Sunday 1 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 2

തല്‍ഹ ഇബിന്‍ ഉബയ്ദുല്ല(റ) സിറിയയിലെ ബസ്രാ എന്ന സ്ഥലത്ത് കച്ചവടത്തിനായി പോയതായിരുന്നു. അവിടെ വച്ച് അദ്ദേഹം വളരെ ഭവ്യതയുള്ള ഒരു സന്ന്യാസിയെ കാണാനിടയായി. പുണ്യ ഭൂമിയായ മക്കയില്‍ ഒരു പ്രവാചകന്‍റ്റെ ആഗമനത്തെകുറിച്ച് അദ്ദേഹം തല്‍ഹയോട് പറഞ്ഞു. ആ പ്രവാചകന്‍റ്റെ ആഗമനത്തിന്‍റ്റെ സമയമായെന്നും, അതിനെകുറിച്ച് പൂര്‍വ പ്രവാചകന്‍മാര്‍ പ്രവചിച്ചിട്ടുണ്ടെന്നും ആ സന്ന്യാസി പറഞ്ഞു. നേര്‍മാര്‍ഗ്ഗത്തിലേക്കുള്ള പാത ഒരു നിമിഷംപോലും നഷ്ടപെടുത്തുവാന്‍ തല്‍ഹ(റ)യ്ക്ക് താല്പര്യമില്ലായിരുന്നു.

കുറച്ച് മാസം ബസ്രായിലും മറ്റ്സ്ഥലങ്ങളിലും കച്ചവടത്തിനുശേഷം അദ്ദേഹം തന്‍റ്റെ നാട്ടില്‍ (മക്കയില്‍) തിരിച്ചെത്തി. പലയിടത്തും ആളുകള്‍ കൂടിയിരുന്ന് മുഹമ്മദിനെ(സ്വ) കുറിച്ചും, ഒരു മാലാഖ അദ്ദേഹത്തിന്‍റ്റെ അടുക്കല്‍ വന്നതിനെ കുറിച്ചും, പ്രവാചകന്‍റ്റെ ദൌത്ത്യത്തെ കുറിചുമൊക്കെ സംസാരിക്കുന്നതായി തല്‍ഹ(റ)യുടെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം ആദ്യം ചോദിച്ചത് അബു ബെക്കറിനെ (റ) കുറിച്ചായിരുന്നു. അബു ബെക്കര്‍(റ) കച്ചവടത്തിനു ശേഷം കുറച്ചു നാള്‍ മുന്‍പു മക്കയില്‍ തിരിച്ചു വന്നതായി അദ്ദേഹം അറിഞ്ഞു. തന്നെയുമല്ല അബു ബെക്കര്‍(റ), മുഹമ്മദില്‍(സ്വ) വിശ്വസിച്ചതായും, അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചതായും തല്‍ഹ(റ) അറിഞ്ഞു.

തല്‍ഹ(റ) തന്നോടായി ചോദിച്ചു, "മുഹമ്മദും അബൂബക്കറും?, അല്ലാഹുവാണെ, അവര്‍ രണ്ട് പേരും അസത്യത്തിനായി ഒരുമിച്ചു കൂടില്ല, തീര്‍ച്ച. മുഹമ്മദ് തന്‍റ്റെ നാല്‍പതാം വയസ്സിലായി. അദ്ദേഹം ഇന്നേവരെ ഒരു കള്ളവും പറഞ്ഞു കേട്ടിട്ടില്ല. അങ്ങനെയാണെങ്കില്‍ പിന്നെ അദ്ദേഹമെങ്ങനെ അല്ലാഹുവിനെ കുറിച്ച് കള്ളം പറയും. അല്ലാഹു അദ്ദേഹത്തെ പ്രവാചകന്‍ ആക്കിയെന്നും അദ്ദേഹത്തിന്‍റ്റെയടുത്ത് മാലാഖ വന്നെന്നും അദ്ദേഹം പറയുന്നു. അവിശ്വസനീയം തന്നെ. എന്തായാലും അബൂബക്കറിനെ എനിക്ക് നന്നായി അറിയാം. അദ്ദേഹം വളരെ നല്ല മനുഷ്യനും സത്യസന്ധനുമാണ്. ഖുറയ്ശ്ശി ചരിത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍റ്റെ അറിവ് പ്രശംസനീയമാണ്. എന്തായാലും അദ്ദേഹത്തെ പോയി കണ്ടുകളയാം."

തല്‍ഹ(റ) വളരെ വേഗത്തില്‍ അബൂബെക്കറിന്‍റ്റെ(റ) വീട്ടിലേയ്ക്ക് നടന്നു. അബൂബെക്കറിനോടായി(റ) ഇപ്പ്രകാരം ചോദിച്ചു. "മുഹമ്മദ് ഇബിന്‍ അബ്ദുള്ള പ്രവാചകത്ത്വം സ്വീകരിച്ചതായും, താങ്കല്‍ അദ്ദേഹത്തെ പിന്തുണച്ചതായും, ആളുകള്‍ പറയുന്നതു നേരാണോ?". "അതെ" അബൂബെക്കര്‍(റ) പറഞ്ഞു. മുഹമ്മദിനെ(സ്വ) കുറിച്ചും, തല്‍ഹ(റ) അതു പിന്‍പറ്റിയാല്‍ വളരെ നല്ലതായിരിക്കുമെന്നും അബൂബെക്കര്‍(റ) പറഞ്ഞു.
സിറിയയില്‍ വെച്ചു സന്യാസിയുമായുള്ള തന്‍റ്റെ കൂടികാഴ്ച്ചയെ കുറിച്ച് അദ്ദേഹം അബൂബെക്കറിനോട്(റ) പറഞ്ഞു. അഹമ്മദ് എന്ന് പേരുള്ള ഒരാള്‍ മക്കയില്‍ അവതരിക്കുമെന്നും, അദ്ദേഹം അവസാനത്തെ പ്രവാചകനായിരിക്കുമെന്നും ആ സന്യാസി തല്‍ഹയോട് പറഞ്ഞിരുന്നു. തന്നെയുമല്ല ആ നാട്ടുകാര്‍ അദ്ദേഹത്തെ അവിടെ നിന്നും പുറത്താക്കുമെന്നും സന്യാസി പറഞ്ഞു. ഇതു കേട്ട അബൂബെക്കറിനു ആശ്ചര്യമായി. അദ്ദേഹം തല്‍ഹയെ പ്രവാചകന്‍റ്റെ അടുത്തേയ്ക്ക് കൊണ്ടുപോയി.

തല്‍ഹയ്ക്ക്(റ) പ്രവാചകനെ(സ്വ) കാണുവാന്‍ തിടുക്കമായി. അവര്‍ അധികം സംസാരിക്കുവാതെ വളരെ വേഗം പ്രവാചകന്‍റ്റെ അടുക്കലേയ്ക്ക് നടന്നു. പ്രവാചകന്‍(സ്വ) തല്‍ഹയ്ക്ക് ഇസ്ലാമിനെകുറിച്ച് പഠിപ്പിച്ചു കൊടുത്തു. ഖുറാന്‍റ്റെ ചില വരികള്‍ അദ്ദേഹം തല്‍ഹയ്ക്ക് ഓതി കേള്‍പിച്ചു. തല്‍ഹയ്ക്ക് വളരെയധികം ഇസ്ലാമില്‍ താല്‍പര്യമായി. സിറിയയില്‍ വെച്ചു സന്യാസിയുമായുള്ള തന്‍റ്റെ കൂടികാഴ്ചയെ പറ്റി അദ്ദേഹം പ്രവാചകന്‍റ്റെ അടുക്കല്‍ പറഞ്ഞു. അവിടെ വെച്ചു തല്‍ഹ ഇബിന്‍ ഉബയ്ദുല്ല(റ) തന്‍റ്റെ ശഹാദത്ത് പ്രവാചകനോട് ചൊല്ലി. "ആരാധനയ്ക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് നബി, അല്ലാഹുവിന്‍റ്റെ പ്രവാചകനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു."

[തുടരും...]

No comments: