Sunday 24 June 2007

ഉമര്‍ ബിന്‍ അല്‍ ഖതാബ് (റ), സത്യവിശ്വാസികളുടെ നേതാവ്

തന്‍റ്റെ പ്രജകളുടെ ക്ഷേമം അറിയുന്നതിനുവേണ്ടി , ഉമര്‍ ബിന്‍ അല്‍ ഖതാബ് (റ) രാത്രിയില്‍ രഹ്സ്യമായി സഞ്ചരിക്കുമായിരുന്നു.

ഒരു ദിവസം രാത്രി പതിവുപോലെ അദ്ദേഹം മദീനയിലൂടെ സഞ്ചരിക്കുകയായിരുന്നു. വഴി മധ്യേ, അദ്ദേഹം ഒരു കാഴ്ച്ച കണ്‍ടു. ഒരു സ്ത്രീ, അവരുടെ കുഞ്ഞുങ്ങള്‍ക്കായി തിരക്കിട്ടു ഭക്ഷണം പാചകം ചെയ്യുകയാണ്. കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. ഇതു കണ്‍ട ഉമര്‍ (റ) വല്ലാതെ ദുഃഖിതനായി. കുഞ്ഞുങ്ങള്‍ എന്തിനാണു കരയുന്നതെന്നു അദ്ദേഹം അവരോടു ചോദിച്ചു. തന്‍റ്റെ കുഞ്ഞുങ്ങള്‍ ഭക്ഷണത്തിനായി കരയുകയാണെന്നും, അവിടെ ഭക്ഷണമില്ലെന്നും അവര്‍ അദ്ദേഹത്തിനോടു പറഞ്ഞു. വാസ്തവത്തില്‍ അടുപ്പില്‍ ഒന്നും ഇല്ലെന്നും, കുഞ്ഞുങ്ങള്‍ ഉറങ്ങുന്നതു വരെ അവര്‍ ഭക്ഷണം പാചകം ചെയ്യുന്നതായി നടിക്കുകയാണെന്നും പറഞ്ഞു. ഇതു
കേട്ട ഉമര്‍(റ) വളരെയധികം വിഷമിക്കുകയും, ഭയപ്പെടുകയും ചെയ്തു. താന്‍ ഖലീഫ ആയിരിക്കെ, തന്‍റ്റെ പ്രജകളുടെ പ്രശ്നങ്ങള്‍ക്ക് അല്ലാഹുവിന്‍റ്റെ മുന്‍പില്‍ താന്‍ ഉത്തരം പറയേണ്ടി വരുമെന്ന ചിന്ത ഉമറിനെ വല്ലാതെ അസ്വസ്തനാക്കി.

ഉടനെ തന്നെ അദ്ദേഹം തിരിച്ചുപോയി. നേരെ ഖജനാവിലേക്കാണു അദ്ദേഹം ചെന്നത്. ഖജനാവില്‍നിന്നും അദ്ദേഹം ആഹാരവും, വസ്ത്രങ്ങളും, പണവുമായി നേരെ തിരിച്ചു നടന്നു. അദ്ദേഹത്തിന്‍റ്റെ കൂടെ ഒരു പരിചാരകനുമുണ്ടായിരുന്നു. അദ്ദേഹം തന്‍റ്റെ ജൊലിക്കാരനെ കൊണ്‍ടു പോലും ഒരു സാധനവും ചുമപ്പിച്ചില്ല. അല്ലാഹുവിന്‍റ്റെ മുന്‍പില്‍, തന്‍റ്റെ പ്രജകളുടെ ക്ഷേമത്തിനുത്തരവാദി താന്‍ ആയിരിക്കുമെന്നും, ഈ പരിചാരകന്‍ ആ സമയം (പ്രതിഫല ദിവസം) തന്‍റ്റെ പാപം ചുമക്കാന്‍, തന്‍റ്റെ കൂടെ കാണില്ലെന്നുമുള്ള കാരണത്താലാണു്‌ ഉമര്‍ (റ) തന്‍റ്റെ പരിചാരകനെ കൊണ്ടു പോലും ഈ ഭാരം ചുമപ്പിക്കാഞ്ഞത്.

ഉമര്‍ (റ) ആ സ്ത്രീയുടെ വീട്ടില്‍ തിരിച്ചെത്തി. അദ്ദേഹംതന്നെ ഭക്ഷണം പാചകം ചെയ്യുവാന്‍ തുടങ്ങി. എല്ലാവരും ഭക്ഷണം കഴിച്ചതിനു ശേഷം, അദ്ദേഹം കുട്ടികളുമായി കളിക്കുവാന്‍ തുടങ്ങി. ഉമര്‍ (റ) പറഞ്ഞു, "അവര്‍ കരയുന്നതു ഞാന്‍ കണ്ടു. അവര്‍ ചിരിക്കുന്നതു വരെ ഇവിടെ നിന്നു മടങ്ങുവാന്‍ എനിക്ക് താല്പര്യം ഇല്ലായിരിന്ന്‌ന്നു". അപ്പോള്‍ ആ സ്ത്രീ പറഞ്ഞു, "അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങള്‍ ഉമര്‍ ബിന്‍ അല്‍ ഖതാബിനെക്കാളും മെച്ചപെട്ട മനുഷ്യനാണ്."
അപ്പോള്‍ അദ്ദേഹം ചോദിച്ചു, "ഉമറിനെ കുറിച്ച് എന്താണു നിങ്ങളുടെ അഭിപ്രായം?" അതിനു മറുപടിയായി അവര്‍ ഇപ്രകാരം പറഞ്ഞു, "അദ്ദേഹം ഞങ്ങളുടെ സുക്രുതം അദ്ദേഹത്തിന്‍റ്റെ ചുമലില്‍ എടുത്തു വയ്ക്കുകയും (അദ്ദേഹം കലീഫ ആയതിനെ കുറിച്ചാണു ആ സ്ത്രീ ഇവിടെ പറഞ്ഞത്), ഞങ്ങളെ മറക്കുകയും ചെയ്തു." ഇതു കേട്ട ഉമര്‍ (റ) കരഞ്ഞുകൊണ്ടു ഇപ്രകാരം പറഞ്ഞു, "എല്ലാ മനുഷ്യരും ഉമറിനെക്കാളും അറിവുള്ളവരാണ്."


Sources:
"Glimpses From the Lives of the Sahaba and Tabi'een, Umar Ibn Al Khattab." By Dr. M. Jilani. Taiba Publishers, 2003.
http://www.sahaba.net/modules.php?name=News&file=article&sid=67

No comments: