തിനു മനസ്സിലായി. പാവങ്ങള്‍ക്കായി ആളുകള്‍ സംഭാവന ചെയ്യുന്ന പണം, അയാള്‍ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുപോന്നു. അയാള്‍ ആ സംഭത്ത്‌ അര്‍ഹതപെട്ടവര്‍ക്ക് നല്‍കിയില്ല. അങ്ങനെ അയാള്‍ സ്വര്‍ണ്ണവും വെള്ളിയും സംബാദിച്ചു കൂട്ടി. അക്കാരണത്താല്‍ സല്‍മാന്‍ അല്‍ ഫാരിസി(റ) അയാളെ
വെറുത്തു.

കുറച്ചു നാളുകള്‍ക്കു ശേഷം ആ പുരോഹിതന്‍ മരണപ്പെട്ടു. അദ്ദേഹത്തിന്‍റ്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ആളുകള്‍ ഒരുമിച്ചു കൂടി. ഞാന്‍ ആളുകളുടെയെടുത്ത്‌ ആ പുരോഹിതന്‍റ്റെ മോഷണത്തെ പറ്റി പറഞ്ഞു. അയാള്‍ ജനങ്ങളുടെയെടുത്ത്‌ പാവങ്ങളെ സഹായിക്കുവാന്‍ കല്‍പ്പിക്കുകയും എന്നിട്ട്‌ ആ ധനം സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്തെന്ന്‌ ഞാന്‍ അവരോട്‌ പറഞ്ഞു.

ആദ്യം അവര്‍ എന്നെ വിഷ്വസിച്ചില്ല.
"നിങ്ങള്‍ക്ക്‌ അതെങ്ങനെയറിയാം?" അവര്‍ എന്നോടു ചോദിച്ചു.
"ഞാന്‍ നിങ്ങള്‍ക്ക്‌ അദ്ദേഹത്തിന്‍റ്റെ സംബാദ്യം കാണിച്ചു തരാം", ഞാന്‍ പറഞ്ഞു.
ഞാന്‍ അവര്‍ക്ക്‌ അയാള്‍ ഒളുപ്പിച്ചു വച്ച മുഴുവന്‍ ധനവും കാണിച്ചു കൊടുത്തു. ഇതു കണ്ട ആളുകള്‍
രോഷാകുലരായി. അവര്‍ പറഞ്ഞു,
"അല്ലാഹുവാണ, ഞങ്ങള്‍ ഇദ്ദേഹത്തെ അടക്കം ചെയ്യില്ല." ആ പുരോഹിതന്‍റ്റെ
മ്രിതുശരീരത്തെ അവര്‍ ക്രൂശിക്കുകയും കല്ലെറിയുകയും ചെയ്തു.

[തുടരും...]

Tuesday 27 November 2007

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 04


"ഞാന്‍ അവരുടെ ആരാധന രീതികളും മുറകളും വീക്ഷിച്ചു. അത്‌ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അവരുടെ മതത്തില്‍ എനിക്ക്‌ വളരെയധികം താല്‍പര്യം തോന്നി. അല്ലാഹുവാണെ, ഇത്‌ എന്‍റ്റെ വിശ്വാസത്തെക്കാളും എത്രെയോ ഭേദമാണ്‌!. സൂര്യാസ്തമയം വരെ ഞാന്‍ അവിടെ ഇരുന്നു. ഞാന്‍ വീട്ടില്‍ നിന്നും രാവിലെ ഇറങ്ങിയതാണ്.
കൃഷിസ്ഥലത്തേയ്ക്ക് ഞാന്‍ പോയതുമില്ല. ഈ മതത്തിന്‍റ്റെ ഉത്ഭവം എവിടെയാണെന്ന്‌ ഞാന്‍ അവരോട്‌ ചോദിച്ചു. അതിന്‍റ്റെ ഉത്ഭവം അശ്-ശാമിലാണെന്ന്‌ അവരില്‍ നിന്നും എനിക്ക്‌ മനസ്സിലാക്കുവാന്‍ കഴിഞ്ഞു
"
. (അശ്-ശാം - ഫലസ്തീന്‍, സിറിയ, ലെബനോന്‍, ജോര്‍ദാന്‍ ചേര്‍ന്ന സ്ഥലം)

"ഞാന്‍ തിരിച്ച്‌ വീട്ടിലേയ്ക്കുപോയി. എന്‍റ്റെ പിതാവ്, എന്നെ കാണാത്തതിനാല്‍ വളരെയധികം വിഷമിച്ചു നില്‍ക്കുകയായിരുന്നു. എന്നെ തിരയുന്നതിനായി അദ്ദേഹം ആളുകളെ പറഞ്ഞു വിട്ടു".
അദ്ദേഹം എന്നോട്‌ ചോദിച്ചു, "എന്‍റ്റെ മകനേ, നീ എവിടെയായിരുന്നു? ഞാന്‍ നിന്നെ ഒരാവിശ്യത്തിനായി പറഞ്ഞു വിട്ടതല്ലെ. എന്താണ്‌ സംഭവിച്ചത്‌?".

ഞാന്‍ അപ്പോള്‍ പറഞ്ഞു, "പിതാവേ, ഞാന്‍ ഇന്ന് ചിലയാളുകളെ പരിചയപ്പെടുവാന്‍ ഇടയായി. അവര്‍ പള്ളിയില്‍ ഇരുന്ന്‌
പ്രാര്‍ത്ഥിക്കുകയായിരുന്നു. എനിക്ക്‌ അവരുടെ ആരാധന രീതി വളരെയധികം ഇഷ്ടപെട്ടു. സൂര്യാസ്തമയം വരെ ഞാന്‍ അവിടെ കഴിച്ചു കൂട്ടി.

ഇതു കേട്ട എന്‍റ്റെ പിതാവ്‌ വളരെയധികം വിഷമിച്ചു. അദ്ദേഹം എന്നോട്‌ പറഞ്ഞു, "മകനേ, നിന്‍റ്റെയും നിന്‍റ്റെ പൂര്‍വ്വ പിതാക്കളുടേയും മതത്തെക്കാളും നല്ലതായി മറ്റൊന്നുമില്ല".
"അങ്ങനെയല്ല, അല്ലാഹുവാണ, നമ്മുടെ മതത്തേക്കാളും അത്‌ എത്രയോ ഭേദമാണ്", ഞാന്‍ പറഞ്ഞു.

എന്‍റ്റെ മറുപടി കേട്ട പിതാവിന്‌ വളരെയധികം വിഷമമായി. അദ്ദേഹം വളരെയധികം ദേഷ്യപ്പെട്ടു. എന്നെ അദ്ദേഹം
വീട്ടില്‍ തന്നെ പൂട്ടിയിട്ടു. അതിനു ശേഷം അദ്ദേഹം എന്നെ വീട്ടിനുപുറത്തു വിട്ടില്ല.

എന്‍റ്റെ പിതാവറിയാതെ രഹസ്യമായി ഞാന്‍ ആ പള്ളിയിലുണ്ടായിരുന്നവര്‍ക്ക് ഒരു സന്ദേശമയച്ചു. ഏതെങ്കിലും ക്രിസ്ത്യന്‍ കച്ചവട സംഘം ശാമില്‍ നിന്നും വന്നാല്‍ എന്നെ അറിയിക്കണമെന്നായിരുന്നു ആ കത്തിന്‍റ്റെ ഉള്ളടക്കം. അങ്ങനെ
കുറച്ചു നാളുകള്‍ക്ക് ശേഷം ഒരു കച്ചവട സംഘം ശാമില്‍ നിന്നും അവിടെയെത്തി.
ഞാന്‍ പറഞ്ഞതനുസരിച്ച്‌ അവര്‍ എന്നെ വിവരം അറിയിച്ചു. ആ കച്ചവട സംഘം തിരിച്ചു പോകുന്ന സമയം എന്നെ അറിയിക്കണമെന്ന് ഞാന്‍ അവരോട്‌ പറഞ്ഞു. അങ്ങനെ അവര്‍ തിരിച്ചു പോകുന്ന സമയമായപ്പോള്‍ എനിക്ക് വിവരം ലഭിച്ചു.
ഞാന്‍ ആരും അറിയാതെ വീട്ടില്‍നിന്നും പുറത്തു കടന്നു. ആ കച്ചവട സംഘത്തോടൊപ്പം ഞാന്‍ ശാമിലേയ്ക്ക്‌ യാത്ര തിരിച്ചു.


[തുടരും...]

Thursday 22 November 2007

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 03

ഇബിന്‍ അബ്ബാസ്(റ), സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) ഇസ്ലാം സ്വീകരണം ഇപ്പ്രകാരം വിവരിക്കുന്നു. ഇബിന്‍ അബ്ബാസ്(റ) വളരെ ചെറുപ്പമാണ്‌. അദ്ദേഹം ഒരു സഹാബിയാണ്‌. റസൂലുല്ലായുടെ(സ്വ) മരണസമയത്ത്‌ ഇബിന്‍ അബ്ബാസിന്‌(റ) മുപ്പത് വയസേയുണ്ടായിരുന്നൊള്ളു. തന്‍റ്റെ ചെറുപ്പം ഇബിന്‍ അബ്ബാസ്(റ) വിജ്ഞാനത്തിനായി ചിലവഴിച്ചു. അദ്ദേഹം റസൂലുല്ലായുടെയും(സ്വ) സഹാബാക്കളുടെയും(റ) ഇടയില്‍ നിന്നും വിജ്ഞാനം സംബാദിക്കുന്നതിനായി വളരെയധികം സമയം ചിലവഴിച്ചു.

ഒരിക്കല്‍ സല്‍മാന്‍ അല്‍ ഫാരിസി(റ) തന്‍റ്റെ ഇസ്ലാം സ്വീകരണത്തെ കുറിച്ച് ഇബിന്‍ അബ്ബാസിന്‌(റ) വിവരിച്ചുകൊടുത്തു. ഇബിന്‍ അബ്ബാസ് (റ) പറഞ്ഞു, "സല്‍മാന്‍ അല്‍ ഫാരിസി എന്നോട്‌ ഇപ്പ്രകാരം പറഞ്ഞു".

"ഞാന്‍ പേര്‍ഷ്യയിലെ 'ഇസ്ഫഹാന്‍' (അസ്ബഹാന്‍) എന്ന സമൂഹത്തില്‍പ്പെട്ടയാളാണ്. ഞങ്ങളുടെ വാസ സ്ഥലം 'ജായി' (അഥവാ ജി) എന്ന പട്ടണമായിരുന്നു. എന്‍റ്റെ പിതാവ്‌ ആ സ്ഥലത്തെ വളരെ പ്രധാനപെട്ട ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന്‌ എന്നെ വളരെയധികം ഇഷ്ട്ടമായിരുന്നു. അതുകാരണം വീടിനുപുറത്തേയ്ക്ക് അദ്ദേഹം എന്നെ ഒരാവശ്യത്തിനും വിടില്ല. അദ്ദേഹം എന്നെ വളരെയെധികം സംരക്ഷിച്ചു. അങ്ങനെ പുറം ലോകവുമായി എനിക്ക്‌ യാതൊരു ബന്ധവുമില്ലാതായി. ഞങ്ങളുടെ മതത്തെ കുറിച്ചല്ലാതെ മറ്റൊന്നും എനിക്കറിയില്ലായിരുന്നു. ഞങ്ങള്‍ തീയെ ആരാധിക്കുന്ന സമൂഹത്തില്‍പ്പെട്ടവരായിരുന്നു".

സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) കുടുംബം തീയുടെ കാവല്‍ക്കാരായിരുന്നു. തീ അണയാതെ സൂക്ഷിക്കുക എന്നതായിരുന്നു അവരുടെ പ്രധാനപ്പെട്ട ചുമതല. ആ ജോലി അദ്ദേഹത്തിന്‍റ്റെ പിതാവ്‌ സല്‍മാന്‍ അല്‍ ഫാരിസിയെ (റ) ഏല്‍പ്പിച്ചു. അദ്ദേഹത്തിന്‍റ്റെ പിതാവ്‌ സമൂഹത്തില്‍ വളരെയധികം ബഹുമാനിക്കപ്പെട്ട വ്യക്തിയായിരുന്നു.

"എന്‍റ്റെ പിതാവിന്‌ വളരെയധികം കൃഷിസ്ഥലങ്ങളുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം ഒരു കെട്ടിടം പണിയുന്ന തിരക്കിലായിരുന്നു. അതിനാല്‍ കൃഷിയുടെ ആവശ്യത്തിനായി അദ്ദേഹം എന്നെ വീട്ടിന്‍റ്റെ പുറത്തേയ്ക്ക്‌ പറഞ്ഞു വിട്ടു."

അദ്ദേഹത്തിന്‍റ്റെ പിതാവിന്‌ മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. ഗത്യന്തരമില്ലാതെ അദ്ദേഹം സല്‍മാന്‍ അല്‍ ഫാരിസിയെ(റ) കൃഷി സ്ഥലത്തേയ്ക്ക് പറഞ്ഞു വിട്ടു.

അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസി(റ) വീട്ടില്‍ നിന്നും പുറത്തിറങ്ങി. അത്‌ അദ്ദേഹത്തിന്‌(റ) ഒരു പുതിയ അനുഭവമായിരുന്നു. പലതും അദ്ദേഹം ആദ്യമായി കാണുകയായിരുന്നു.

"കൃഷി സ്ഥലത്തേയ്ക്ക് പോകുന്ന വഴി ഞാന്‍ ഒരു ക്രിസ്ത്യന്‍ പള്ളി കണ്ടു".

സല്‍മാന്‍ അല്‍ ഫാരിസിയ്ക്ക്(റ) വളരെയധികം ജിജ്ഞാസയായി. അദ്ദേഹം ഇത് ആദ്യമായി കാണുകയാണ്. പുതിയ ഒരു മതം.

"അകത്ത് ആളുകള്‍ പ്രാര്‍ത്ഥിക്കുന്നത്‌ ഞാന്‍ കേട്ടു. അവര്‍ എന്താണ്‌ ചെയ്യുന്നതെന്നറിയാനായി ഞാന്‍ അകത്തേയ്ക്കു കടന്നു."

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 02

കിടങ്ങു കുഴിക്കുന്നതില്‍ സല്‍മാന്‍ അല്‍ ഫാരിസിയും(റ) പങ്കുചേര്‍ന്നു. സല്‍മാന്‍ അല്‍ ഫാരിസി(റ) പണിഞ്ഞു കൊണ്ടിരുന്ന സ്ഥലത്ത്
റസൂലുല്ലായുമുണ്ടായിരുന്നു(സ്വ) . അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസിയും(റ) സംഖവും കുഴിച്ചുകൊണ്ടിരുന്ന സ്ഥലത്ത് ഒരു പാറ പ്രത്യക്ഷപ്പെട്ടു. എത്ര പരിശ്രമിച്ചിട്ടും അതു തകര്‍ക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അങ്ങനെ പരാജിതരായി അവര്‍ റസൂലുല്ലായുടെ (സ്വ) അടുക്കല്‍ ചെന്നു. അദ്ദേഹത്തോട്‌(സ്വ)
അവര്‍ അഭിപ്രായം ആരാഞ്ഞു. അദ്ദേഹം(സ്വ) ആ പാറയുടെ അടുക്കല്‍ച്ചെന്നു.


"ബിസ്മില്ലാഹ് (അല്ലാഹുവിന്‍റ്റെ നാമത്തില്‍)", റസൂലുല്ലാഹ്(സ്വ) ആയുധം കൈയ്യിലെടുത്തു. അദ്ദേഹം(സ്വ) പാറയില്‍ അടിച്ചുകൊണ്ട്‌ പറഞ്ഞു, "അല്ലാഹു അക്ബര്‍, അശ്-ശാമിന്‍റ്റെ താക്കോല്‍ എനിക്ക്‌ നല്‍കപ്പെട്ടതായി ഞാന്‍ കാണുന്നു, അല്ലാഹുവാണ, അവിടുത്തെ ചുമന്ന കൊട്ടാരങ്ങള്‍ എനിക്ക് ഇപ്പോള്‍ കാണാം".

റസൂലുല്ലാഹ്(സ്വ) പാറയില്‍ വീണ്ടും ആഞ്ഞടിച്ചു. "അല്ലാഹു അക്ബര്‍, പേര്‍ഷ്യയുടെ നിയന്ത്രണം എനിക്ക്‌ നല്‍കിയതായി ഞാന്‍ കാണുന്നു. അല്ലാഹുവാണ, മദിയനിലെ വെളുത്ത കൊട്ടാരങ്ങള്‍ എനിക്ക് ഇപ്പോള്‍ കാണാം".

"ബിസ്മില്ലാഹ്", റസൂലുല്ലാഹ്(സ്വ) വീണ്ടും പാറയില്‍ അടിച്ചു. അതോടെ ആ പാറ തകര്‍ന്നു. റസൂലുല്ലാഹ്(സ്വ) ഇപ്രകാരം പറഞ്ഞു, "അല്ലാഹു അക്ബര്‍, യെമെന്‍റ്റെ താക്കോല്‍ എനിക്ക്‌ നല്‍കിയതായി ഞാന്‍ കാണുന്നു. എനിക്ക്, സനായുടെ വാതിലുകള്‍ ഇവിടെ നിന്നും കാണാം".

റസൂലുല്ലാഹ്(സ്വ) ഓരോതവണയും പാറയില്‍ അടിക്കുംബോള്‍ അതില്‍ നിന്നും പ്രകാശം വരുന്നുണ്ടായിരുന്നു. ഇത്‌ റസൂലുല്ലായുടെ(സ്വ) അത്ഭുതങ്ങളില്‍ ഒന്നായിരുന്നു. ഇതിനെല്ലാത്തിനും സല്‍മാന്‍ അല്‍ ഫാരിസി(റ) സാക്ഷ്യം വഹിച്ചു.

സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) നാട്‌ പേര്‍ഷ്യയാണ്. അത്‌ അദ്ദേഹത്തിന്‍റ്റെ പേരില്‍ തന്നെയുണ്ട്‌. സല്‍മാന്‍ അല്‍ ഫാരിസിയെന്നാല്‍ 'പേര്‍ഷ്യക്കാരന്‍ സല്‍മാന്‍'
എന്നാണര്‍തം.
ആരാണ്‌ സല്‍മാന്‍ അല്‍ ഫാരിസി?
എങ്ങനെ അദ്ദേഹം മുസ്ലീമായി?
പേര്‍ഷ്യയിലുള്ള അദ്ദേഹം എങ്ങനെ മദീനയിലെത്തി?

സല്‍മാന്‍ അല്‍ ഫാരിസിയുടെ ഹ്രിദയഹാരിയായ ഇസ്ലാമിലേക്കുള്ള യാത്ര നമുക്കു അദ്ദേഹത്തില്‍ നിന്നും തന്നെ ശ്രദ്ധിക്കാം.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday 17 November 2007

സല്‍മാന്‍ അല്‍ ഫാരിസി (റ)

1. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 01 .
2. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 02 .
3. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 03 .
4. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 04 .
5. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 05 .
6. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 06 .
7. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 07 .
8. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 08 .
9. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 09 .
10. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 10 .
11. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 11 .
12. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 12 .


References:
1. The Quest for Truth, Salmaan Al Farisi - Lecture by Imaam Anwar Al Awlaki.

സല്‍മാന്‍ അല്‍ ഫാരിസി, അധ്യായം 01


ഹിജ്ര അഞ്ചാം വര്‍ഷം. മുസ്ലീംങ്ങളെ വക വരുത്തുവാനായി ജൂതന്മാരും ഖുറയ്ഷികളും ഒരുമിച്ചു കൂടി. ജൂതന്മാരിലെ ഇരുപത് പ്രമുഖരും, ബനു നദീറിലെ ചില പ്രമുഖന്മാരും മക്കയിലേയ്ക്ക് യാത്ര തിരിച്ചു.
ഖുറയ്ഷികളുമായി ഒരു ഉടംബടിയുണ്ടാക്കുവാനായിരുന്നു ആ യാത്ര. അല്ലാഹുവിന്‍റ്റെ പ്രവാചകനെയും(സ്വ) സത്യവിഷ്വാസികളേയും ആക്രമിക്കുവാന്‍ വേണ്ടി അവര്‍ ഖുറയ്ഷികളെ പ്രലോഭിപ്പിച്ചു. അതിനുവേണ്ടി ഖുറയ്ഷികള്‍ക്ക്‌ എല്ലാവിധ സഹായവും സഹകരണവും നല്‍കാമെന്ന്‌ അവര്‍ വാഗ്ദാനം ചെയ്തു. ഖുറയ്ഷികളില്‍പ്പെട്ട ചിലര്‍ ഇതൊരു നല്ല അവസരമായി കണ്ടു.

ആ ഉടംബടി ഉണ്ടാക്കുന്നതില്‍ വിജയിച്ച അവര്‍ അവിടെ നിന്നും ഗത്തഫാന്‍ എന്ന ഗോത്രത്തിന്‍റ്റെ അടുക്കലേയ്ക്കാണ്‌
പോയത്. ആ യാത്രയുടെയും ഉദ്ദേശവും വേറൊന്നായിരുന്നില്ല. ഗത്തഫാനും ആക്രമണത്തിന്‍ തയ്യാറായി. അതിനു ശേഷം
അവിടെ നിന്നും അവര്‍ കൂടുതല്‍ ഗോത്രങ്ങളെ ഇതില്‍ പങ്കു ചേര്‍ക്കുന്നതിനു വേണ്ടി അറേബ്യയില്‍ പലയിടങ്ങളിലും
സഞ്ചരിച്ചു. അല്ലാഹുവിന്‍റ്റെ റസൂലിനെയും(സ്വ) മുസ്ലിംങ്ങളെയും നശിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അവര്‍ക്കുണ്ടായിരുന്നൊള്ളു.

നാലായിരം ഭടന്‍മാര്‍ 'അബു സുഫിയാന്‍റ്റെ' നേത്രുത്ത്വത്തില്‍ അണിനിരന്നു. ഖുറയ്ഷികളും, കിനാനയും, പിന്നെ
തിഹാമയില്‍ നിന്നുമുള്ള സഖ്യ കക്ഷികളും ആ കൂട്ടത്തിലുണ്ടായിരുന്നു. ഫസാറ എന്ന ഗോത്രത്തിന്‍റ്റെ നേതാവ്‌ 'ഉയയ്ന ബിന്‍ ഹിസ്നും', മുറ്ര എന്ന ഗോത്രത്തിന്‍റ്റെ നേതാവ്‌ 'ഹാരിത് ബിന്‍ ഔഫും', അഷ്ജ എന്ന ഗോത്രത്തിന്‍റ്റെ നേതാവ്‌ 'മിസ് അര്‍ ബിന്‍ രഖീല'യുമായിരുന്നു.
അവര്‍ മദീനയിലേയ്ക്കു യാത്ര തിരിച്ചു. അത് വളരെ വലിയ സൈന്യമായിരുന്നു. ആ സൈന്യത്തില്‍ പതിനായിരത്തോളം
ആളുകളുണ്ടായിരുന്നു. അന്ന്‌ മദീനയിലുണ്ടായിരുന്ന മുഴുവന്‍ ജനസംഖ്യയേക്കാളുമുണ്ടായിരുന്നു ആ സൈന്യം. സത്യവിശ്വാസികള്‍ക്കെതിരിലുള്ള ഈ പടനീക്കം റസൂലുല്ലായുടെ(സ്വ) ശ്രദ്ധയില്‍പ്പെട്ടു. ഇതിനെ എങ്ങനെ നേരിടണമെന്ന്
തീരുമാനിക്കുന്നതിയാനി റസൂലുല്ലാഹ്(സ്വ) ഒരു യോഗം വിളിച്ചു ചേര്‍ത്തു.
സഹാബാക്കള്‍(റ) പല അഭിപ്രായങ്ങളും മുന്‍പോട്ടു വെച്ചു. ഒടുവില്‍ ഒരു സഹാബി(റ) ഇപ്പ്രകാരം പറഞ്ഞു, "ഓ, അല്ലാഹുവിന്‍റ്റെ റസൂലേ, പേര്‍ഷ്യയില്‍ ആക്രമണമുണ്ടാകുംബോള്‍ ഞങ്ങള്‍ അതിനെ നേരിടുവാന്‍ വേണ്ടി വലിയ കിടങ്ങുകള്‍ കുഴിക്കും. ഇവിടേയും നമുക്ക് അങ്ങനെ ചെയ്യാം". ഈ അഭിപ്രായം എല്ലാവര്‍ക്കും വളരെയധികം ഇഷ്ടപ്പെട്ടു. ഈ അഭിപ്രായം പറഞ്ഞത് മഹാനായ സഹാബി 'സല്‍മാന്‍ അല്‍ ഫാരിസി'യായിരുന്നു. അങ്ങനെ അവര്‍ കിടങ്ങു കുഴിക്കുവാന്‍ തുടങ്ങി.
[തുടരും...]

Friday 2 November 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 16


ജമല്‍ യുദ്ധം അവസാനിച്ചു. ആയിഷ(റ), അവിടെ നിന്നും ബസ്രയിലേയ്ക്ക് യാത്ര തിരിച്ചു. അവിടെ നിന്നും മദീനയിലേയ്ക്കും.

ഇമാം അഹ്മദില്‍ നിന്നും നിവേദനം, ഒരിക്കല്‍ റസൂലുല്ലാഹ്(സ്വ) അലി ബിന്‍ അബിത്വാലിബിനോട്(റ) പറഞ്ഞു, "ആയിഷയ്ക്കും നിങ്ങള്‍ക്കുമിടയില്‍ ഒരു കാര്യം സംഭവിക്കും."
അലി ബിന്‍ അബിത്വാലിബ് ചോദിച്ചു, "എനിയ്ക്കും ആയിഷ്യക്കുമിടയിലോ?"
റസൂലുല്ലാഹ്(സ്വ) പറഞ്ഞു, "അതെ".
ഇതു കേട്ട അലി(റ) പറഞ്ഞു, "എങ്കില്‍ ആളുകള്‍ക്കിടയില്‍ ഏറ്റവും നിര്‍ഭാഗ്യവാന്‍ ഞാനാണ്.എനിക്കും സത്യവിഷ്വാസികളുടെ മാതാവ്, ആയിഷയ്ക്കുമിടയില്‍ പ്രശ്നമുണ്ടാകുകയോ?, ഞാന്‍ വളരെയധികം നിര്‍ഭാഗ്യവാനാണ്."
റസൂലുല്ലാഹ്(സ്വ) പറഞ്ഞു, "അങ്ങനെയല്ല".
എന്നിട്ട് റസൂലുല്ലാഹ്(സ്വ) പറഞ്ഞു, "അത്‌ സംഭവിച്ചു കഴിഞ്ഞാല്‍, താങ്കള്‍ ആയിഷയെ സുരക്ഷിത്മായ സ്ഥലത്തേയ്ക്ക് എത്തിക്കുക."
ഈ പ്രശ്നങ്ങള്‍ക്ക് ശേഷം അലി ബിന്‍ അഭിത്വാലിബ്(റ ആയിഷയെ(റ) തന്‍റ്റെ സൈന്യത്തിലെ കുറച്ചാളുകളുടെ സംരക്ഷണത്തോട്കൂടി തിരിച്ചു മദീനയില്‍ കൊണ്ടെത്തിച്ചു.

മരണമടഞ്ഞവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ദ്ധനയ്ക്ക് അലി ബിന്‍ അബിത്വാലിബ്(റ) നേത്രുത്വം നല്‍കി. മരണമടഞ്ഞവരുടെ കൂട്ടത്തില്‍ അലിയ്ക്കുവേണ്ടി പോരാടിയവരും അദ്ദേഹത്തിനെതിരില്‍ പോരാടിയവരുമുണ്ടായിരുന്നു.
തല്‍ഹയേയും(റ) സുബൈറിനേയും(റ) ഖബറടക്കിയതിനു ശേഷം അദ്ദേഹം അവര്‍ക്ക് അവസാനമായി സലാം പറഞ്ഞു.
അദ്ദേഹം കരയുവാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു, "തല്‍ഹയും, സുബൈറും, ഉത്മാനും, ഞാനും അല്ലാഹു സൂചിപ്പിച്ച ആളുകളുടെ കൂട്ടത്തിലായിരിക്കട്ടെ എന്ന്‌ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു" എന്നിട്ട്‌ അദ്ദേഹം ഈ ഖുറാന്‍ വചനം ഓതി,
"അവരുടെ ഹ്രുദയങ്ങളില്‍ വല്ല വിദ്ദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി (സ്വര്‍ഗ്ഗത്തില്‍) ഇരിക്കുന്നവരായിരിക്കും"
എന്നിട്ട് അദ്ദേഹം വളരെയധികം ദുഖത്തോടെ പറഞ്ഞു, "അല്ലാഹുവിന്‍റ്റെ റസൂല്‍(സ്വ) ഇപ്രകാരം പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.
"തല്‍ഹയും സുബൈറും സ്വര്‍ഗ്ഗത്തില്‍ എന്നോടൊപ്പമായിരിക്കും"

അവസാനിച്ചു...

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 15


തല്‍ഹയെയും(റ) സുബൈറിനെയും(റ) ഒത്തുതീര്‍പ്പിനായി അലി(റ) ക്ഷണിച്ചു. അലിയുടെ(റ) മനസ്സ് വല്ലാതെ വിഷമിച്ചു...

അലി ബിന്‍ അബി ത്വാലിബ്(റ) തല്‍ഹയോടായി(റ) പറഞ്ഞു, "ഓ തല്‍ഹ, താങ്കള്‍ പ്രവാചക പത്നിയുമായി എനിക്കെതിരില്‍ പോരാടുവാന്‍ വന്നതാണോ?".

എന്നിട്ട് അലി(റ) സുബൈറിനോട്(റ) പറഞ്ഞു, "ഓ സുബൈര്‍, അല്ലാഹുവിന്‍റ്റെ നാമത്തില്‍ ഞാന്‍ താങ്കളോട് ചോദിക്കുന്നു, അല്ലാഹുവിന്‍റ്റെ റസൂല്‍(സ്വ) നമ്മുടെ അടുത്തുകൂടി കടന്നു പോയ സന്ദര്‍ഭം അങ്ങ്‌ ഓര്‍ക്കുന്നില്ലേ?". അപ്പോള്‍ പ്രവാചകന്‍(സ്വ) അങ്ങയോട്‌ ഇപ്പ്രകാരം ചോദിച്ചില്ലേ, ഓ സുബൈര്‍, താങ്കള്‍ അലിയെ സ്നേഹിക്കുന്നുവോ?"

അപ്പോള്‍ നിങ്ങള്‍ പറഞ്ഞു, "ഓ റസൂലുല്ലാഹ്, ഞാന്‍ എങ്ങനെ എന്‍റ്റെ സഹോദരനും എന്‍റ്റെ മതത്തിന്‍റ്റെ വിശ്വാസിയുമായ അലിയെ സ്നേഹിക്കാതിരിക്കും" അപ്പോള്‍ പ്രവാചകന്‍ താങ്കളോടായി പറഞ്ഞു, "ഓ സുബൈര്‍, അല്ലാഹുവാണ, നിങ്ങള്‍ അദ്ദേഹത്തോട് അന്യായമായി പോരാടും"

അലിയുടെ(റ) വാക്കുകള്‍ കേട്ട സുബൈര്‍(റ) പറഞ്ഞു, "നേരാണ്‌ താങ്കള്‍ പറഞ്ഞത്, ഞാന്‍ അത്‌ ഓര്‍ക്കുന്നു, അല്ലാഹുവാണ, ഞാന്‍ താങ്കള്ക്കെതിരില്‍ യുദ്ധത്തിനില്ല."
അങ്ങനെ, സുബൈറും(റ), തല്‍ഹയും(റ) യുദ്ധത്തില്‍ നിന്നും പിന്തിരിഞ്ഞു. അവര്‍ യുദ്ധത്തില്‍നിന്നും പിന്തിരിയാന്‍ മറ്റൊരുകാര്യം കൂടിയുണ്ടായിരുന്നു. അമ്മാര്‍ ഇബിന്‍ യാസിറിനെ(റ), അലിയുടെ(റ) പക്ഷം അവര്‍ കണ്ടു. ഒരിക്കല്‍ റസൂലുല്ലാഹ്(സ്വ) അമ്മാറിനോടായി(റ) പറഞ്ഞു, "താങ്കള്‍ അനീതിയുടെ ആളുകളാല്‍ വധിക്കപ്പെടും"

ആ യുദ്ധത്തില്‍ അമ്മാര്‍(റ) വധിക്കപ്പെട്ടാല്‍, തല്‍ഹയും കൂട്ടരും അനീതിയുടെ ആളുകളുടെ കൂട്ടത്തിലാകും. അതിനാല്‍ അവര്‍ ആ യുദ്ധത്തില്‍ നിന്നും പിന്മാറി.

അമര്‍ ബിന്‍ ജര്‍മൌശ് എന്നയാള്‍ സുബൈറിനെ(റ) പിന്തുടര്‍ന്നു. നമസ്കാരം നിര്‍വഹിച്ചു കൊണ്ടിരുന്ന സുബൈറിനെ(റ), ആ ഭീരു കൊലപ്പെടുത്തി. തല്‍ഹ(റ)യും മറ്റൊരാളാല്‍ വധിക്കപ്പെട്ടു.

[തുടരും...]