Saturday 30 June 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം - അധ്യായം 1

"സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടബടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ അത് കാത്തിരിക്കുന്നു. അവര്‍ (ഉടബടിക്ക്) യതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല."
വിശുദ്ധ ഖുറാന്‍ 33 - 23.


പ്രവാചകന്‍(സ്വ) ഖുറാന്‍റ്റെ ഈ ആയത്ത് പാരായണം ചെയ്തു. എന്നിട്ട് അദ്ദേഹം സഹാബത്തിനെ അഭിമുഖീകരിച്ച്‌കൊണ്ട് തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായെ ചൂണ്ടികൊണ്ട് ഇപ്പ്രകാരം പറഞ്ഞു, "രക്ത സാക്ഷിത്വത്തിന്‍റ്റെ ഉടബടി പൂര്‍ത്തീകരിച്ചു കൊണ്ടു ഭൂമിയിലൂടെ നടക്കുന്ന ഒരു മനുഷ്യനെ ആര്‍ക്കെങ്കിലും കണ്‍കുളിര്‍ക്കെ കാണണമെങ്കില്‍ അവര്‍ തല്‍ഹയിലേക്ക് നോക്കുക".

പ്രവാചകന്‍റ്റെ ഈ വാചകം എല്ലാ സഹാബിമാരും വളരെയധികം ആഗ്രഹിച്ച ഒന്നാണ്. ഈ വാക്കുകള്‍കൊണ്ട് തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായ്ക്ക്(റ) തന്‍റ്റെ വിധിയെകുറിച്ചോര്‍ത്ത് വിഷമിക്കേണ്ട ആവശ്യമില്ല. അത് സുരക്ഷിതമായി. പ്രവാചകന്‍(സ്വ) തനിക്ക് സ്വര്‍ഗമാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments: