Tuesday 23 October 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 14

ഉത്മാന്‍(റ) ശഹീദാകുമെന്ന് റസൂലുല്ലാഹ്(സ്വ) ഒരിക്കല്‍ പറഞ്ഞിരുന്നു. റസൂലുല്ലാഹ്(സ്വ) ഉഹുദ് മലയുടെ മുകളില്‍ നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്‍റ്റെ(സ്വ)
കൂടെ, അബുബെക്കറും, ഉമറും, ഉത്മാനുമുണ്ടായിരുന്നു. അപ്പോള്‍ ആ പര്‍വ്വതം ഭൂമികുലുക്കം കാരണം വിറയ്ക്കുവാന്‍ തുടങ്ങി. റസൂലുല്ലാഹ്(സ്വ) ഉഹുദ് പര്‍വ്വതത്തോടായി ഇപ്പ്രകാരം പറഞ്ഞു. "അനങ്ങാതെ നില്‍ക്കുക, കാരണം നിന്‍റ്റെ പുറത്ത് ഒരു പ്രവാചകനും, ഒരു സിദ്ദീഖും, രണ്ട്‌ ശഹീദുമാണ്‌ നില്‍ക്കുന്നത്‌".


അതിനു ശേഷമുണ്ടായ അടുത്ത ഫിത്നയാണ്, ജമല്‍ യുദ്ധം. ഉത്മാന്‍(റ) കൊലച്ചെയ്യപ്പെട്ടപ്പോള്‍ മുസ്ലിംഉമ്മത്തിന്‌ ഖലീഫയെ നഷ്ട്ടപ്പെട്ടു. ചില മുസ്ലീങ്ങള്‍ അലി ബിന്‍ അബിത്വാലിബിനെ(റ) ഖലീഫയാക്കുവാന്‍ വേണ്ടി പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ അലി ബിന്‍ അബിത്വാലിബ്(റ) അത് നിരസിച്ചു. എല്ലാവരും ഒരുമിച്ചു കൂടിയിരുന്ന് ആലോചിച്ച് തീരുമാനിക്കാമെന്ന് അലി ബിന്‍ അബിത്വാലിബ്(റ) പറഞ്ഞു.

പക്ഷേ അവര്‍ പറഞ്ഞു, "ഉത്മാന്‍(റ) വധിക്കപ്പെട്ടു, അദ്ദേഹത്തിന്‍റ്റെ കൊലയാളികള്‍ ചുറ്റിനുമുണ്ട്, മാത്രവുമല്ല നമ്മള്‍ ഒരു വലിയ ഫിത്നയുടെ നടുവിലുമാണ്. ഇപ്പോള്‍ ഒരുമിച്ചു കൂടിയിരുന്ന് ആലോചിക്കുവാനുള്ള അവസരമല്ല. പ്രശ്നങ്ങള്‍ ഇനിയും വര്‍ദ്ധിക്കും. എത്രയുംപ്പെട്ടന്ന് കാര്യങ്ങള്‍ തീരുമാനിക്കണം. അതുകൊണ്ട്‌ അങ്ങ്‌ ഖലീഫയാകണം". അവര്‍ അദ്ദേഹത്തെ വളരെയധികം നിര്‍ബന്ധിച്ചു. പക്ഷേ അദ്ദേഹം നിരസിച്ചു. ഒടുവില്‍ അവരുടെ നിര്‍ബന്ധം സഹിക്കാതെ അദ്ദേഹം ഖലീഫയാകുവാന്‍ സമ്മതിച്ചു.

അങ്ങനെ അവര്‍ അലി ബിന്‍ അലിത്വാലിബിന്‌(റ) പിന്തുണ പ്രഖ്യാപിച്ചു. അക്കൂട്ടത്തില്‍ സുബൈറും(റ), തല്‍ഹയും(റ)ഉണ്ടായിരുന്നു. പക്ഷേ ഉത്മാന്‍റ്റെ(റ) കൊലയാളികള്‍, അലി ബിന്‍ അബിത്വാലിബിന്‍റ്റെ(റ) സൈന്യത്തില്‍ നുഴഞ്ഞു കയറി. അവര്‍ വളരെയധികമുണ്ടായിരുന്നു. തല്‍ഹയ്ക്കും(റ), സുബൈറിനും(റ), ആയിഷ(റ)യ്ക്കും, ഉത്മാന്‍റ്റെ(റ) കൊലയാളികളെ എത്രയും പെട്ടന്ന് പിടികൂടി വിചാരണ ചെയ്യണമെന്ന നിലപാടായിരുന്നു. അലി ബിന്‍ അബിത്വാലിബ്‌(റ) അതിനോട്‌ യോജിച്ചില്ല. ഉത്മാന്‍റ്റെ(റ) ഔലിയാ (അടുത്ത ബന്ധുക്കള്‍) അതിനായി മുന്‍പോട്ട്‌ വരണമെന്ന അഭിപ്രായമായിരുന്നു അലി ബിന്‍ അബിത്വാലിബിന്(റ).

ഔലിയാ മരിച്ചയാളുടെ അടുത്ത ബന്ധുക്കളാണ്. ഇസ്ലാമിക ശരിയാ പ്രകാരം, ആരെങ്കിലും കൊല്ലപ്പെടുകയാണെങ്കില്‍, മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ക്കാണ്‌ നീതിയ്ക്കായി മുന്‍പ്പോട്ട് വരുവാനുള്ള അവകാശം. അവര്‍ക്ക്‌ രണ്ട് വഴി തെരെഞ്ഞെടുക്കാം. ഒന്നുങ്കില്‍ കൊലയാളിയെ വധ ശിക്ഷയ്ക്ക് വിധിക്കാം, അല്ലെങ്കില്‍ മരണത്തിന്‌ പകരമായി നഷ്ടപരിഹാരം ആവശ്യപ്പെടാം. ഇത്‌ തീരുമാനിക്കുന്നത്‌ മരണപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളാണ്.

അതുകൊണ്ട്, അലി ബിന്‍ അബിത്വാലിബ്(റ) പറഞ്ഞു, "ഞാന്‍ ഉത്മാന്‍റ്റെ ബന്ധുക്കള്‍ക്കായി കാത്തിരിക്കുകയാണ്". തല്‍ഹയും(റ), സുബൈറും(റ), ആയിഷയും(റ), അലി ബിന്‍ അബിത്വാലിബിന്‍റ്റെ(റ) ഈ അഭിപ്രായത്തിനോട്‌ യോജിപ്പായിരുന്നു. അവര്‍ അലിയുടെ(റ) അഭിപ്രായത്തെ ശരിവച്ചു.

അതു വരെ കാര്യങ്ങള്‍ എല്ലാം വളരെ നല്ല രീതിയില്‍ മുന്‍പ്പോട്ട് പോയി. സമയം രാത്രിയായി. അലിയുടെ(റ) സൈന്യത്തില്‍ ഉത്മാന്‍റ്റെ കൊലയാളികള്‍ നുഴ്ഞ്ഞു കയറിയിരുന്നു. അവര്‍ രാത്രിയില്‍ തല്‍ഹയുടെയും(റ), സുബൈറിന്‍ടെയും(റ), ആയിഷയുടെയും(റ), സൈന്യത്തെ ആക്രമിച്ചു. പക്ഷേ തല്‍ഹയും(റ), സുബയ്റും
(റ), ആയിഷയും(റ) ആക്രമണത്തിനായിരുന്നില്ല അവിടെ എത്തിച്ചേര്‍ന്നത്. ഉത്മാന്‍റ്റെ(റ) കൊലയാളികളെ നീതിയുടെ മുന്‍പില്‍ കൊണ്ടുവരിക എന്ന ഉദ്ദേശ്യമേ അവര്‍ക്കുണ്ടായിരിന്നൊള്ളു. സുബൈറും(റ), തല്‍ഹയും(റ) വിചാരിച്ചു അലി ബിന്‍ അബിത്വാലിബാണ്(റ) അവരെ ആക്രമിച്ചതെന്ന്. അങ്ങനെ അത് ഒരു വലിയ യുദ്ധമായി മാറി. പക്ഷേ അവസാനം അലി ബിന്‍ അബിത്വാലിബിന്(റ) അവരെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തുവാന്‍ സാധിച്ചു. അലി ബിന്‍ അബിത്വാലിബല്ല(റ) അവരെ ആക്രമിച്ചതെന്ന് അവര്‍ക്ക് ബോധ്യമായി.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday 17 October 2007

ആരാണ്‌ മുസ്ലീം?



അനസിബ്നു മാലിക്കില്‍(റ)നിന്നും നിവേദനം, റസൂലുല്ലാഹ്(സ്വ) പ്രസ്താവിച്ചതായി അദ്ദേഹം പറഞ്ഞു: "നമ്മുടെ നമസ്കാരം നമസ്കരിക്കുകയും നമ്മുടെ ഖിബിലയെ ഖിബിലയാക്കുകയും നാം അറുത്തത് തിന്നുകയും ചെയ്യുന്നവനാരോ, അവന്‍ മുസ്ലീമാകുന്നു. അല്ലാഹുവിനും അവന്‍റ്റെ ദൂതനും അവനില്‍ ഉത്തരവാദിത്വമുണ്ട്. അതിനാല്‍ അല്ലാഹുവിന്‍റ്റെ ഉത്തരവാദിത്വത്തെ ലംഘിക്കാതിരിക്കുവിന്‍."

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 13

വലിയ ഫിത്നയുടെയും മുസ്ലിം ഉമ്മത്തിന്‍റ്റെയും ഇടയിലുള്ള വാതില്‍ (വേര്‍തിരിവ്) ഉമര്‍(റ) ആയിരുന്നു. കാരണം ഉമറിന്‍റ്റെ(റ) ഭരണ കാലത്ത് മുസ്ലിം ലോകത്ത് ശാന്തിയും സമാധാനവും നിറഞ്ഞുനിന്നു. ഉമറിന്‍റ്റെ(റ) കാലശേഷമാണ്‌ പ്രശ്നങ്ങള്‍ തുടങ്ങിയത്.

ഉമറിന്‍റ്റെ(റ) കാലശേഷം, ഉത്മാന്‍ ബിന്‍ അഫ്ഫാനെ(റ) ഖലീഫയായി തെരഞ്ഞെടുത്തു. ഉത്മാന്‍ ബിന്‍ അഫ്ഫാന്‍(റ) പിന്നീട് വധിക്കപ്പെട്ടു.
ഉമറും(റ) വധിക്കപ്പെടുകയായിരുന്നു. പക്ഷേ, ഉമറിന്‍റ്റെയും, ഉത്മാന്‍റ്റെയും കൊലയാളികള്‍ തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. ഉമറിനെ കൊലചെയ്തത് ഒരവിശ്വാസിയായിരുന്നു. അതേസമയം ഉത്മാനെ കൊലചെയ്തത് ഒരുമുസ്ലീമും.

ഇസ്ലാമിന്‍റ്റെ കീഴിലുള്ള ആളുകള്‍തന്നെയാണ്‌ ഉത്മാനെ(റ) വധിച്ചത്‌. അതുകാരണത്താല്‍ ഐക്യത്തിന്‍റ്റെ വാതില്‍ തകര്‍ക്കപ്പെട്ടു. കാരണം, ഉമറിന്‍റ്റെ മരണത്തിനുത്തരവാദി ഇസ്ലാമിന്‍റ്റെ ശത്രുവായിരുന്നു, എന്നാല്‍ ഉത്മാന്‍റ്റെ മരണത്തിനുത്തരവാദി ഇസ്ലാമിനുള്ളില്‍ തന്നെയുള്ളവരായിരുന്നു.

ഉത്മാന്‍(റ) ഖലീഫയായിരുന്നു. അദ്ദേഹത്തിന്‍റ്റെ ഭരണകാലത്ത് ചില വിവാദങ്ങള്‍ ഉണ്ടായി. ചില മുസ്ലിംങ്ങള്‍ സംഘംചേര്‍ന്ന് അദ്ദേഹത്തിന്‍റ്റെ വീട്‌ വളഞ്ഞു. ഉത്മാന്‍(റ) ഖിലാഫത്ത് വെടിയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഉത്മാന്‍(റ) അതിന്‌ തയ്യാറായില്ല.
ഒരിക്കല്‍, റസൂലുല്ലാഹ്(സ്വ) ഉത്മാനോടായി പറഞ്ഞു, "അല്ലാഹു, താങ്കള്‍ക്ക് ഒരു മേലങ്കി നല്‍കും. ആളുകള്‍ അതു ഊരിമാറ്റുവാന്‍ താങ്കളോട് ആവശ്യപ്പെടും. പക്ഷേ, അങ്ങനെ ചെയ്യരുത്". റസൂലുല്ലാഹ്(സ്വ) എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ ഉത്മാന്‌ അന്ന്‌ മനസ്സിലായില്ല. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന്‌ കാര്യം വ്യക്തമായി. റസൂലുല്ലാഹ്(സ്വ) മേലങ്കി എന്ന്‌ ഉദ്ദേശിച്ചത് തന്‍റ്റെ ഖിലാഫത്തായിരുന്നു. അല്ലാഹു അദ്ദേഹത്തിന്‍ ഈ ഖിലാഫത്തു നല്‍കി, പക്ഷേ ആളുകള്‍ അത്‌ ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെടുന്നു. അതുകാരണം അദ്ദേഹം ആ ആവശ്യം നിരസിച്ചു.

അതേ അവസരത്തില്‍ ഉത്മാന്‍(റ) അവരോട് പോരാടുവാനും തയ്യാറായില്ല. അത്‌ വളരെയധികം പ്രയാസം പിടിച്ച അവസ്ഥയായിരുന്നു. അലി ബിന്‍ അബിത്വാലിബും(റ) അദ്ദേഹത്തിന്‍റ്റെ മക്കളും, ഉത്മാനെ(റ) ആ അക്രമികളില്‍നിന്നും സംരക്ഷിക്കുകയായിരുന്നു. അലി(റ) ഉത്മാനോടായി പറഞ്ഞു, "താങ്കള്‍ ഉത്തരവിട്ടാലും, ഞങ്ങള്‍ അവരോട് പൊരുതാം".
ഉത്മാന്‍(റ) പറഞ്ഞു, "ഞാന്‍ കാരണം ഒരു തുള്ളി രക്തം ചൊരിയുവാന്‍ എനിക്ക് താല്പര്യം ഇല്ല". അവര്‍ക്കെതിരില്‍ പോരാടുന്നതില്‍നിന്നും അലി ബിന്‍ അബിത്വാലിബിനെ(റ) ഉത്മാന്‍(റ) വിലക്കുകയും ചെയ്തു. അലി ബിന്‍ അബിത്വാലിബ്(റ), തന്‍റ്റെ മക്കള്‍, അല്‍ ഹസ്സനോടും, അല്‍ ഹുസ്സൈനോടും, ഉത്മാനെ(റ) സംരക്ഷിക്കുവാന്‍ പറഞ്ഞു.

പക്ഷേ തന്‍റ്റെ പേരില്‍ ആരും പോരാടരുതെന്ന്‌ ഉത്മാന്‍(റ) അവരോട്‌ കല്‍പ്പിച്ചു. ഒടുവില്‍ അക്രമി സംഘം വീടിനുള്ളില്‍ പ്രവേശിച്ചു. അവര്‍ ആയിരത്തിലധികമുണ്ടായിരുന്നു. അവസാനം അവര്‍ ഉത്മാനെ(റ) വധിച്ചു. അങ്ങനെ അത് വലിയ ഒരു ഫിത്നയ്ക്ക് തുടക്കം കുറിച്ചു.
[തുടരും...]

Tuesday 2 October 2007

ഹദീസുകള്‍, സംഭാഷണങ്ങള്‍

1. ലൈലത്തുല്‍ ഖദര്‍ .
2. അതാണു തഖ്വ്'വ .
3. ആരാണ്‌ മുസ്ലീം? .
4. സുജൂദ് വര്‍ദ്ധിപ്പിക്കുക .

ലൈലത്തുല്‍ ഖദര്‍...

ആയിഷ(റ) നിന്നും നിവേദനം, "ഒരിക്കല്‍ ഞാന്‍ അല്ലാഹുവിന്‍റ്റെ റസൂലിനോട് (സ്വല്ലല്ലാഹു അലൈഹി വസല്ലം) ചോദിച്ചു, 'ഓ അല്ലാഹുവിന്‍റ്റെ റസൂലെ, ലൈലത്തുല്‍ ഖദറിന്‍റ്റെ രാത്രി ഏതാണെന്നു എനിക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞാല്‍, ആ രാത്രിയില്‍ ഞാന്‍ എന്താണ്‌ ചൊല്ലേണ്ടത്‌? '.

അപ്പോള്‍ പ്രവാചകന്‍(സ്വ) എന്നോട്‌ ഇപ്പ്രകാരം ചൊല്ലുവാന്‍ പറഞ്ഞു,

"അല്ലാഹുമ്മ ഇന്നക്ക അഫ്ഫുവുന്‍ തുഹിബ്ബുല്‍ അഫ്ഫുവ ഫ'ഉഫു അന്നീ"
(അല്ലാഹുവേ, നീ ധാരാളമായി പൊറുക്കുന്നവനും, പൊറുത്തുകൊടുക്കുവാന്‍ ഇഷ്ടപ്പെടുന്നവനുമാണല്ലോ, അതിനാല്‍ എനിക്കു നീ പൊറുത്തു തന്നാലും).

അഹമദ്, ഇബിന്‍ മാജ, അത് തിര്‍മിതിയില്‍ രേഖപ്പെടുത്തിയത്‌.


References

Men Around The Messenger
by Khaalid Muhammad Khaalid
Translated by Sheikh Muhammad Mustafa Gemeiah


This book depicts sixty of most extraordinary men the world has ever seen. These Sahaba or Companions of the Prophet changed the course of human history with their undying faith, sincerity and brotherhood. The book presents such heroic figures as Mu'adh ibn Jabal whose judgement was trusted by the Prophet (S) himself and Qais ibn Saad whose cleverness was unmatched. The character of each man and the way he would interact with others described in moving accounts define manhood itself. An invaluable book for presenting role models to young people.






Ar-Raheeq Al Makhtum,
The Sealed Nectar
Biography of the Noble Prophet (Swallallahu alaihiwasallam)

A complete authoritative book on the life of Prophet Muhammad (S) by Sheikh Safi-ur-Rahman al-Mubarkpuri. It was honored by the World Muslim League as first prize winner book.









The Life of Muhammad (SAW)

This 16 CD set is an outstanding collection of inspirational talks that introduces the life of Prophet Muhammad, the greatest human being to walk the face of the earth. In these talks, Imam Anwar al-Awlaki, author of the best selling series, The Lives of the Prophets, eloquently presents the Makkan period of the Prophet's life in a detailed manner, deriving valuable lessons from it and thus making it relevant to our modern times. The series is primarily based on Ibn Kathir's book on the Sirah. Some of the topics discussed include: The History of the Kabah, Muhammad in the Bible, The Call to Near Kin, The Islam of Hamzah, The Year of Grief, Lessons from the Trip to al-Taif and much more.


തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 12

തല്‍ഹയെയും(റ) സുബൈറിനെയും(റ) ഒത്തുതീര്‍പ്പിനായി അലി(റ) ക്ഷണിച്ചു. അലിയുടെ(റ) മനസ്സ് വല്ലാതെ വിഷമിച്ചു...


...ജമല്‍ യുദ്ധം...

ഉമര്‍ ബിന്‍ അല്‍ ഖത്താബും(റ) ഹുദയ്ഫയും(റ) തമ്മില്‍ നടന്ന ഒരു സംഭാഷണം അല്‍ ബുഖാരിയില്‍ ഇപ്പ്രകാരം നിവേദനം ചെയ്തിരിക്കുന്നു. ഉമറും(റ) മറ്റു സഹാബാക്കളും(റ) ഒരു സമ്മേളനത്തില്‍ ആയിരുന്നു. അവിടെവച്ച് ഉമര്‍(റ) സഹാബാക്കളോടായി ഇപ്പ്രകാരം ചോദിച്ചു.

"ഫിത്നയെ കുറിച്ചുള്ള ഹദീസ് ഇക്കൂട്ടത്തില്‍ ആര്‍ക്കാണ്‌ നന്നായി അറിയുക?". അപ്പോള്‍ ഹുദയ്ഫ(റ) അതിനുത്തരം നല്‍കികൊണ്ട് ചില ഫിത്നയുടെ ഹദീസുകള്‍ പറഞ്ഞു. (ഫിത്ന - ക്ലേശം, പരീക്ഷണം)

പക്ഷേ ഉമറിനു(റ) അതല്ലായിരുന്നു വേണ്ടിയിരുന്നത്‌. അദ്ദേഹം പറഞ്ഞു, "ഞാന്‍ ഇതല്ല ചോദിച്ചത്, കടലിലെ തിരമാല പോലെ ആഞ്ഞടിക്കുന്നതിനു സമമായുള്ള ഫിത്നയെ കുറിച്ചാണ്‌ ഞാന്‍ ചോദിച്ചത്".

ഇതുകേട്ട ഹുദയ്ഫ(റ) പറഞ്ഞു, "ഓ സത്യവിശ്വാസികളുടെ നേതാവെ, അങ്ങ് അതോര്‍ത്ത് വിഷമിക്കേണ്ടതില്ല. കാരണം, അങ്ങേയ്ക്കും ആ വലിയ ഫിത്നകള്‍ക്കുമിടയില്‍ ഒരു അടഞ്ഞ വാതിലാണുള്ളത്."

ഇതു കേട്ട ഉമര്‍(റ) ചോദിച്ചു, "ആ വാതില്‍ തുറക്കുമോ, അതോ അത്‌ തകര്‍ക്കുമോ?".

ഹുദയ്ഫ(റ) പറഞ്ഞു, "അത്‌ തകര്‍ക്കും".

"അത്‌ തകര്‍ക്കുകയാണെങ്കില്‍, ഒരിക്കലും അത്‌ തിരിച്ച് അടയ്ക്കുവാന്‍ സാധിക്കില്ല", ഉമര്‍(റ) പറഞ്ഞു.

ഹുദയ്ഫ(റ) ഈ സംഭാഷണത്തെകുറിച്ച് സഹാബാക്കളുടെ ചില ശിഷ്യന്മാരോട് (താബഈന്‍), ഒരിക്കല്‍ സൂചിപ്പിച്ചു. ഹുദയ്ഫ(റ) സംസാരിച്ച് കഴിഞ്ഞപ്പോള്‍ അവര്‍ അദ്ദേഹത്തിനോട് ചോദിച്ചു, "ആരാണ്‌ ആ വാതിലെന്ന് ഉമര്‍ ബിന്‍ ഖത്താബിന്‌ അറിയാമായിരുന്നുവോ?".

ഹുദയ്ഫ(റ) പറഞ്ഞു, "അതെ, അദ്ദേഹത്തിന്‌ അത് അറിയാമായിരുന്നു. കാരണം ആരാണ്‌ ആ വാതിലെന്ന് ഞാന്‍ അദ്ദേഹത്തിന്‌ പറഞ്ഞു കൊടുത്തു."

അതിനുശേഷം ഹുദയ്ഫ(റ) അവിടെനിന്നും എഴുന്നേറ്റ് പോയി. പിന്നീട്‌ ആ വാതില്‍ ആരാണെന്നറിയുവാനായി അവര്‍ ഒരാളെ അദ്ദേഹത്തിന്‍റ്റെ അടുക്കലേയ്ക്കായി പറഞ്ഞുവിട്ടു.

ഹുദയ്ഫ(റ) പറഞ്ഞു, "ആ വാതില്‍ ഉമര്‍ ആയിരുന്നു".

(ഉമറിന്‍റ്റെ(റ) ഭരണ കാലത്ത്‌ മുസ്ലിംലോകത്ത് ശാന്തിയും, സമാധാനവും നിറഞ്ഞു നിന്നിരുന്നു. മുസ്ലിംഉമ്മത് അദ്ദേഹത്തിന്‍റ്റെ(റ) ഖിലാഫത്ത് കാലത്ത് വളരെയധികം പുരോഗമനം കൈവരിച്ചു. അദ്ദേഹം കൊല്ലപ്പെട്ടതിനുശേഷം മുസ്ലിംലോകത്തില്‍ വലിയ ഫിത്നകള്‍ക്ക് തുടക്കം കുറിച്ചു. അതാണ്‌ ഹുദയ്ഫ(റ) ഇവിടെ ഉദ്ദേശിച്ചത്.)


[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 11

ബസ്രയിലെ ജനശക്തി അലിയ്ക്ക്(റ) കടുത്ത വെല്ലുവിളിയുയര്‍ത്തി. അദ്ദേഹം മുസ്ലീംങ്ങളുടെ ഖലീഫയാണ്. ഈ വിപ്ലവത്തെ തടയുകയെന്നത് അദ്ദേഹത്തന്‍റ്റെ ഉത്തരവാദിത്തമായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റ്റെ അവസ്ഥ വളരെ പ്രയാസകരമായിരുന്നു. ഈ വിപ്ലവത്തില്‍ പങ്കെടുക്കുന്നത് അദ്ദേഹത്തിന്‍റ്റെ മുസ്ലിം സഹോദരങ്ങള്‍ തന്നെയായിരുന്നു. അതായത്, പ്രവാചകനുമൊത്ത് ഒരുമിച്ചു ജീവിച്ചവര്‍. തോളോട് തോള്‍ ചേര്‍ന്ന് നിന്ന് ഇസ്ലാമിനുവേണ്ടി പോരാടിയവര്‍. അലി(റ) ആദരിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നവര്‍.

ഒരു സംഘം ആളുകള്‍ ഉത്മാന്‍റ്റെ(റ) മരണത്തിനു പകരം ചോദിക്കുവാന്‍ വേണ്ടി ഒത്തുകൂടിയിരിക്കുന്നു. മറുഭാഗത്ത്‌, അലി(റ)യെ പിന്തുണച്ചുകൊണ്ട് ഈ വിപ്ലവത്തെ പരാജയപ്പെടുത്തുവാന്‍വേണ്ടി ഒരു സംഘം ആളുകളും. ഈ രണ്ടു സംഘവും ബസ്രയ്ക്ക് അടുത്തുള്ള കുറയ്ബ എന്ന സ്ഥലത്താണ്‌ ഒത്തുകൂടിയത്. അലിയ്ക്ക്(റ) ഈ പ്രശ്നം സമാധാനപരമായി ഒത്തു തീര്‍ക്കുവാനായിരുന്നു താല്‍പര്യം. അതിനായി അദ്ദേഹം വളരെയധികം പരിശ്രമിച്ചു. പക്ഷേ അവിടെയും ചില ദുര്‍ബുദ്ധികള്‍ ഇരു സംഘവും തമ്മിലുള്ള യുദ്ധത്തിനുവേണ്ടി പരിശ്രമിച്ചു. അലിയുടെ ഹ്രിദയം തകര്‍ന്നു. എതിര്‍ഭാഗത്ത് 'സത്യവിശ്വാസികളുടെ മാതാവ്‌', ആയിഷ(റ), 'ഹൌദ' എന്ന ഒട്ടകപുറത്ത് തന്നെ നേരിടുവാന്‍ തയ്യാറായി നില്‍ക്കുന്നു. അലി(റ), തല്‍ഹയെയും(റ) സുബൈറിനെയും(റ) എതിര്‍ഭാഗത്ത് കണ്ടു. അവരോട് സംഭാഷണത്തിനായി മുന്‍പോട്ട് വരുവാന്‍ അദ്ദേഹം പറഞ്ഞു.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.