Sunday 3 February 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 06


അതിനു ശേഷം ജനങ്ങള്‍ മറ്റൊരു പുരോഹിതനെ നിയമിച്ചു. ആരാധനാകര്‍മ്മങ്ങള്‍ മുറപോലെ നിര്‍വഹിച്ചു വന്നതില്‍ അദ്ദേഹത്തെപ്പോലെ മറ്റാരെയും ഞാന്‍ മുന്‍പ്‌ കണ്ടിട്ടില്ല. അദ്ദേഹം
തന്‍റ്റെ ജീവിതത്തിന്‍റ്റെ മുഴുവന്‍ സമയവും അല്ലാഹുവിനായി സമര്‍പ്പിച്ചു. ഈ ലോകത്തിലെ സുഖങ്ങളോട്‌ അദ്ദേഹത്തിന്‌ യാതൊരു താല്‍പ്പര്യവുമില്ലായിരുന്നു. എനിക്ക്‌ അദ്ദേഹത്തെ വളരെയധികം ഇഷ്ടമായി.

വളരെ ലളിതമായ ജീവിതം. എനിക്ക്‌ അദ്ദേഹത്തില്‍ നിന്നും വളരെയധികം അറിവ്‌ കൈവരിക്കുവാന്‍ സാധിച്ചു. പക്ഷേ, അദ്ദേഹം അധികനാള്‍ ജീവിച്ചില്ല. അദ്ദേഹത്തിന്‍റ്റെ മരണ സമയം വരെയും ഞാന്‍ അദ്ദേഹത്തോടൊപ്പം താമസിച്ചു. അദ്ദേഹത്തിന്‍റ്റെ മരണസമയത്ത്‌ ഞാന്‍ അദ്ദേഹത്തിനോട്‌ ഇപ്പ്രകാരം ചോദിച്ചു. "ഞാന്‍ താങ്കളോടൊപ്പം താമസിച്ച്‌
വളരെയധികം അറിവ്‌ നേടി. താങ്കളുടെ മതത്തെ കുറിച്ചു ഞാന്‍ പഠിച്ചു. താങ്കളെ ഞാന്‍ വളരെയധികം സ്നേഹിക്കുന്നു.

ഇപ്പോള്‍ ഇതാ അല്ലാഹുവിന്‍റ്റെ തീരുമാനം അങ്ങയുടെ മേല്‍ വന്നെത്താന്‍ പോകുന്നു (അദ്ദേഹത്തിന്‍റ്റെ മരണം). താങ്കളുടെ കാലശേഷം ഞാന്‍ ആരെ പിന്തുടരും? എന്താണ്‌ ഞാന്‍ ചെയ്യേണ്ടത്‌?
ഇതു കേട്ട പുരോഹിതന്‍ ഇപ്പ്രകാരം പറഞ്ഞു, "അല്ലാഹുവാണെ, ആളുകള്‍ തീര്‍ച്ചയായും നഷ്ടത്തിലാണ്. അവര്‍ മതത്തില്‍ മാറ്റം വരുത്തി. ഈ മതത്തെ അതിന്‍റ്റെ ശരിയായ രീതിയില്‍ പിന്‍പറ്റുന്ന ആരേയും എനിക്കറിയില്ല. എന്നാല്‍ ഒരാള്‍ ഒഴികെ. അദ്ദേഹം 'അല്‍-മൌസില്‍' (ഇറാക്കിലെ ഒരു സ്ഥലം) എന്ന സ്ഥലത്താണുള്ളത്. താങ്കള്‍ക്ക് അദ്ദേഹത്തെ പിന്തുടരാം."

കുറച്ചു ദിവസത്തിനകം അദ്ദേഹവും മരണപ്പെട്ടു. അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസി(റ) ഇറാക്കിലേയ്ക്ക് യാത്ര തിരിച്ചു.

[തുടരും...]