Friday 25 April 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 10


സല്‍മാന്‍ അല്‍ ഫാരിസി (റ) നേരം വൈകുന്നതും കാത്തിരുന്നു. പ്രവാചകന്‍റ്റെ ആഗമനത്തെ
കുറിച്ച് ആ പുരോഹിതന്‍ പറഞ്ഞ വാക്കുകളായിരുന്നു സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) മനസ്സ് മുഴുവനും. അദ്ദേഹത്തിന്‌ ആ പ്രവാചകനെ കാണുവാന്‍ തിടുക്കമായി.
പുരോഹിതന്‍ പറഞ്ഞു
തന്ന ലക്ഷണങ്ങള്‍ ആ പ്രവാചകനിലുണ്ടോ എന്ന്‌ ആദ്യം മനസ്സിലാക്കണം.

അങ്ങനെ നേരം ഇരുട്ടി. അദ്ദേഹം കുറച്ചു ഈന്തപ്പഴവും കൊണ്ട് ഖുബയിലേയ്ക്ക് യാത്ര തിരിച്ചു. ആ പ്രാവചകനെ കുറിച്ചുള്ള ചിന്തയായിരുന്നു മനസ്സ് മുഴുവനും.
അല്ലാഹുവിന്‍റ്റെ പ്രവാചകനും, സ്രിഷ്ടികളില്‍ വച്ച് ഏറ്റവും ഉന്നതനുമായ മനുഷ്യനെയാണ്‌ സല്‍മാന്‍ അല്‍ ഫാരിസി(റ) കാണുവാന്‍ യാത്ര തിരിച്ചിരിക്കുന്നത്‌.

വളരെ നാളുകളായി തുടങ്ങിയ സത്യന്വേഷണത്തിനായിയുള്ള യാത്രയാണ്. സല്‍മാന്‍ അല്‍ ഫാരിസി(റ) പല സ്ഥലങ്ങളിലും സഞ്ചരിച്ചു. ഒടുവിലിതാ അദ്ദേഹത്തിന്‍റ്റെ യാത്ര അല്ലാഹുവിന്‍റ്റെ അന്ത്യ പ്രവാചകന്‍റ്റെ മുന്‍പില്‍ എത്തിച്ചേര്‍ന്നു.

സല്‍മാന്‍ അല്‍ ഫാരിസി(റ) ഖുബായില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം നേരെ റസൂലുല്ലായുടെ(സ്വ) അടുക്കലേയ്ക്ക് ചെന്നു. അപ്പോള്‍ റസൂലുല്ലായോടൊപ്പം ചില സഹാബാക്കളും ഉണ്ടായിരുന്നു.

സല്‍മാന്‍ അല്‍ ഫാരിസി(റ) അവരോട് പറഞ്ഞു, "നിങ്ങള്‍ യാത്രക്കാരാണെന്ന് എനിക്ക് മനസ്സിലായി. നിങ്ങള്‍ക്ക് ഭക്ഷണത്തിന്‌ ആവശ്യമുള്ളതായി ഞാന്‍ കരുതുന്നു. അതിനാല്‍ എന്നില്‍ നിന്നും ഇതു ദാനമായി സ്വീകരിച്ചാലും".

സല്‍മാന്‍ അല്‍ ഫാരിസി(റ), താന്‍ കൊണ്ടുവന്ന ഭക്ഷണം അവര്‍ക്കു നല്‍കി. റസൂലുല്ലാഹ്(സ്വ) എപ്പ്രകാരമാണ്‌ പ്രതികരിക്കുന്നതെന്ന്‌ സല്‍മാന്‍ അല്‍ ഫാരിസി(റ) ശ്രദ്ധിച്ചു. റസൂലുല്ലാഹ്(സ്വ) തന്‍റ്റെ സഹാബാക്കളെ ഭക്ഷണം കഴിക്കുവാനായി ക്ഷണിച്ചു. പക്ഷേ, സല്‍മാന്‍ അല്‍ ഫാരിസിയെ
ആശ്ചര്യപ്പെടുത്തിക്കൊണ്ട് റസൂലുല്ലാഹ്(സ്വ) അതില്‍നിന്നും ഒന്നും കഴിച്ചില്ല.
സല്‍മാന്‍ അല്‍ ഫാരിസി(റ) തന്നോടായി പറഞ്ഞു, "ആ പുരോഹിതന്‍ പറഞ്ഞ ആദ്യത്തെ അടയാളം ശരിയായി. അദ്ദേഹം(സ്വ) ദാനമായി ലഭിക്കുന്നത്‌ സ്വന്തം ആവിശ്യത്തിനായി ഉപയോഗിക്കില്ല."

സല്‍മാന്‍ അല്‍ ഫാരിസി(റ) അവിടെ നിന്നും തിരിച്ചു വീട്ടിലേയ്ക്ക് യാത്ര ചെയ്തു. അടുത്ത ദിവസം ഖുബയിലേയ്ക്കു വീണ്ടും തിരിച്ചു വരാന്‍ അദ്ദേഹം തീരുമാനിച്ചു.

[തുടരും...]

No comments: