Sunday, 23 November 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 12


പ്രവാചകന്‍(സ്വ) അപ്പോള്‍ അല്‍ ബാഖിയെന്ന സ്ഥലത്തായിരുന്നു. അദ്ദേഹം(സ്വ) ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. റസൂലുല്ലായുടെ കഴുത്തിനു പിറകിലുള്ള അന്ത്യ പ്രവാചകന്‍റ്റെ അടയാളം കണ്ടുപിടിക്കുകയെന്നതായിരുന്നു എന്‍റ്റെ ലക്ഷ്യം. ഞാന്‍ റസൂലുല്ലായെ(സ്വ) പിന്തുടര്‍ന്നു. റസൂലുല്ല(സ്വ) രണ്ടു വസ്ത്രം ധരിച്ചിരുന്നു. അദ്ദേഹം(സ്വ) ഒരു വസ്ത്രം ധരിക്കുകയും, രണ്ടാമത്തെ വസ്ത്രം കൊണ്ട് ശരീരത്തിന്‍റ്റെ മുകള്‍ ഭാഗം മറയ്ക്കുകയും ചെയ്തു. ഞാന്‍ റസൂലുല്ലായുടെ(സ്വ) കഴുത്തിനു പിറകിലുള്ള അടയാളം കാണുവാന്‍ ശ്രമിച്ചു. പക്ഷേ അദ്ദേഹത്തിന്‍റ്റെ(സ്വ) വസ്ത്രം അത് മറച്ചിരുന്നു.

എന്‍റ്റെ ലക്ഷ്യം മനസ്സിലാക്കിയ റസൂലുള്ള(സ്വ), തന്‍റ്റെ മുകള്‍ വസ്ത്രം താഴ്ത്തി ആ അടയാളം എനിക്കു കാണിച്ചു തന്നു. എന്നിട്ട് റസൂലുള്ള(സ്വ) എന്നോട് ചോദിച്ചു, "ഇപ്പോള്‍ താങ്കള്‍ക്ക് ബോധ്യമായില്ലേ?, ഇതാണ്‌ മൂന്നാമത്തെ അടയാളം."

അതു കണ്ട് എന്‍റ്റെ കണ്ണു നിറഞ്ഞു. ഞാന്‍ അദ്ദേഹത്തെ(സ്വ) കെട്ടിപ്പിടിച്ചു കൊണ്ട് കരയുവാന്‍ തുടങ്ങി. അദ്ദേഹം(സ്വ) എന്നെ അടുത്തു പിടിച്ചിരുത്തി. ഞാന്‍ എന്‍റ്റെ ജീവിതയാത്ര അദ്ദേഹത്തിനു(സ്വ) വിവരിച്ചു കൊടുത്തു. അതിനു ശേഷം ഞാന്‍ ഇസ്ലാം സ്വീകരിച്ചു.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, 16 October 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 11

അടുത്ത ദിവസം വൈകുന്നേരം അദ്ദേഹം വീണ്ടും ഖുബായിലേയ്ക്കു യാത്ര തിരിച്ചു. ഇത്തവണയും അദ്ദേഹം ഭക്ഷണവുമായിട്ടാണ്‌ ഖുബായിലേയ്ക്കു പോയത്. സല്‍മാന്‍ അല്‍ ഫാരിസി(റ) നേരെ പ്രവാചകന്‍റ്റെ അടുക്കലേയ്ക്ക് ചെന്നു. എന്നിട്ട് അദ്ദേഹം ആ ഭക്ഷണം പ്രവാചകന്‌(സ്വ) സമ്മാനമായി നല്‍കി.

അദ്ദേഹം പ്രവാചകനോടായി ഇപ്പ്രകാരം പറഞ്ഞു, "അങ്ങ്‌ ദാനം കിട്ടിയത്‌ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കില്ല എന്ന് എനിക്കു മനസ്സിലായി. അതിനാല്‍ താങ്കള്‍ ഇത് സമ്മാനമായി സ്വീകരിച്ചാലും." സല്‍മാന്‍ അല്‍ ഫാരിസി(റ) നോക്കി നില്‍ക്കെ റസൂലുള്ളാ(സ്വ) തന്‍റ്റെ സഹാബാക്കളോടൊപ്പം അത് ഭക്ഷിച്ചു. "അങ്ങനെ രണ്ടാമത്തെ അടയാളവും സത്യമായി!" സല്‍മാന്‍ അല്‍ ഫാരിസി(റ) തന്നോടായി പറഞ്ഞു.

സല്‍മാന്‍ അല്‍ ഫാരിസി(റ) അവിടെ നിന്നും വീട്ടിലേയ്ക്കു തിരിച്ചു പോയി. അദ്ദേഹത്തിന്‌ പ്രവാചകന്‍റ്റെ മൂന്നാമത്തെ അടയാളവും ശരിയാണോയെന്ന് നോക്കണമായിരുന്നു. അതിനായി അദ്ദേഹം മറ്റൊരുദിവസം വീണ്ടും ഖുബായിലേയ്ക്ക് യാത്ര തിരിച്ചു.

പ്രവാചകന്‍ ഒരു മരണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, 13 October 2008

സുജൂദ് വര്‍ദ്ധിപ്പിക്കുക


ഉബാദത്ത്ബ്നു സ്വാമിത്ത്(റ)ല്‍ നിന്നും.
റസൂലുല്ലാഹ് (സ്വ) പറയുന്നത് അദ്ദേഹം കേട്ടു.
"അല്ലാഹുവിനു വേണ്ടി സുജൂദ് ചെയ്യുന്ന ഒരു അടിമയ്ക്ക്, അക്കാരണം കൊണ്ട് അല്ലാഹു ഒരു നന്മ രേഖപ്പെടുത്താതിരിക്കില്ല. അവന്‍റ്റെ ഒരു തിന്മ മായ്ച്ചുകളയുകയും ചെയ്യും. ഒപ്പം ഒരു പദവി ഉയര്‍ത്തുകയും ചെയ്യുന്നതാണ്. അതിനാല്‍ നിങ്ങള്‍ സുജൂദ് വര്‍ദ്ധിപ്പിക്കുക"
(ഇബ്നുമാജ).

Friday, 25 April 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 10


സല്‍മാന്‍ അല്‍ ഫാരിസി (റ) നേരം വൈകുന്നതും കാത്തിരുന്നു. പ്രവാചകന്‍റ്റെ ആഗമനത്തെ
കുറിച്ച് ആ പുരോഹിതന്‍ പറഞ്ഞ വാക്കുകളായിരുന്നു സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) മനസ്സ് മുഴുവനും. അദ്ദേഹത്തിന്‌ ആ പ്രവാചകനെ കാണുവാന്‍ തിടുക്കമായി.
പുരോഹിതന്‍ പറഞ്ഞു
തന്ന ലക്ഷണങ്ങള്‍ ആ പ്രവാചകനിലുണ്ടോ എന്ന്‌ ആദ്യം മനസ്സിലാക്കണം.

അങ്ങനെ നേരം ഇരുട്ടി. അദ്ദേഹം കുറച്ചു ഈന്തപ്പഴവും കൊണ്ട് ഖുബയിലേയ്ക്ക് യാത്ര തിരിച്ചു. ആ പ്രാവചകനെ കുറിച്ചുള്ള ചിന്തയായിരുന്നു മനസ്സ് മുഴുവനും.
അല്ലാഹുവിന്‍റ്റെ പ്രവാചകനും, സ്രിഷ്ടികളില്‍ വച്ച് ഏറ്റവും ഉന്നതനുമായ മനുഷ്യനെയാണ്‌ സല്‍മാന്‍ അല്‍ ഫാരിസി(റ) കാണുവാന്‍ യാത്ര തിരിച്ചിരിക്കുന്നത്‌.

വളരെ നാളുകളായി തുടങ്ങിയ സത്യന്വേഷണത്തിനായിയുള്ള യാത്രയാണ്. സല്‍മാന്‍ അല്‍ ഫാരിസി(റ) പല സ്ഥലങ്ങളിലും സഞ്ചരിച്ചു. ഒടുവിലിതാ അദ്ദേഹത്തിന്‍റ്റെ യാത്ര അല്ലാഹുവിന്‍റ്റെ അന്ത്യ പ്രവാചകന്‍റ്റെ മുന്‍പില്‍ എത്തിച്ചേര്‍ന്നു.

സല്‍മാന്‍ അല്‍ ഫാരിസി(റ) ഖുബായില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം നേരെ റസൂലുല്ലായുടെ(സ്വ) അടുക്കലേയ്ക്ക് ചെന്നു. അപ്പോള്‍ റസൂലുല്ലായോടൊപ്പം ചില സഹാബാക്കളും ഉണ്ടായിരുന്നു.

സല്‍മാന്‍ അല്‍ ഫാരിസി(റ) അവരോട് പറഞ്ഞു, "നിങ്ങള്‍ യാത്രക്കാരാണെന്ന് എനിക്ക് മനസ്സിലായി. നിങ്ങള്‍ക്ക് ഭക്ഷണത്തിന്‌ ആവശ്യമുള്ളതായി ഞാന്‍ കരുതുന്നു. അതിനാല്‍ എന്നില്‍ നിന്നും ഇതു ദാനമായി സ്വീകരിച്ചാലും".

സല്‍മാന്‍ അല്‍ ഫാരിസി(റ), താന്‍ കൊണ്ടുവന്ന ഭക്ഷണം അവര്‍ക്കു നല്‍കി. റസൂലുല്ലാഹ്(സ്വ) എപ്പ്രകാരമാണ്‌ പ്രതികരിക്കുന്നതെന്ന്‌ സല്‍മാന്‍ അല്‍ ഫാരിസി(റ) ശ്രദ്ധിച്ചു. റസൂലുല്ലാഹ്(സ്വ) തന്‍റ്റെ സഹാബാക്കളെ ഭക്ഷണം കഴിക്കുവാനായി ക്ഷണിച്ചു. പക്ഷേ, സല്‍മാന്‍ അല്‍ ഫാരിസിയെ
ആശ്ചര്യപ്പെടുത്തിക്കൊണ്ട് റസൂലുല്ലാഹ്(സ്വ) അതില്‍നിന്നും ഒന്നും കഴിച്ചില്ല.
സല്‍മാന്‍ അല്‍ ഫാരിസി(റ) തന്നോടായി പറഞ്ഞു, "ആ പുരോഹിതന്‍ പറഞ്ഞ ആദ്യത്തെ അടയാളം ശരിയായി. അദ്ദേഹം(സ്വ) ദാനമായി ലഭിക്കുന്നത്‌ സ്വന്തം ആവിശ്യത്തിനായി ഉപയോഗിക്കില്ല."

സല്‍മാന്‍ അല്‍ ഫാരിസി(റ) അവിടെ നിന്നും തിരിച്ചു വീട്ടിലേയ്ക്ക് യാത്ര ചെയ്തു. അടുത്ത ദിവസം ഖുബയിലേയ്ക്കു വീണ്ടും തിരിച്ചു വരാന്‍ അദ്ദേഹം തീരുമാനിച്ചു.

[തുടരും...]

Monday, 21 April 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 09


ഒരു ദിവസം സല്‍മാന്‍ അല്‍ ഫാരിസിയുടെ (റ) മുതലാളിയുടെ ബന്ധു അവിടെ വന്നു. മദീനയിലെ 'ബനി ഖുറയ്ദ' എന്ന ഗോത്രത്തില്‍പ്പെട്ട ആളായിരുന്നു അയാള്‍. അയാള്‍
സല്‍മാന്‍ അല്‍ ഫാരിസിയെ(റ) വിലയ്ക്ക് വാങ്ങി മദീനയിലേയ്ക്ക് കൊണ്ടു പോയി.

"അയാള്‍ എന്നെ മദീനയിലേയ്ക്ക് കൊണ്ടു പോയി. അല്ലാഹുവാണെ, ആ സ്ഥലം (മദീന) ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്കു മനസ്സിലായി ഇതാണ്‌ ആ പുരോഹിതന്‍ പറഞ്ഞ സ്ഥലമെന്ന്".

"അല്ലാഹു പ്രവാചകനെ അയച്ചു. ആ പ്രവാചകന്‍ (സ്വ) മക്കയിലായിരുന്നു. അവിടെ നിന്നും അദ്ദേഹം മദീനയിലേയ്ക്ക് പാലായനം ചെയ്തു. പക്ഷേ ഞാന്‍ ഈ സംഭവങ്ങള്‍ ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. ദിവസവും മുഴുവനും എനിക്കു പണിയെടുക്കണം. അതു കാരണം പുറം ലോകവുമായി എനിക്കു യാതൊരു ബന്ധവുമില്ലായിരുന്നു."

"ഒരു ദിവസം ഞാന്‍ പതിവു പോലെ പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഞാന്‍ ഒരു ഈന്തപ്പനയുടെ മുകളിലായിരുന്നു. എന്‍റ്റെ മുതലാളി അതിന്‍റ്റെ ചുവട്ടില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത്‌ അയാളുടെ ഒരു ബന്ധു അവിടെയെത്തി.
അയാള്‍ പറഞ്ഞു, "ബനി ഖീലയിലെ ആളുകള്‍ നശിക്കട്ടെ!. മക്കയില്‍ നിന്നും അല്ലാഹുവിന്‍റ്റെ പ്രവാചകനാണെന്നും പറഞ്ഞ് പാലായണം ചെയ്ത ഒരാളെ സ്വീകരിക്കുവാന്‍ വേണ്ടി അവരെല്ലാവരും കുബ എന്ന സ്ഥലത്ത് ഒത്തുകൂടിയിരിക്കുകയാണ്".

ഇതു കേട്ട ഞാന്‍ ഞെട്ടി. ഒരു നിമിഷത്തേയ്ക്ക് മരത്തില്‍ നിന്നും എന്‍റ്റെ പിടിവിട്ടു. ഞാന്‍ താഴെ ഇരുന്ന എന്‍റ്റെ മുതലാളിയുടെ പുറത്തേയ്ക്ക് വീണേനെ. ഞാന്‍ മരത്തില്‍ നിന്നും താഴേയ്ക്കിറങ്ങി. എന്നിട്ട് അവിടെ വന്ന അയാളോടായി ചോദിച്ചു, "എന്താണ്‌ നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത്?, എന്താണ്‌ നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത്?,"

ഇതു കണ്ട എന്‍റ്റെ മുതലാളിയ്ക്ക് വളരെയധികം ദേഷ്യം വന്നു. അയാള്‍ എന്നെ അടിച്ച് അവിടെ നിന്നും അകറ്റി. അന്ന് വൈകുന്നേരം, കുബയില്‍ വന്നിരിക്കുന്ന അല്ലാഹുവിന്‍റ്റെ ആ പ്രവാചകനെ പോയി കാണുവാന്‍ ഞാന്‍ തീരുമാനിച്ചു. എന്‍റ്റെ മുതലാളി അറിയാതെ വേണം പോകുവാന്‍.
[തുടരും...]

Saturday, 19 April 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 08


സല്‍മാന്‍ അല്‍ ഫാരിസി(റ) അമൂരിയയിലെത്തിച്ചേര്‍ന്നു. അദ്ദേഹം(റ) അവിടുത്തെ പുരോഹിതനോടൊപ്പം താമസിച്ചു പോന്നു. അവിടെ വച്ച് അദ്ദേഹം ജോലി ചെയ്ത് കുറച്ചു ധനം സംബാധിച്ചു. കുറച്ചു നാളുകള്‍ക്ക് ശേഷം ആ പുരോഹിതനും മരണപ്പെട്ടു.

തനിക്ക് പിന്തുടരുവാന്‍ പറ്റിയ അടുത്തയാള്‍ ആരാണെന്ന് സല്‍മാന്‍ അല്‍ ഫാരിസി (റ) അദ്ദേഹത്തോട് മരണത്തിനു മുന്‍പായി ആരാഞ്ഞിരുന്നു. പക്ഷേ, സല്‍മാന്‍ അല്‍ ഫാരിസിയ്ക്ക്(റ) ഇത്തവണ മറ്റൊരു
മറുപടിയാണ്‌ ആ പുരോഹിതനില്‍ നിന്നും ലഭിച്ചത്.

ആ പുരോഹിതന്‍ പറഞ്ഞു, "എനിക്ക് മറ്റാരേയും അറിയില്ല. പക്ഷേ ഒരു പ്രവാചകന്‍റ്റെ ആഗമനത്തിന്‌ സമയമായിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ആ പ്രവാചകന്‍ ഇബ്രാഹീമിന്‍റ്റെ (അ) [ഏബ്രഹാം] അതേ മതത്തെ പിന്തുടരുന്ന ആളായിരിക്കും. അദ്ദേഹം അറേബ്യയില്‍ നിന്നുമായിരിക്കും വരിക. അദ്ദേഹം മറ്റൊരു നാട്ടിലേയ്ക്ക് പാലായണം ചെയ്യും. ആ സ്ഥലം കറുത്ത പാറകളാല്‍ ചുറ്റപ്പെട്ടതായിരിക്കും. ഈന്തപനകളാല്‍ നിറഞ്ഞ സ്ഥലമായിരിക്കും അത്. ആ പ്രവാചകനെ ചില അടയാളങ്ങള്‍ കൊണ്ട് മനസ്സിലാക്കുവാന്‍ കഴിയും. അദ്ദേഹത്തിന്‌ സമ്മാനമായി ലഭിക്കുന്ന ഭക്ഷണത്തില്‍നിന്നും അദ്ദേഹം കഴിക്കും. പക്ഷേ ദാനമായി ലഭിച്ചതില്‍ നിന്നും അദ്ദേഹം കഴിക്കില്ല. അദ്ദേഹത്തിന്‍റ്റെ തോളുകള്‍ക്കിടയില്‍ അവസാനത്തെ പ്രവാചകന്‍റ്റെ അടയാളം
കാണാം. നിങ്ങള്‍ക്ക് ആ സ്ഥലത്തേയ്ക്ക് പോകുവാന്‍ കഴിയുമെങ്കില്‍ അങ്ങോട്ട് പോകുക".

ആ പുരോഹിതനും മരണപെട്ടു. സല്‍മാന്‍ അല്‍ ഫാരിസി(റ) കുറച്ചുനാള്‍ അമൂരിയയില്‍ തന്നെ താമസിച്ചു.

"ഒരു ദിവസം 'കല്‍ബ്' എന്ന ഗോത്രത്തില്‍പ്പെട്ട ഒരു കച്ചവട സംഘത്തെ ഞാന്‍ കണ്ടുമുട്ടി. (കല്‍ബ് - അറേബ്യയിലെ ഒരു ഗോത്രം). ഞാന്‍ അവരോട് പറഞ്ഞു. എന്നെ അറേബ്യയില്‍ എത്തിക്കുക. പകരം ഞാന്‍ എന്‍റ്റെ സംബാദ്യം നിങ്ങള്‍ക്ക് തരാം. അവര്‍ അതിനു സമ്മതിച്ചു. അങ്ങനെ ഞാന്‍ അവരോടൊപ്പം അറേബ്യയിലേയ്ക്ക് യാത്ര തിരിച്ചു. പക്ഷേ അവരുടെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. 'വാതി അല്‍ ഖുറ' (മദീനയുടെ അടുത്തുള്ള ഒരു സ്ഥലം) എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവര്‍ എന്നെ ഒരു ജൂതന്‌ അടിമയായി വിറ്റു."

അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസി(റ) അവിടെ താമസിച്ചു പോന്നു. അവിടെ ധാരാളം ഈന്തപനകളുണ്ടായിരുന്നു. "ഇതായിരിക്കും ആ പുരോഹിതന്‍ പറഞ്ഞ സ്ഥലം", സല്‍മാന്‍ അല്‍ ഫാരിസി(റ) വിചാരിച്ചു.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday, 23 March 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 07


സല്‍മാന്‍ അല്‍ ഫാരിസി(റ) ഇറാഖിലേയ്ക്ക് യാത്ര തുടങ്ങി. വളരെ വിഷമം പിടിച്ച യാത്രയായിരുന്നു. ഒടുവില്‍ അദ്ദേഹം അല്‍-
മൌസില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം അല്‍-മൌസിലെ പുരോഹിതന്‍റ്റെ അടുത്തേയ്ക്കു ചെന്നു. സല്‍മാന്‍ അല്‍ ഫാരിസി(റ) അദ്ദേഹത്തോടു
പറഞ്ഞു, "എന്‍റ്റെ പുരോഹിതന്‍ അദ്ദേഹത്തിന്‍റ്റെ മരണസമയത്ത്‌, എനിക്ക്‌ മതം പഠിക്കുവാനായി താങ്കളുടെ പേരാണ്‌
പറഞ്ഞു തന്നത്. ഞാന്‍ അങ്ങയോടൊപ്പം നില്‍ക്കട്ടെയോ ?

ഇതു കേട്ട ആ പുരോഹിതന്‍, സല്‍മാന്‍ അല്‍ ഫാരിസിയോട്(റ) തന്‍റ്റെയൊപ്പം നില്‍ക്കുവാന്‍ സമ്മതം നല്‍കി. "ആരാധനാ
കര്‍മ്മങ്ങളില്‍ അദ്ദേഹം വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നതായി എനിക്കു കാണുവാന്‍ കഴിഞ്ഞു." പക്ഷേ അദ്ദേഹവും തന്‍റ്റെ മരണത്തിന്‍റ്റെ വക്കിലെത്തി. അങ്ങനെ ഞാന്‍ വീണ്ടും പഴയതുപോലെ ആ പുരോഹിതന്‍റ്റെ അടുക്കല്‍ ചോദിച്ചു. അദ്ദേഹത്തിന്‍റ്റെ മരണശേഷം പിന്‍പറ്റുവാന്‍ അനുയോജ്യനായ ഒരു പുരോഹിതനെ പറ്റി പറയുവാന്‍ സല്‍മാന്‍ അല്‍ഫാരിസി(റ) അദ്ദേഹത്തൊട്‌ ആരാഞ്ഞു.

ഇതു കേട്ട ആ പുരോഹിതന്‍ പറഞ്ഞു, "അല്ലാഹുവാണെ, എനിക്ക് ആരേയും അറിയില്ല, പക്ഷേ ഒരാളൊഴിച്ച്. അദ്ദേഹത്തെ 'നസീബീന്‍' എന്ന
സ്ഥലത്ത് നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും".

അങ്ങനെ, അദ്ദേഹത്തിന്‍റ്റെ മരണശേഷം, സല്‍മാന്‍ അല്‍ ഫാരിസി (റ), നസീബീനിലേയ്ക്ക് യാത്ര തിരിച്ചു. അദ്ദേഹം കുറച്ചുകാലം ആ പുരോഹിതനോടൊപ്പം നസീബീനില്‍ താമസിച്ചു. പക്ഷേ ആ പുരോഹിതനും തന്‍റ്റെ മരണത്തിന്‍റ്റെ അടുക്കലെത്തി.

അങ്ങനെ ആ പുരോഹിതന്‍റ്റെ ഉപദേശപ്രകാരം സല്‍മാന്‍ അല്‍ ഫാരിസി (റ), അദ്ദേഹത്തിന്‍റ്റെ മരണശേഷം 'അമൂരിയ' എന്ന സ്ഥലത്തേയ്ക്ക് യാത്ര തിരിച്ചു. (അമൂരിയ... റോമന്‍ സാമ്രാജ്യത്തിന്‍റ്റെ കീഴിലുള്ള ഒരു സ്ഥലം).
വീണ്ടും പ്രയാസമേറിയ യാത്ര. പക്ഷേ, സല്‍മാന്‍ അല്‍ ഫാരിസി(റ) തന്‍റ്റെ സത്യാനേഷ്വണത്തില്‍ ഉറച്ചു നിന്നു.

[തുടരും...]

Sunday, 3 February 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 06


അതിനു ശേഷം ജനങ്ങള്‍ മറ്റൊരു പുരോഹിതനെ നിയമിച്ചു. ആരാധനാകര്‍മ്മങ്ങള്‍ മുറപോലെ നിര്‍വഹിച്ചു വന്നതില്‍ അദ്ദേഹത്തെപ്പോലെ മറ്റാരെയും ഞാന്‍ മുന്‍പ്‌ കണ്ടിട്ടില്ല. അദ്ദേഹം
തന്‍റ്റെ ജീവിതത്തിന്‍റ്റെ മുഴുവന്‍ സമയവും അല്ലാഹുവിനായി സമര്‍പ്പിച്ചു. ഈ ലോകത്തിലെ സുഖങ്ങളോട്‌ അദ്ദേഹത്തിന്‌ യാതൊരു താല്‍പ്പര്യവുമില്ലായിരുന്നു. എനിക്ക്‌ അദ്ദേഹത്തെ വളരെയധികം ഇഷ്ടമായി.

വളരെ ലളിതമായ ജീവിതം. എനിക്ക്‌ അദ്ദേഹത്തില്‍ നിന്നും വളരെയധികം അറിവ്‌ കൈവരിക്കുവാന്‍ സാധിച്ചു. പക്ഷേ, അദ്ദേഹം അധികനാള്‍ ജീവിച്ചില്ല. അദ്ദേഹത്തിന്‍റ്റെ മരണ സമയം വരെയും ഞാന്‍ അദ്ദേഹത്തോടൊപ്പം താമസിച്ചു. അദ്ദേഹത്തിന്‍റ്റെ മരണസമയത്ത്‌ ഞാന്‍ അദ്ദേഹത്തിനോട്‌ ഇപ്പ്രകാരം ചോദിച്ചു. "ഞാന്‍ താങ്കളോടൊപ്പം താമസിച്ച്‌
വളരെയധികം അറിവ്‌ നേടി. താങ്കളുടെ മതത്തെ കുറിച്ചു ഞാന്‍ പഠിച്ചു. താങ്കളെ ഞാന്‍ വളരെയധികം സ്നേഹിക്കുന്നു.

ഇപ്പോള്‍ ഇതാ അല്ലാഹുവിന്‍റ്റെ തീരുമാനം അങ്ങയുടെ മേല്‍ വന്നെത്താന്‍ പോകുന്നു (അദ്ദേഹത്തിന്‍റ്റെ മരണം). താങ്കളുടെ കാലശേഷം ഞാന്‍ ആരെ പിന്തുടരും? എന്താണ്‌ ഞാന്‍ ചെയ്യേണ്ടത്‌?
ഇതു കേട്ട പുരോഹിതന്‍ ഇപ്പ്രകാരം പറഞ്ഞു, "അല്ലാഹുവാണെ, ആളുകള്‍ തീര്‍ച്ചയായും നഷ്ടത്തിലാണ്. അവര്‍ മതത്തില്‍ മാറ്റം വരുത്തി. ഈ മതത്തെ അതിന്‍റ്റെ ശരിയായ രീതിയില്‍ പിന്‍പറ്റുന്ന ആരേയും എനിക്കറിയില്ല. എന്നാല്‍ ഒരാള്‍ ഒഴികെ. അദ്ദേഹം 'അല്‍-മൌസില്‍' (ഇറാക്കിലെ ഒരു സ്ഥലം) എന്ന സ്ഥലത്താണുള്ളത്. താങ്കള്‍ക്ക് അദ്ദേഹത്തെ പിന്തുടരാം."

കുറച്ചു ദിവസത്തിനകം അദ്ദേഹവും മരണപ്പെട്ടു. അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസി(റ) ഇറാക്കിലേയ്ക്ക് യാത്ര തിരിച്ചു.

[തുടരും...]

Wednesday, 28 November 2007

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 05


കുറച്ചു നാളുകള്‍ക്കു ശേഷം ആ കച്ചവട സംഘം ശാമില്‍ എത്തിച്ചേര്‍ന്നു. അവിടെ എത്തിയ ഉടനെ തന്നെ ഞാന്‍
ആ നാട്ടിലുള്ള ചിലരോട്‌ ഇപ്പ്രകാരം ചോദിച്ചു, 'നിങ്ങളുടെ കൂട്ടത്തില്‍ ഈ മതത്തില്‍ ഏറ്റവും അറിവുള്ളയാള്‍
ആരാണ്‌?' അവര്‍ ഒരു പുരോഹിതനെപ്പറ്റി എന്നോട്‌ സൂചിപ്പിച്ചു. അദ്ദേഹമാണ്‌ അവിടെ ഈ മതത്തിനെ കുറിച്ച്‌ ഏറ്റവും
അറിവുള്ളയാളെന്നും, അദ്ദേഹത്തെ പള്ളിയില്‍ കാണുവാന്‍ സാധിക്കുമെന്നും അവര്‍ എന്നോടു പറഞ്ഞു.

അങ്ങനെ ഞാന്‍ അദ്ദേഹത്തിന്‍റ്റെ അടുക്കലെത്തി. "നിങ്ങളുടെ ആരാധനാ രീതികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാന്‍ അങ്ങയോടോപ്പം താമസിച്ച്‌ ഈ മതത്തെ കുറിച്ച്‌ പഠിക്കുവാന്‍ ആഗ്രഹിക്കുന്നു. എനിക്ക്‌ താങ്കളോടൊപ്പം ആരാധനാകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും താങ്കളെ സഹായിക്കുവാനും അതുമൂലം സാധിക്കും".

അദ്ദേഹം എന്‍റ്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു. അങ്ങനെ ഞാന്‍ അവിടെ താമസിച്ചു പോന്നു.
കുറച്ചു കാലത്തിനു ശേഷം ഒരു കാര്യം സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) ശ്രദ്ധയില്‍പ്പെട്ടു. ആ പുരോഹിതന്‍ സത്യത്തിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി അദ്ദേഹത്തിനു മനസ്സിലായി. പാവങ്ങള്‍ക്കായി ആളുകള്‍ സംഭാവന ചെയ്യുന്ന പണം, അയാള്‍ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുപോന്നു. അയാള്‍ ആ സംഭത്ത്‌ അര്‍ഹതപെട്ടവര്‍ക്ക് നല്‍കിയില്ല. അങ്ങനെ അയാള്‍ സ്വര്‍ണ്ണവും വെള്ളിയും സംബാദിച്ചു കൂട്ടി. അക്കാരണത്താല്‍ സല്‍മാന്‍ അല്‍ ഫാരിസി(റ) അയാളെ
വെറുത്തു.

കുറച്ചു നാളുകള്‍ക്കു ശേഷം ആ പുരോഹിതന്‍ മരണപ്പെട്ടു. അദ്ദേഹത്തിന്‍റ്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ആളുകള്‍ ഒരുമിച്ചു കൂടി. ഞാന്‍ ആളുകളുടെയെടുത്ത്‌ ആ പുരോഹിതന്‍റ്റെ മോഷണത്തെ പറ്റി പറഞ്ഞു. അയാള്‍ ജനങ്ങളുടെയെടുത്ത്‌ പാവങ്ങളെ സഹായിക്കുവാന്‍ കല്‍പ്പിക്കുകയും എന്നിട്ട്‌ ആ ധനം സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്തെന്ന്‌ ഞാന്‍ അവരോട്‌ പറഞ്ഞു.

ആദ്യം അവര്‍ എന്നെ വിഷ്വസിച്ചില്ല.
"നിങ്ങള്‍ക്ക്‌ അതെങ്ങനെയറിയാം?" അവര്‍ എന്നോടു ചോദിച്ചു.
"ഞാന്‍ നിങ്ങള്‍ക്ക്‌ അദ്ദേഹത്തിന്‍റ്റെ സംബാദ്യം കാണിച്ചു തരാം", ഞാന്‍ പറഞ്ഞു.
ഞാന്‍ അവര്‍ക്ക്‌ അയാള്‍ ഒളുപ്പിച്ചു വച്ച മുഴുവന്‍ ധനവും കാണിച്ചു കൊടുത്തു. ഇതു കണ്ട ആളുകള്‍
രോഷാകുലരായി. അവര്‍ പറഞ്ഞു,
"അല്ലാഹുവാണ, ഞങ്ങള്‍ ഇദ്ദേഹത്തെ അടക്കം ചെയ്യില്ല." ആ പുരോഹിതന്‍റ്റെ
മ്രിതുശരീരത്തെ അവര്‍ ക്രൂശിക്കുകയും കല്ലെറിയുകയും ചെയ്തു.

[തുടരും...]

Tuesday, 27 November 2007

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 04


"ഞാന്‍ അവരുടെ ആരാധന രീതികളും മുറകളും വീക്ഷിച്ചു. അത്‌ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അവരുടെ മതത്തില്‍ എനിക്ക്‌ വളരെയധികം താല്‍പര്യം തോന്നി. അല്ലാഹുവാണെ, ഇത്‌ എന്‍റ്റെ വിശ്വാസത്തെക്കാളും എത്രെയോ ഭേദമാണ്‌!. സൂര്യാസ്തമയം വരെ ഞാന്‍ അവിടെ ഇരുന്നു. ഞാന്‍ വീട്ടില്‍ നിന്നും രാവിലെ ഇറങ്ങിയതാണ്.
കൃഷിസ്ഥലത്തേയ്ക്ക് ഞാന്‍ പോയതുമില്ല. ഈ മതത്തിന്‍റ്റെ ഉത്ഭവം എവിടെയാണെന്ന്‌ ഞാന്‍ അവരോട്‌ ചോദിച്ചു. അതിന്‍റ്റെ ഉത്ഭവം അശ്-ശാമിലാണെന്ന്‌ അവരില്‍ നിന്നും എനിക്ക്‌ മനസ്സിലാക്കുവാന്‍ കഴിഞ്ഞു
"
. (അശ്-ശാം - ഫലസ്തീന്‍, സിറിയ, ലെബനോന്‍, ജോര്‍ദാന്‍ ചേര്‍ന്ന സ്ഥലം)

"ഞാന്‍ തിരിച്ച്‌ വീട്ടിലേയ്ക്കുപോയി. എന്‍റ്റെ പിതാവ്, എന്നെ കാണാത്തതിനാല്‍ വളരെയധികം വിഷമിച്ചു നില്‍ക്കുകയായിരുന്നു. എന്നെ തിരയുന്നതിനായി അദ്ദേഹം ആളുകളെ പറഞ്ഞു വിട്ടു".
അദ്ദേഹം എന്നോട്‌ ചോദിച്ചു, "എന്‍റ്റെ മകനേ, നീ എവിടെയായിരുന്നു? ഞാന്‍ നിന്നെ ഒരാവിശ്യത്തിനായി പറഞ്ഞു വിട്ടതല്ലെ. എന്താണ്‌ സംഭവിച്ചത്‌?".

ഞാന്‍ അപ്പോള്‍ പറഞ്ഞു, "പിതാവേ, ഞാന്‍ ഇന്ന് ചിലയാളുകളെ പരിചയപ്പെടുവാന്‍ ഇടയായി. അവര്‍ പള്ളിയില്‍ ഇരുന്ന്‌
പ്രാര്‍ത്ഥിക്കുകയായിരുന്നു. എനിക്ക്‌ അവരുടെ ആരാധന രീതി വളരെയധികം ഇഷ്ടപെട്ടു. സൂര്യാസ്തമയം വരെ ഞാന്‍ അവിടെ കഴിച്ചു കൂട്ടി.

ഇതു കേട്ട എന്‍റ്റെ പിതാവ്‌ വളരെയധികം വിഷമിച്ചു. അദ്ദേഹം എന്നോട്‌ പറഞ്ഞു, "മകനേ, നിന്‍റ്റെയും നിന്‍റ്റെ പൂര്‍വ്വ പിതാക്കളുടേയും മതത്തെക്കാളും നല്ലതായി മറ്റൊന്നുമില്ല".
"അങ്ങനെയല്ല, അല്ലാഹുവാണ, നമ്മുടെ മതത്തേക്കാളും അത്‌ എത്രയോ ഭേദമാണ്", ഞാന്‍ പറഞ്ഞു.

എന്‍റ്റെ മറുപടി കേട്ട പിതാവിന്‌ വളരെയധികം വിഷമമായി. അദ്ദേഹം വളരെയധികം ദേഷ്യപ്പെട്ടു. എന്നെ അദ്ദേഹം
വീട്ടില്‍ തന്നെ പൂട്ടിയിട്ടു. അതിനു ശേഷം അദ്ദേഹം എന്നെ വീട്ടിനുപുറത്തു വിട്ടില്ല.

എന്‍റ്റെ പിതാവറിയാതെ രഹസ്യമായി ഞാന്‍ ആ പള്ളിയിലുണ്ടായിരുന്നവര്‍ക്ക് ഒരു സന്ദേശമയച്ചു. ഏതെങ്കിലും ക്രിസ്ത്യന്‍ കച്ചവട സംഘം ശാമില്‍ നിന്നും വന്നാല്‍ എന്നെ അറിയിക്കണമെന്നായിരുന്നു ആ കത്തിന്‍റ്റെ ഉള്ളടക്കം. അങ്ങനെ
കുറച്ചു നാളുകള്‍ക്ക് ശേഷം ഒരു കച്ചവട സംഘം ശാമില്‍ നിന്നും അവിടെയെത്തി.
ഞാന്‍ പറഞ്ഞതനുസരിച്ച്‌ അവര്‍ എന്നെ വിവരം അറിയിച്ചു. ആ കച്ചവട സംഘം തിരിച്ചു പോകുന്ന സമയം എന്നെ അറിയിക്കണമെന്ന് ഞാന്‍ അവരോട്‌ പറഞ്ഞു. അങ്ങനെ അവര്‍ തിരിച്ചു പോകുന്ന സമയമായപ്പോള്‍ എനിക്ക് വിവരം ലഭിച്ചു.
ഞാന്‍ ആരും അറിയാതെ വീട്ടില്‍നിന്നും പുറത്തു കടന്നു. ആ കച്ചവട സംഘത്തോടൊപ്പം ഞാന്‍ ശാമിലേയ്ക്ക്‌ യാത്ര തിരിച്ചു.


[തുടരും...]

Thursday, 22 November 2007

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 03

ഇബിന്‍ അബ്ബാസ്(റ), സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) ഇസ്ലാം സ്വീകരണം ഇപ്പ്രകാരം വിവരിക്കുന്നു. ഇബിന്‍ അബ്ബാസ്(റ) വളരെ ചെറുപ്പമാണ്‌. അദ്ദേഹം ഒരു സഹാബിയാണ്‌. റസൂലുല്ലായുടെ(സ്വ) മരണസമയത്ത്‌ ഇബിന്‍ അബ്ബാസിന്‌(റ) മുപ്പത് വയസേയുണ്ടായിരുന്നൊള്ളു. തന്‍റ്റെ ചെറുപ്പം ഇബിന്‍ അബ്ബാസ്(റ) വിജ്ഞാനത്തിനായി ചിലവഴിച്ചു. അദ്ദേഹം റസൂലുല്ലായുടെയും(സ്വ) സഹാബാക്കളുടെയും(റ) ഇടയില്‍ നിന്നും വിജ്ഞാനം സംബാദിക്കുന്നതിനായി വളരെയധികം സമയം ചിലവഴിച്ചു.

ഒരിക്കല്‍ സല്‍മാന്‍ അല്‍ ഫാരിസി(റ) തന്‍റ്റെ ഇസ്ലാം സ്വീകരണത്തെ കുറിച്ച് ഇബിന്‍ അബ്ബാസിന്‌(റ) വിവരിച്ചുകൊടുത്തു. ഇബിന്‍ അബ്ബാസ് (റ) പറഞ്ഞു, "സല്‍മാന്‍ അല്‍ ഫാരിസി എന്നോട്‌ ഇപ്പ്രകാരം പറഞ്ഞു".

"ഞാന്‍ പേര്‍ഷ്യയിലെ 'ഇസ്ഫഹാന്‍' (അസ്ബഹാന്‍) എന്ന സമൂഹത്തില്‍പ്പെട്ടയാളാണ്. ഞങ്ങളുടെ വാസ സ്ഥലം 'ജായി' (അഥവാ ജി) എന്ന പട്ടണമായിരുന്നു. എന്‍റ്റെ പിതാവ്‌ ആ സ്ഥലത്തെ വളരെ പ്രധാനപെട്ട ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന്‌ എന്നെ വളരെയധികം ഇഷ്ട്ടമായിരുന്നു. അതുകാരണം വീടിനുപുറത്തേയ്ക്ക് അദ്ദേഹം എന്നെ ഒരാവശ്യത്തിനും വിടില്ല. അദ്ദേഹം എന്നെ വളരെയെധികം സംരക്ഷിച്ചു. അങ്ങനെ പുറം ലോകവുമായി എനിക്ക്‌ യാതൊരു ബന്ധവുമില്ലാതായി. ഞങ്ങളുടെ മതത്തെ കുറിച്ചല്ലാതെ മറ്റൊന്നും എനിക്കറിയില്ലായിരുന്നു. ഞങ്ങള്‍ തീയെ ആരാധിക്കുന്ന സമൂഹത്തില്‍പ്പെട്ടവരായിരുന്നു".

സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) കുടുംബം തീയുടെ കാവല്‍ക്കാരായിരുന്നു. തീ അണയാതെ സൂക്ഷിക്കുക എന്നതായിരുന്നു അവരുടെ പ്രധാനപ്പെട്ട ചുമതല. ആ ജോലി അദ്ദേഹത്തിന്‍റ്റെ പിതാവ്‌ സല്‍മാന്‍ അല്‍ ഫാരിസിയെ (റ) ഏല്‍പ്പിച്ചു. അദ്ദേഹത്തിന്‍റ്റെ പിതാവ്‌ സമൂഹത്തില്‍ വളരെയധികം ബഹുമാനിക്കപ്പെട്ട വ്യക്തിയായിരുന്നു.

"എന്‍റ്റെ പിതാവിന്‌ വളരെയധികം കൃഷിസ്ഥലങ്ങളുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം ഒരു കെട്ടിടം പണിയുന്ന തിരക്കിലായിരുന്നു. അതിനാല്‍ കൃഷിയുടെ ആവശ്യത്തിനായി അദ്ദേഹം എന്നെ വീട്ടിന്‍റ്റെ പുറത്തേയ്ക്ക്‌ പറഞ്ഞു വിട്ടു."

അദ്ദേഹത്തിന്‍റ്റെ പിതാവിന്‌ മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. ഗത്യന്തരമില്ലാതെ അദ്ദേഹം സല്‍മാന്‍ അല്‍ ഫാരിസിയെ(റ) കൃഷി സ്ഥലത്തേയ്ക്ക് പറഞ്ഞു വിട്ടു.

അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസി(റ) വീട്ടില്‍ നിന്നും പുറത്തിറങ്ങി. അത്‌ അദ്ദേഹത്തിന്‌(റ) ഒരു പുതിയ അനുഭവമായിരുന്നു. പലതും അദ്ദേഹം ആദ്യമായി കാണുകയായിരുന്നു.

"കൃഷി സ്ഥലത്തേയ്ക്ക് പോകുന്ന വഴി ഞാന്‍ ഒരു ക്രിസ്ത്യന്‍ പള്ളി കണ്ടു".

സല്‍മാന്‍ അല്‍ ഫാരിസിയ്ക്ക്(റ) വളരെയധികം ജിജ്ഞാസയായി. അദ്ദേഹം ഇത് ആദ്യമായി കാണുകയാണ്. പുതിയ ഒരു മതം.

"അകത്ത് ആളുകള്‍ പ്രാര്‍ത്ഥിക്കുന്നത്‌ ഞാന്‍ കേട്ടു. അവര്‍ എന്താണ്‌ ചെയ്യുന്നതെന്നറിയാനായി ഞാന്‍ അകത്തേയ്ക്കു കടന്നു."

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 02

കിടങ്ങു കുഴിക്കുന്നതില്‍ സല്‍മാന്‍ അല്‍ ഫാരിസിയും(റ) പങ്കുചേര്‍ന്നു. സല്‍മാന്‍ അല്‍ ഫാരിസി(റ) പണിഞ്ഞു കൊണ്ടിരുന്ന സ്ഥലത്ത്
റസൂലുല്ലായുമുണ്ടായിരുന്നു(സ്വ) . അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസിയും(റ) സംഖവും കുഴിച്ചുകൊണ്ടിരുന്ന സ്ഥലത്ത് ഒരു പാറ പ്രത്യക്ഷപ്പെട്ടു. എത്ര പരിശ്രമിച്ചിട്ടും അതു തകര്‍ക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അങ്ങനെ പരാജിതരായി അവര്‍ റസൂലുല്ലായുടെ (സ്വ) അടുക്കല്‍ ചെന്നു. അദ്ദേഹത്തോട്‌(സ്വ)
അവര്‍ അഭിപ്രായം ആരാഞ്ഞു. അദ്ദേഹം(സ്വ) ആ പാറയുടെ അടുക്കല്‍ച്ചെന്നു.


"ബിസ്മില്ലാഹ് (അല്ലാഹുവിന്‍റ്റെ നാമത്തില്‍)", റസൂലുല്ലാഹ്(സ്വ) ആയുധം കൈയ്യിലെടുത്തു. അദ്ദേഹം(സ്വ) പാറയില്‍ അടിച്ചുകൊണ്ട്‌ പറഞ്ഞു, "അല്ലാഹു അക്ബര്‍, അശ്-ശാമിന്‍റ്റെ താക്കോല്‍ എനിക്ക്‌ നല്‍കപ്പെട്ടതായി ഞാന്‍ കാണുന്നു, അല്ലാഹുവാണ, അവിടുത്തെ ചുമന്ന കൊട്ടാരങ്ങള്‍ എനിക്ക് ഇപ്പോള്‍ കാണാം".

റസൂലുല്ലാഹ്(സ്വ) പാറയില്‍ വീണ്ടും ആഞ്ഞടിച്ചു. "അല്ലാഹു അക്ബര്‍, പേര്‍ഷ്യയുടെ നിയന്ത്രണം എനിക്ക്‌ നല്‍കിയതായി ഞാന്‍ കാണുന്നു. അല്ലാഹുവാണ, മദിയനിലെ വെളുത്ത കൊട്ടാരങ്ങള്‍ എനിക്ക് ഇപ്പോള്‍ കാണാം".

"ബിസ്മില്ലാഹ്", റസൂലുല്ലാഹ്(സ്വ) വീണ്ടും പാറയില്‍ അടിച്ചു. അതോടെ ആ പാറ തകര്‍ന്നു. റസൂലുല്ലാഹ്(സ്വ) ഇപ്രകാരം പറഞ്ഞു, "അല്ലാഹു അക്ബര്‍, യെമെന്‍റ്റെ താക്കോല്‍ എനിക്ക്‌ നല്‍കിയതായി ഞാന്‍ കാണുന്നു. എനിക്ക്, സനായുടെ വാതിലുകള്‍ ഇവിടെ നിന്നും കാണാം".

റസൂലുല്ലാഹ്(സ്വ) ഓരോതവണയും പാറയില്‍ അടിക്കുംബോള്‍ അതില്‍ നിന്നും പ്രകാശം വരുന്നുണ്ടായിരുന്നു. ഇത്‌ റസൂലുല്ലായുടെ(സ്വ) അത്ഭുതങ്ങളില്‍ ഒന്നായിരുന്നു. ഇതിനെല്ലാത്തിനും സല്‍മാന്‍ അല്‍ ഫാരിസി(റ) സാക്ഷ്യം വഹിച്ചു.

സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) നാട്‌ പേര്‍ഷ്യയാണ്. അത്‌ അദ്ദേഹത്തിന്‍റ്റെ പേരില്‍ തന്നെയുണ്ട്‌. സല്‍മാന്‍ അല്‍ ഫാരിസിയെന്നാല്‍ 'പേര്‍ഷ്യക്കാരന്‍ സല്‍മാന്‍'
എന്നാണര്‍തം.
ആരാണ്‌ സല്‍മാന്‍ അല്‍ ഫാരിസി?
എങ്ങനെ അദ്ദേഹം മുസ്ലീമായി?
പേര്‍ഷ്യയിലുള്ള അദ്ദേഹം എങ്ങനെ മദീനയിലെത്തി?

സല്‍മാന്‍ അല്‍ ഫാരിസിയുടെ ഹ്രിദയഹാരിയായ ഇസ്ലാമിലേക്കുള്ള യാത്ര നമുക്കു അദ്ദേഹത്തില്‍ നിന്നും തന്നെ ശ്രദ്ധിക്കാം.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, 17 November 2007

സല്‍മാന്‍ അല്‍ ഫാരിസി (റ)

1. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 01 .
2. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 02 .
3. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 03 .
4. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 04 .
5. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 05 .
6. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 06 .
7. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 07 .
8. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 08 .
9. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 09 .
10. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 10 .
11. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 11 .
12. സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 12 .


References:
1. The Quest for Truth, Salmaan Al Farisi - Lecture by Imaam Anwar Al Awlaki.

സല്‍മാന്‍ അല്‍ ഫാരിസി, അധ്യായം 01


ഹിജ്ര അഞ്ചാം വര്‍ഷം. മുസ്ലീംങ്ങളെ വക വരുത്തുവാനായി ജൂതന്മാരും ഖുറയ്ഷികളും ഒരുമിച്ചു കൂടി. ജൂതന്മാരിലെ ഇരുപത് പ്രമുഖരും, ബനു നദീറിലെ ചില പ്രമുഖന്മാരും മക്കയിലേയ്ക്ക് യാത്ര തിരിച്ചു.
ഖുറയ്ഷികളുമായി ഒരു ഉടംബടിയുണ്ടാക്കുവാനായിരുന്നു ആ യാത്ര. അല്ലാഹുവിന്‍റ്റെ പ്രവാചകനെയും(സ്വ) സത്യവിഷ്വാസികളേയും ആക്രമിക്കുവാന്‍ വേണ്ടി അവര്‍ ഖുറയ്ഷികളെ പ്രലോഭിപ്പിച്ചു. അതിനുവേണ്ടി ഖുറയ്ഷികള്‍ക്ക്‌ എല്ലാവിധ സഹായവും സഹകരണവും നല്‍കാമെന്ന്‌ അവര്‍ വാഗ്ദാനം ചെയ്തു. ഖുറയ്ഷികളില്‍പ്പെട്ട ചിലര്‍ ഇതൊരു നല്ല അവസരമായി കണ്ടു.

ആ ഉടംബടി ഉണ്ടാക്കുന്നതില്‍ വിജയിച്ച അവര്‍ അവിടെ നിന്നും ഗത്തഫാന്‍ എന്ന ഗോത്രത്തിന്‍റ്റെ അടുക്കലേയ്ക്കാണ്‌
പോയത്. ആ യാത്രയുടെയും ഉദ്ദേശവും വേറൊന്നായിരുന്നില്ല. ഗത്തഫാനും ആക്രമണത്തിന്‍ തയ്യാറായി. അതിനു ശേഷം
അവിടെ നിന്നും അവര്‍ കൂടുതല്‍ ഗോത്രങ്ങളെ ഇതില്‍ പങ്കു ചേര്‍ക്കുന്നതിനു വേണ്ടി അറേബ്യയില്‍ പലയിടങ്ങളിലും
സഞ്ചരിച്ചു. അല്ലാഹുവിന്‍റ്റെ റസൂലിനെയും(സ്വ) മുസ്ലിംങ്ങളെയും നശിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അവര്‍ക്കുണ്ടായിരുന്നൊള്ളു.

നാലായിരം ഭടന്‍മാര്‍ 'അബു സുഫിയാന്‍റ്റെ' നേത്രുത്ത്വത്തില്‍ അണിനിരന്നു. ഖുറയ്ഷികളും, കിനാനയും, പിന്നെ
തിഹാമയില്‍ നിന്നുമുള്ള സഖ്യ കക്ഷികളും ആ കൂട്ടത്തിലുണ്ടായിരുന്നു. ഫസാറ എന്ന ഗോത്രത്തിന്‍റ്റെ നേതാവ്‌ 'ഉയയ്ന ബിന്‍ ഹിസ്നും', മുറ്ര എന്ന ഗോത്രത്തിന്‍റ്റെ നേതാവ്‌ 'ഹാരിത് ബിന്‍ ഔഫും', അഷ്ജ എന്ന ഗോത്രത്തിന്‍റ്റെ നേതാവ്‌ 'മിസ് അര്‍ ബിന്‍ രഖീല'യുമായിരുന്നു.
അവര്‍ മദീനയിലേയ്ക്കു യാത്ര തിരിച്ചു. അത് വളരെ വലിയ സൈന്യമായിരുന്നു. ആ സൈന്യത്തില്‍ പതിനായിരത്തോളം
ആളുകളുണ്ടായിരുന്നു. അന്ന്‌ മദീനയിലുണ്ടായിരുന്ന മുഴുവന്‍ ജനസംഖ്യയേക്കാളുമുണ്ടായിരുന്നു ആ സൈന്യം. സത്യവിശ്വാസികള്‍ക്കെതിരിലുള്ള ഈ പടനീക്കം റസൂലുല്ലായുടെ(സ്വ) ശ്രദ്ധയില്‍പ്പെട്ടു. ഇതിനെ എങ്ങനെ നേരിടണമെന്ന്
തീരുമാനിക്കുന്നതിയാനി റസൂലുല്ലാഹ്(സ്വ) ഒരു യോഗം വിളിച്ചു ചേര്‍ത്തു.
സഹാബാക്കള്‍(റ) പല അഭിപ്രായങ്ങളും മുന്‍പോട്ടു വെച്ചു. ഒടുവില്‍ ഒരു സഹാബി(റ) ഇപ്പ്രകാരം പറഞ്ഞു, "ഓ, അല്ലാഹുവിന്‍റ്റെ റസൂലേ, പേര്‍ഷ്യയില്‍ ആക്രമണമുണ്ടാകുംബോള്‍ ഞങ്ങള്‍ അതിനെ നേരിടുവാന്‍ വേണ്ടി വലിയ കിടങ്ങുകള്‍ കുഴിക്കും. ഇവിടേയും നമുക്ക് അങ്ങനെ ചെയ്യാം". ഈ അഭിപ്രായം എല്ലാവര്‍ക്കും വളരെയധികം ഇഷ്ടപ്പെട്ടു. ഈ അഭിപ്രായം പറഞ്ഞത് മഹാനായ സഹാബി 'സല്‍മാന്‍ അല്‍ ഫാരിസി'യായിരുന്നു. അങ്ങനെ അവര്‍ കിടങ്ങു കുഴിക്കുവാന്‍ തുടങ്ങി.
[തുടരും...]

Friday, 2 November 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 16


ജമല്‍ യുദ്ധം അവസാനിച്ചു. ആയിഷ(റ), അവിടെ നിന്നും ബസ്രയിലേയ്ക്ക് യാത്ര തിരിച്ചു. അവിടെ നിന്നും മദീനയിലേയ്ക്കും.

ഇമാം അഹ്മദില്‍ നിന്നും നിവേദനം, ഒരിക്കല്‍ റസൂലുല്ലാഹ്(സ്വ) അലി ബിന്‍ അബിത്വാലിബിനോട്(റ) പറഞ്ഞു, "ആയിഷയ്ക്കും നിങ്ങള്‍ക്കുമിടയില്‍ ഒരു കാര്യം സംഭവിക്കും."
അലി ബിന്‍ അബിത്വാലിബ് ചോദിച്ചു, "എനിയ്ക്കും ആയിഷ്യക്കുമിടയിലോ?"
റസൂലുല്ലാഹ്(സ്വ) പറഞ്ഞു, "അതെ".
ഇതു കേട്ട അലി(റ) പറഞ്ഞു, "എങ്കില്‍ ആളുകള്‍ക്കിടയില്‍ ഏറ്റവും നിര്‍ഭാഗ്യവാന്‍ ഞാനാണ്.എനിക്കും സത്യവിഷ്വാസികളുടെ മാതാവ്, ആയിഷയ്ക്കുമിടയില്‍ പ്രശ്നമുണ്ടാകുകയോ?, ഞാന്‍ വളരെയധികം നിര്‍ഭാഗ്യവാനാണ്."
റസൂലുല്ലാഹ്(സ്വ) പറഞ്ഞു, "അങ്ങനെയല്ല".
എന്നിട്ട് റസൂലുല്ലാഹ്(സ്വ) പറഞ്ഞു, "അത്‌ സംഭവിച്ചു കഴിഞ്ഞാല്‍, താങ്കള്‍ ആയിഷയെ സുരക്ഷിത്മായ സ്ഥലത്തേയ്ക്ക് എത്തിക്കുക."
ഈ പ്രശ്നങ്ങള്‍ക്ക് ശേഷം അലി ബിന്‍ അഭിത്വാലിബ്(റ ആയിഷയെ(റ) തന്‍റ്റെ സൈന്യത്തിലെ കുറച്ചാളുകളുടെ സംരക്ഷണത്തോട്കൂടി തിരിച്ചു മദീനയില്‍ കൊണ്ടെത്തിച്ചു.

മരണമടഞ്ഞവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ദ്ധനയ്ക്ക് അലി ബിന്‍ അബിത്വാലിബ്(റ) നേത്രുത്വം നല്‍കി. മരണമടഞ്ഞവരുടെ കൂട്ടത്തില്‍ അലിയ്ക്കുവേണ്ടി പോരാടിയവരും അദ്ദേഹത്തിനെതിരില്‍ പോരാടിയവരുമുണ്ടായിരുന്നു.
തല്‍ഹയേയും(റ) സുബൈറിനേയും(റ) ഖബറടക്കിയതിനു ശേഷം അദ്ദേഹം അവര്‍ക്ക് അവസാനമായി സലാം പറഞ്ഞു.
അദ്ദേഹം കരയുവാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു, "തല്‍ഹയും, സുബൈറും, ഉത്മാനും, ഞാനും അല്ലാഹു സൂചിപ്പിച്ച ആളുകളുടെ കൂട്ടത്തിലായിരിക്കട്ടെ എന്ന്‌ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു" എന്നിട്ട്‌ അദ്ദേഹം ഈ ഖുറാന്‍ വചനം ഓതി,
"അവരുടെ ഹ്രുദയങ്ങളില്‍ വല്ല വിദ്ദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി (സ്വര്‍ഗ്ഗത്തില്‍) ഇരിക്കുന്നവരായിരിക്കും"
എന്നിട്ട് അദ്ദേഹം വളരെയധികം ദുഖത്തോടെ പറഞ്ഞു, "അല്ലാഹുവിന്‍റ്റെ റസൂല്‍(സ്വ) ഇപ്രകാരം പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.
"തല്‍ഹയും സുബൈറും സ്വര്‍ഗ്ഗത്തില്‍ എന്നോടൊപ്പമായിരിക്കും"

അവസാനിച്ചു...

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 15


തല്‍ഹയെയും(റ) സുബൈറിനെയും(റ) ഒത്തുതീര്‍പ്പിനായി അലി(റ) ക്ഷണിച്ചു. അലിയുടെ(റ) മനസ്സ് വല്ലാതെ വിഷമിച്ചു...

അലി ബിന്‍ അബി ത്വാലിബ്(റ) തല്‍ഹയോടായി(റ) പറഞ്ഞു, "ഓ തല്‍ഹ, താങ്കള്‍ പ്രവാചക പത്നിയുമായി എനിക്കെതിരില്‍ പോരാടുവാന്‍ വന്നതാണോ?".

എന്നിട്ട് അലി(റ) സുബൈറിനോട്(റ) പറഞ്ഞു, "ഓ സുബൈര്‍, അല്ലാഹുവിന്‍റ്റെ നാമത്തില്‍ ഞാന്‍ താങ്കളോട് ചോദിക്കുന്നു, അല്ലാഹുവിന്‍റ്റെ റസൂല്‍(സ്വ) നമ്മുടെ അടുത്തുകൂടി കടന്നു പോയ സന്ദര്‍ഭം അങ്ങ്‌ ഓര്‍ക്കുന്നില്ലേ?". അപ്പോള്‍ പ്രവാചകന്‍(സ്വ) അങ്ങയോട്‌ ഇപ്പ്രകാരം ചോദിച്ചില്ലേ, ഓ സുബൈര്‍, താങ്കള്‍ അലിയെ സ്നേഹിക്കുന്നുവോ?"

അപ്പോള്‍ നിങ്ങള്‍ പറഞ്ഞു, "ഓ റസൂലുല്ലാഹ്, ഞാന്‍ എങ്ങനെ എന്‍റ്റെ സഹോദരനും എന്‍റ്റെ മതത്തിന്‍റ്റെ വിശ്വാസിയുമായ അലിയെ സ്നേഹിക്കാതിരിക്കും" അപ്പോള്‍ പ്രവാചകന്‍ താങ്കളോടായി പറഞ്ഞു, "ഓ സുബൈര്‍, അല്ലാഹുവാണ, നിങ്ങള്‍ അദ്ദേഹത്തോട് അന്യായമായി പോരാടും"

അലിയുടെ(റ) വാക്കുകള്‍ കേട്ട സുബൈര്‍(റ) പറഞ്ഞു, "നേരാണ്‌ താങ്കള്‍ പറഞ്ഞത്, ഞാന്‍ അത്‌ ഓര്‍ക്കുന്നു, അല്ലാഹുവാണ, ഞാന്‍ താങ്കള്ക്കെതിരില്‍ യുദ്ധത്തിനില്ല."
അങ്ങനെ, സുബൈറും(റ), തല്‍ഹയും(റ) യുദ്ധത്തില്‍ നിന്നും പിന്തിരിഞ്ഞു. അവര്‍ യുദ്ധത്തില്‍നിന്നും പിന്തിരിയാന്‍ മറ്റൊരുകാര്യം കൂടിയുണ്ടായിരുന്നു. അമ്മാര്‍ ഇബിന്‍ യാസിറിനെ(റ), അലിയുടെ(റ) പക്ഷം അവര്‍ കണ്ടു. ഒരിക്കല്‍ റസൂലുല്ലാഹ്(സ്വ) അമ്മാറിനോടായി(റ) പറഞ്ഞു, "താങ്കള്‍ അനീതിയുടെ ആളുകളാല്‍ വധിക്കപ്പെടും"

ആ യുദ്ധത്തില്‍ അമ്മാര്‍(റ) വധിക്കപ്പെട്ടാല്‍, തല്‍ഹയും കൂട്ടരും അനീതിയുടെ ആളുകളുടെ കൂട്ടത്തിലാകും. അതിനാല്‍ അവര്‍ ആ യുദ്ധത്തില്‍ നിന്നും പിന്മാറി.

അമര്‍ ബിന്‍ ജര്‍മൌശ് എന്നയാള്‍ സുബൈറിനെ(റ) പിന്തുടര്‍ന്നു. നമസ്കാരം നിര്‍വഹിച്ചു കൊണ്ടിരുന്ന സുബൈറിനെ(റ), ആ ഭീരു കൊലപ്പെടുത്തി. തല്‍ഹ(റ)യും മറ്റൊരാളാല്‍ വധിക്കപ്പെട്ടു.

[തുടരും...]

Tuesday, 23 October 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 14

ഉത്മാന്‍(റ) ശഹീദാകുമെന്ന് റസൂലുല്ലാഹ്(സ്വ) ഒരിക്കല്‍ പറഞ്ഞിരുന്നു. റസൂലുല്ലാഹ്(സ്വ) ഉഹുദ് മലയുടെ മുകളില്‍ നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്‍റ്റെ(സ്വ)
കൂടെ, അബുബെക്കറും, ഉമറും, ഉത്മാനുമുണ്ടായിരുന്നു. അപ്പോള്‍ ആ പര്‍വ്വതം ഭൂമികുലുക്കം കാരണം വിറയ്ക്കുവാന്‍ തുടങ്ങി. റസൂലുല്ലാഹ്(സ്വ) ഉഹുദ് പര്‍വ്വതത്തോടായി ഇപ്പ്രകാരം പറഞ്ഞു. "അനങ്ങാതെ നില്‍ക്കുക, കാരണം നിന്‍റ്റെ പുറത്ത് ഒരു പ്രവാചകനും, ഒരു സിദ്ദീഖും, രണ്ട്‌ ശഹീദുമാണ്‌ നില്‍ക്കുന്നത്‌".


അതിനു ശേഷമുണ്ടായ അടുത്ത ഫിത്നയാണ്, ജമല്‍ യുദ്ധം. ഉത്മാന്‍(റ) കൊലച്ചെയ്യപ്പെട്ടപ്പോള്‍ മുസ്ലിംഉമ്മത്തിന്‌ ഖലീഫയെ നഷ്ട്ടപ്പെട്ടു. ചില മുസ്ലീങ്ങള്‍ അലി ബിന്‍ അബിത്വാലിബിനെ(റ) ഖലീഫയാക്കുവാന്‍ വേണ്ടി പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ അലി ബിന്‍ അബിത്വാലിബ്(റ) അത് നിരസിച്ചു. എല്ലാവരും ഒരുമിച്ചു കൂടിയിരുന്ന് ആലോചിച്ച് തീരുമാനിക്കാമെന്ന് അലി ബിന്‍ അബിത്വാലിബ്(റ) പറഞ്ഞു.

പക്ഷേ അവര്‍ പറഞ്ഞു, "ഉത്മാന്‍(റ) വധിക്കപ്പെട്ടു, അദ്ദേഹത്തിന്‍റ്റെ കൊലയാളികള്‍ ചുറ്റിനുമുണ്ട്, മാത്രവുമല്ല നമ്മള്‍ ഒരു വലിയ ഫിത്നയുടെ നടുവിലുമാണ്. ഇപ്പോള്‍ ഒരുമിച്ചു കൂടിയിരുന്ന് ആലോചിക്കുവാനുള്ള അവസരമല്ല. പ്രശ്നങ്ങള്‍ ഇനിയും വര്‍ദ്ധിക്കും. എത്രയുംപ്പെട്ടന്ന് കാര്യങ്ങള്‍ തീരുമാനിക്കണം. അതുകൊണ്ട്‌ അങ്ങ്‌ ഖലീഫയാകണം". അവര്‍ അദ്ദേഹത്തെ വളരെയധികം നിര്‍ബന്ധിച്ചു. പക്ഷേ അദ്ദേഹം നിരസിച്ചു. ഒടുവില്‍ അവരുടെ നിര്‍ബന്ധം സഹിക്കാതെ അദ്ദേഹം ഖലീഫയാകുവാന്‍ സമ്മതിച്ചു.

അങ്ങനെ അവര്‍ അലി ബിന്‍ അലിത്വാലിബിന്‌(റ) പിന്തുണ പ്രഖ്യാപിച്ചു. അക്കൂട്ടത്തില്‍ സുബൈറും(റ), തല്‍ഹയും(റ)ഉണ്ടായിരുന്നു. പക്ഷേ ഉത്മാന്‍റ്റെ(റ) കൊലയാളികള്‍, അലി ബിന്‍ അബിത്വാലിബിന്‍റ്റെ(റ) സൈന്യത്തില്‍ നുഴഞ്ഞു കയറി. അവര്‍ വളരെയധികമുണ്ടായിരുന്നു. തല്‍ഹയ്ക്കും(റ), സുബൈറിനും(റ), ആയിഷ(റ)യ്ക്കും, ഉത്മാന്‍റ്റെ(റ) കൊലയാളികളെ എത്രയും പെട്ടന്ന് പിടികൂടി വിചാരണ ചെയ്യണമെന്ന നിലപാടായിരുന്നു. അലി ബിന്‍ അബിത്വാലിബ്‌(റ) അതിനോട്‌ യോജിച്ചില്ല. ഉത്മാന്‍റ്റെ(റ) ഔലിയാ (അടുത്ത ബന്ധുക്കള്‍) അതിനായി മുന്‍പോട്ട്‌ വരണമെന്ന അഭിപ്രായമായിരുന്നു അലി ബിന്‍ അബിത്വാലിബിന്(റ).

ഔലിയാ മരിച്ചയാളുടെ അടുത്ത ബന്ധുക്കളാണ്. ഇസ്ലാമിക ശരിയാ പ്രകാരം, ആരെങ്കിലും കൊല്ലപ്പെടുകയാണെങ്കില്‍, മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ക്കാണ്‌ നീതിയ്ക്കായി മുന്‍പ്പോട്ട് വരുവാനുള്ള അവകാശം. അവര്‍ക്ക്‌ രണ്ട് വഴി തെരെഞ്ഞെടുക്കാം. ഒന്നുങ്കില്‍ കൊലയാളിയെ വധ ശിക്ഷയ്ക്ക് വിധിക്കാം, അല്ലെങ്കില്‍ മരണത്തിന്‌ പകരമായി നഷ്ടപരിഹാരം ആവശ്യപ്പെടാം. ഇത്‌ തീരുമാനിക്കുന്നത്‌ മരണപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളാണ്.

അതുകൊണ്ട്, അലി ബിന്‍ അബിത്വാലിബ്(റ) പറഞ്ഞു, "ഞാന്‍ ഉത്മാന്‍റ്റെ ബന്ധുക്കള്‍ക്കായി കാത്തിരിക്കുകയാണ്". തല്‍ഹയും(റ), സുബൈറും(റ), ആയിഷയും(റ), അലി ബിന്‍ അബിത്വാലിബിന്‍റ്റെ(റ) ഈ അഭിപ്രായത്തിനോട്‌ യോജിപ്പായിരുന്നു. അവര്‍ അലിയുടെ(റ) അഭിപ്രായത്തെ ശരിവച്ചു.

അതു വരെ കാര്യങ്ങള്‍ എല്ലാം വളരെ നല്ല രീതിയില്‍ മുന്‍പ്പോട്ട് പോയി. സമയം രാത്രിയായി. അലിയുടെ(റ) സൈന്യത്തില്‍ ഉത്മാന്‍റ്റെ കൊലയാളികള്‍ നുഴ്ഞ്ഞു കയറിയിരുന്നു. അവര്‍ രാത്രിയില്‍ തല്‍ഹയുടെയും(റ), സുബൈറിന്‍ടെയും(റ), ആയിഷയുടെയും(റ), സൈന്യത്തെ ആക്രമിച്ചു. പക്ഷേ തല്‍ഹയും(റ), സുബയ്റും
(റ), ആയിഷയും(റ) ആക്രമണത്തിനായിരുന്നില്ല അവിടെ എത്തിച്ചേര്‍ന്നത്. ഉത്മാന്‍റ്റെ(റ) കൊലയാളികളെ നീതിയുടെ മുന്‍പില്‍ കൊണ്ടുവരിക എന്ന ഉദ്ദേശ്യമേ അവര്‍ക്കുണ്ടായിരിന്നൊള്ളു. സുബൈറും(റ), തല്‍ഹയും(റ) വിചാരിച്ചു അലി ബിന്‍ അബിത്വാലിബാണ്(റ) അവരെ ആക്രമിച്ചതെന്ന്. അങ്ങനെ അത് ഒരു വലിയ യുദ്ധമായി മാറി. പക്ഷേ അവസാനം അലി ബിന്‍ അബിത്വാലിബിന്(റ) അവരെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തുവാന്‍ സാധിച്ചു. അലി ബിന്‍ അബിത്വാലിബല്ല(റ) അവരെ ആക്രമിച്ചതെന്ന് അവര്‍ക്ക് ബോധ്യമായി.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, 17 October 2007

ആരാണ്‌ മുസ്ലീം?



അനസിബ്നു മാലിക്കില്‍(റ)നിന്നും നിവേദനം, റസൂലുല്ലാഹ്(സ്വ) പ്രസ്താവിച്ചതായി അദ്ദേഹം പറഞ്ഞു: "നമ്മുടെ നമസ്കാരം നമസ്കരിക്കുകയും നമ്മുടെ ഖിബിലയെ ഖിബിലയാക്കുകയും നാം അറുത്തത് തിന്നുകയും ചെയ്യുന്നവനാരോ, അവന്‍ മുസ്ലീമാകുന്നു. അല്ലാഹുവിനും അവന്‍റ്റെ ദൂതനും അവനില്‍ ഉത്തരവാദിത്വമുണ്ട്. അതിനാല്‍ അല്ലാഹുവിന്‍റ്റെ ഉത്തരവാദിത്വത്തെ ലംഘിക്കാതിരിക്കുവിന്‍."

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 13

വലിയ ഫിത്നയുടെയും മുസ്ലിം ഉമ്മത്തിന്‍റ്റെയും ഇടയിലുള്ള വാതില്‍ (വേര്‍തിരിവ്) ഉമര്‍(റ) ആയിരുന്നു. കാരണം ഉമറിന്‍റ്റെ(റ) ഭരണ കാലത്ത് മുസ്ലിം ലോകത്ത് ശാന്തിയും സമാധാനവും നിറഞ്ഞുനിന്നു. ഉമറിന്‍റ്റെ(റ) കാലശേഷമാണ്‌ പ്രശ്നങ്ങള്‍ തുടങ്ങിയത്.

ഉമറിന്‍റ്റെ(റ) കാലശേഷം, ഉത്മാന്‍ ബിന്‍ അഫ്ഫാനെ(റ) ഖലീഫയായി തെരഞ്ഞെടുത്തു. ഉത്മാന്‍ ബിന്‍ അഫ്ഫാന്‍(റ) പിന്നീട് വധിക്കപ്പെട്ടു.
ഉമറും(റ) വധിക്കപ്പെടുകയായിരുന്നു. പക്ഷേ, ഉമറിന്‍റ്റെയും, ഉത്മാന്‍റ്റെയും കൊലയാളികള്‍ തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. ഉമറിനെ കൊലചെയ്തത് ഒരവിശ്വാസിയായിരുന്നു. അതേസമയം ഉത്മാനെ കൊലചെയ്തത് ഒരുമുസ്ലീമും.

ഇസ്ലാമിന്‍റ്റെ കീഴിലുള്ള ആളുകള്‍തന്നെയാണ്‌ ഉത്മാനെ(റ) വധിച്ചത്‌. അതുകാരണത്താല്‍ ഐക്യത്തിന്‍റ്റെ വാതില്‍ തകര്‍ക്കപ്പെട്ടു. കാരണം, ഉമറിന്‍റ്റെ മരണത്തിനുത്തരവാദി ഇസ്ലാമിന്‍റ്റെ ശത്രുവായിരുന്നു, എന്നാല്‍ ഉത്മാന്‍റ്റെ മരണത്തിനുത്തരവാദി ഇസ്ലാമിനുള്ളില്‍ തന്നെയുള്ളവരായിരുന്നു.

ഉത്മാന്‍(റ) ഖലീഫയായിരുന്നു. അദ്ദേഹത്തിന്‍റ്റെ ഭരണകാലത്ത് ചില വിവാദങ്ങള്‍ ഉണ്ടായി. ചില മുസ്ലിംങ്ങള്‍ സംഘംചേര്‍ന്ന് അദ്ദേഹത്തിന്‍റ്റെ വീട്‌ വളഞ്ഞു. ഉത്മാന്‍(റ) ഖിലാഫത്ത് വെടിയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഉത്മാന്‍(റ) അതിന്‌ തയ്യാറായില്ല.
ഒരിക്കല്‍, റസൂലുല്ലാഹ്(സ്വ) ഉത്മാനോടായി പറഞ്ഞു, "അല്ലാഹു, താങ്കള്‍ക്ക് ഒരു മേലങ്കി നല്‍കും. ആളുകള്‍ അതു ഊരിമാറ്റുവാന്‍ താങ്കളോട് ആവശ്യപ്പെടും. പക്ഷേ, അങ്ങനെ ചെയ്യരുത്". റസൂലുല്ലാഹ്(സ്വ) എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ ഉത്മാന്‌ അന്ന്‌ മനസ്സിലായില്ല. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന്‌ കാര്യം വ്യക്തമായി. റസൂലുല്ലാഹ്(സ്വ) മേലങ്കി എന്ന്‌ ഉദ്ദേശിച്ചത് തന്‍റ്റെ ഖിലാഫത്തായിരുന്നു. അല്ലാഹു അദ്ദേഹത്തിന്‍ ഈ ഖിലാഫത്തു നല്‍കി, പക്ഷേ ആളുകള്‍ അത്‌ ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെടുന്നു. അതുകാരണം അദ്ദേഹം ആ ആവശ്യം നിരസിച്ചു.

അതേ അവസരത്തില്‍ ഉത്മാന്‍(റ) അവരോട് പോരാടുവാനും തയ്യാറായില്ല. അത്‌ വളരെയധികം പ്രയാസം പിടിച്ച അവസ്ഥയായിരുന്നു. അലി ബിന്‍ അബിത്വാലിബും(റ) അദ്ദേഹത്തിന്‍റ്റെ മക്കളും, ഉത്മാനെ(റ) ആ അക്രമികളില്‍നിന്നും സംരക്ഷിക്കുകയായിരുന്നു. അലി(റ) ഉത്മാനോടായി പറഞ്ഞു, "താങ്കള്‍ ഉത്തരവിട്ടാലും, ഞങ്ങള്‍ അവരോട് പൊരുതാം".
ഉത്മാന്‍(റ) പറഞ്ഞു, "ഞാന്‍ കാരണം ഒരു തുള്ളി രക്തം ചൊരിയുവാന്‍ എനിക്ക് താല്പര്യം ഇല്ല". അവര്‍ക്കെതിരില്‍ പോരാടുന്നതില്‍നിന്നും അലി ബിന്‍ അബിത്വാലിബിനെ(റ) ഉത്മാന്‍(റ) വിലക്കുകയും ചെയ്തു. അലി ബിന്‍ അബിത്വാലിബ്(റ), തന്‍റ്റെ മക്കള്‍, അല്‍ ഹസ്സനോടും, അല്‍ ഹുസ്സൈനോടും, ഉത്മാനെ(റ) സംരക്ഷിക്കുവാന്‍ പറഞ്ഞു.

പക്ഷേ തന്‍റ്റെ പേരില്‍ ആരും പോരാടരുതെന്ന്‌ ഉത്മാന്‍(റ) അവരോട്‌ കല്‍പ്പിച്ചു. ഒടുവില്‍ അക്രമി സംഘം വീടിനുള്ളില്‍ പ്രവേശിച്ചു. അവര്‍ ആയിരത്തിലധികമുണ്ടായിരുന്നു. അവസാനം അവര്‍ ഉത്മാനെ(റ) വധിച്ചു. അങ്ങനെ അത് വലിയ ഒരു ഫിത്നയ്ക്ക് തുടക്കം കുറിച്ചു.
[തുടരും...]