Sunday 23 March 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 07


സല്‍മാന്‍ അല്‍ ഫാരിസി(റ) ഇറാഖിലേയ്ക്ക് യാത്ര തുടങ്ങി. വളരെ വിഷമം പിടിച്ച യാത്രയായിരുന്നു. ഒടുവില്‍ അദ്ദേഹം അല്‍-
മൌസില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം അല്‍-മൌസിലെ പുരോഹിതന്‍റ്റെ അടുത്തേയ്ക്കു ചെന്നു. സല്‍മാന്‍ അല്‍ ഫാരിസി(റ) അദ്ദേഹത്തോടു
പറഞ്ഞു, "എന്‍റ്റെ പുരോഹിതന്‍ അദ്ദേഹത്തിന്‍റ്റെ മരണസമയത്ത്‌, എനിക്ക്‌ മതം പഠിക്കുവാനായി താങ്കളുടെ പേരാണ്‌
പറഞ്ഞു തന്നത്. ഞാന്‍ അങ്ങയോടൊപ്പം നില്‍ക്കട്ടെയോ ?

ഇതു കേട്ട ആ പുരോഹിതന്‍, സല്‍മാന്‍ അല്‍ ഫാരിസിയോട്(റ) തന്‍റ്റെയൊപ്പം നില്‍ക്കുവാന്‍ സമ്മതം നല്‍കി. "ആരാധനാ
കര്‍മ്മങ്ങളില്‍ അദ്ദേഹം വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നതായി എനിക്കു കാണുവാന്‍ കഴിഞ്ഞു." പക്ഷേ അദ്ദേഹവും തന്‍റ്റെ മരണത്തിന്‍റ്റെ വക്കിലെത്തി. അങ്ങനെ ഞാന്‍ വീണ്ടും പഴയതുപോലെ ആ പുരോഹിതന്‍റ്റെ അടുക്കല്‍ ചോദിച്ചു. അദ്ദേഹത്തിന്‍റ്റെ മരണശേഷം പിന്‍പറ്റുവാന്‍ അനുയോജ്യനായ ഒരു പുരോഹിതനെ പറ്റി പറയുവാന്‍ സല്‍മാന്‍ അല്‍ഫാരിസി(റ) അദ്ദേഹത്തൊട്‌ ആരാഞ്ഞു.

ഇതു കേട്ട ആ പുരോഹിതന്‍ പറഞ്ഞു, "അല്ലാഹുവാണെ, എനിക്ക് ആരേയും അറിയില്ല, പക്ഷേ ഒരാളൊഴിച്ച്. അദ്ദേഹത്തെ 'നസീബീന്‍' എന്ന
സ്ഥലത്ത് നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും".

അങ്ങനെ, അദ്ദേഹത്തിന്‍റ്റെ മരണശേഷം, സല്‍മാന്‍ അല്‍ ഫാരിസി (റ), നസീബീനിലേയ്ക്ക് യാത്ര തിരിച്ചു. അദ്ദേഹം കുറച്ചുകാലം ആ പുരോഹിതനോടൊപ്പം നസീബീനില്‍ താമസിച്ചു. പക്ഷേ ആ പുരോഹിതനും തന്‍റ്റെ മരണത്തിന്‍റ്റെ അടുക്കലെത്തി.

അങ്ങനെ ആ പുരോഹിതന്‍റ്റെ ഉപദേശപ്രകാരം സല്‍മാന്‍ അല്‍ ഫാരിസി (റ), അദ്ദേഹത്തിന്‍റ്റെ മരണശേഷം 'അമൂരിയ' എന്ന സ്ഥലത്തേയ്ക്ക് യാത്ര തിരിച്ചു. (അമൂരിയ... റോമന്‍ സാമ്രാജ്യത്തിന്‍റ്റെ കീഴിലുള്ള ഒരു സ്ഥലം).
വീണ്ടും പ്രയാസമേറിയ യാത്ര. പക്ഷേ, സല്‍മാന്‍ അല്‍ ഫാരിസി(റ) തന്‍റ്റെ സത്യാനേഷ്വണത്തില്‍ ഉറച്ചു നിന്നു.

[തുടരും...]