Saturday, 17 November 2007

സല്‍മാന്‍ അല്‍ ഫാരിസി, അധ്യായം 01


ഹിജ്ര അഞ്ചാം വര്‍ഷം. മുസ്ലീംങ്ങളെ വക വരുത്തുവാനായി ജൂതന്മാരും ഖുറയ്ഷികളും ഒരുമിച്ചു കൂടി. ജൂതന്മാരിലെ ഇരുപത് പ്രമുഖരും, ബനു നദീറിലെ ചില പ്രമുഖന്മാരും മക്കയിലേയ്ക്ക് യാത്ര തിരിച്ചു.
ഖുറയ്ഷികളുമായി ഒരു ഉടംബടിയുണ്ടാക്കുവാനായിരുന്നു ആ യാത്ര. അല്ലാഹുവിന്‍റ്റെ പ്രവാചകനെയും(സ്വ) സത്യവിഷ്വാസികളേയും ആക്രമിക്കുവാന്‍ വേണ്ടി അവര്‍ ഖുറയ്ഷികളെ പ്രലോഭിപ്പിച്ചു. അതിനുവേണ്ടി ഖുറയ്ഷികള്‍ക്ക്‌ എല്ലാവിധ സഹായവും സഹകരണവും നല്‍കാമെന്ന്‌ അവര്‍ വാഗ്ദാനം ചെയ്തു. ഖുറയ്ഷികളില്‍പ്പെട്ട ചിലര്‍ ഇതൊരു നല്ല അവസരമായി കണ്ടു.

ആ ഉടംബടി ഉണ്ടാക്കുന്നതില്‍ വിജയിച്ച അവര്‍ അവിടെ നിന്നും ഗത്തഫാന്‍ എന്ന ഗോത്രത്തിന്‍റ്റെ അടുക്കലേയ്ക്കാണ്‌
പോയത്. ആ യാത്രയുടെയും ഉദ്ദേശവും വേറൊന്നായിരുന്നില്ല. ഗത്തഫാനും ആക്രമണത്തിന്‍ തയ്യാറായി. അതിനു ശേഷം
അവിടെ നിന്നും അവര്‍ കൂടുതല്‍ ഗോത്രങ്ങളെ ഇതില്‍ പങ്കു ചേര്‍ക്കുന്നതിനു വേണ്ടി അറേബ്യയില്‍ പലയിടങ്ങളിലും
സഞ്ചരിച്ചു. അല്ലാഹുവിന്‍റ്റെ റസൂലിനെയും(സ്വ) മുസ്ലിംങ്ങളെയും നശിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അവര്‍ക്കുണ്ടായിരുന്നൊള്ളു.

നാലായിരം ഭടന്‍മാര്‍ 'അബു സുഫിയാന്‍റ്റെ' നേത്രുത്ത്വത്തില്‍ അണിനിരന്നു. ഖുറയ്ഷികളും, കിനാനയും, പിന്നെ
തിഹാമയില്‍ നിന്നുമുള്ള സഖ്യ കക്ഷികളും ആ കൂട്ടത്തിലുണ്ടായിരുന്നു. ഫസാറ എന്ന ഗോത്രത്തിന്‍റ്റെ നേതാവ്‌ 'ഉയയ്ന ബിന്‍ ഹിസ്നും', മുറ്ര എന്ന ഗോത്രത്തിന്‍റ്റെ നേതാവ്‌ 'ഹാരിത് ബിന്‍ ഔഫും', അഷ്ജ എന്ന ഗോത്രത്തിന്‍റ്റെ നേതാവ്‌ 'മിസ് അര്‍ ബിന്‍ രഖീല'യുമായിരുന്നു.
അവര്‍ മദീനയിലേയ്ക്കു യാത്ര തിരിച്ചു. അത് വളരെ വലിയ സൈന്യമായിരുന്നു. ആ സൈന്യത്തില്‍ പതിനായിരത്തോളം
ആളുകളുണ്ടായിരുന്നു. അന്ന്‌ മദീനയിലുണ്ടായിരുന്ന മുഴുവന്‍ ജനസംഖ്യയേക്കാളുമുണ്ടായിരുന്നു ആ സൈന്യം. സത്യവിശ്വാസികള്‍ക്കെതിരിലുള്ള ഈ പടനീക്കം റസൂലുല്ലായുടെ(സ്വ) ശ്രദ്ധയില്‍പ്പെട്ടു. ഇതിനെ എങ്ങനെ നേരിടണമെന്ന്
തീരുമാനിക്കുന്നതിയാനി റസൂലുല്ലാഹ്(സ്വ) ഒരു യോഗം വിളിച്ചു ചേര്‍ത്തു.
സഹാബാക്കള്‍(റ) പല അഭിപ്രായങ്ങളും മുന്‍പോട്ടു വെച്ചു. ഒടുവില്‍ ഒരു സഹാബി(റ) ഇപ്പ്രകാരം പറഞ്ഞു, "ഓ, അല്ലാഹുവിന്‍റ്റെ റസൂലേ, പേര്‍ഷ്യയില്‍ ആക്രമണമുണ്ടാകുംബോള്‍ ഞങ്ങള്‍ അതിനെ നേരിടുവാന്‍ വേണ്ടി വലിയ കിടങ്ങുകള്‍ കുഴിക്കും. ഇവിടേയും നമുക്ക് അങ്ങനെ ചെയ്യാം". ഈ അഭിപ്രായം എല്ലാവര്‍ക്കും വളരെയധികം ഇഷ്ടപ്പെട്ടു. ഈ അഭിപ്രായം പറഞ്ഞത് മഹാനായ സഹാബി 'സല്‍മാന്‍ അല്‍ ഫാരിസി'യായിരുന്നു. അങ്ങനെ അവര്‍ കിടങ്ങു കുഴിക്കുവാന്‍ തുടങ്ങി.
[തുടരും...]

Friday, 2 November 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 16


ജമല്‍ യുദ്ധം അവസാനിച്ചു. ആയിഷ(റ), അവിടെ നിന്നും ബസ്രയിലേയ്ക്ക് യാത്ര തിരിച്ചു. അവിടെ നിന്നും മദീനയിലേയ്ക്കും.

ഇമാം അഹ്മദില്‍ നിന്നും നിവേദനം, ഒരിക്കല്‍ റസൂലുല്ലാഹ്(സ്വ) അലി ബിന്‍ അബിത്വാലിബിനോട്(റ) പറഞ്ഞു, "ആയിഷയ്ക്കും നിങ്ങള്‍ക്കുമിടയില്‍ ഒരു കാര്യം സംഭവിക്കും."
അലി ബിന്‍ അബിത്വാലിബ് ചോദിച്ചു, "എനിയ്ക്കും ആയിഷ്യക്കുമിടയിലോ?"
റസൂലുല്ലാഹ്(സ്വ) പറഞ്ഞു, "അതെ".
ഇതു കേട്ട അലി(റ) പറഞ്ഞു, "എങ്കില്‍ ആളുകള്‍ക്കിടയില്‍ ഏറ്റവും നിര്‍ഭാഗ്യവാന്‍ ഞാനാണ്.എനിക്കും സത്യവിഷ്വാസികളുടെ മാതാവ്, ആയിഷയ്ക്കുമിടയില്‍ പ്രശ്നമുണ്ടാകുകയോ?, ഞാന്‍ വളരെയധികം നിര്‍ഭാഗ്യവാനാണ്."
റസൂലുല്ലാഹ്(സ്വ) പറഞ്ഞു, "അങ്ങനെയല്ല".
എന്നിട്ട് റസൂലുല്ലാഹ്(സ്വ) പറഞ്ഞു, "അത്‌ സംഭവിച്ചു കഴിഞ്ഞാല്‍, താങ്കള്‍ ആയിഷയെ സുരക്ഷിത്മായ സ്ഥലത്തേയ്ക്ക് എത്തിക്കുക."
ഈ പ്രശ്നങ്ങള്‍ക്ക് ശേഷം അലി ബിന്‍ അഭിത്വാലിബ്(റ ആയിഷയെ(റ) തന്‍റ്റെ സൈന്യത്തിലെ കുറച്ചാളുകളുടെ സംരക്ഷണത്തോട്കൂടി തിരിച്ചു മദീനയില്‍ കൊണ്ടെത്തിച്ചു.

മരണമടഞ്ഞവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ദ്ധനയ്ക്ക് അലി ബിന്‍ അബിത്വാലിബ്(റ) നേത്രുത്വം നല്‍കി. മരണമടഞ്ഞവരുടെ കൂട്ടത്തില്‍ അലിയ്ക്കുവേണ്ടി പോരാടിയവരും അദ്ദേഹത്തിനെതിരില്‍ പോരാടിയവരുമുണ്ടായിരുന്നു.
തല്‍ഹയേയും(റ) സുബൈറിനേയും(റ) ഖബറടക്കിയതിനു ശേഷം അദ്ദേഹം അവര്‍ക്ക് അവസാനമായി സലാം പറഞ്ഞു.
അദ്ദേഹം കരയുവാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു, "തല്‍ഹയും, സുബൈറും, ഉത്മാനും, ഞാനും അല്ലാഹു സൂചിപ്പിച്ച ആളുകളുടെ കൂട്ടത്തിലായിരിക്കട്ടെ എന്ന്‌ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു" എന്നിട്ട്‌ അദ്ദേഹം ഈ ഖുറാന്‍ വചനം ഓതി,
"അവരുടെ ഹ്രുദയങ്ങളില്‍ വല്ല വിദ്ദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി (സ്വര്‍ഗ്ഗത്തില്‍) ഇരിക്കുന്നവരായിരിക്കും"
എന്നിട്ട് അദ്ദേഹം വളരെയധികം ദുഖത്തോടെ പറഞ്ഞു, "അല്ലാഹുവിന്‍റ്റെ റസൂല്‍(സ്വ) ഇപ്രകാരം പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.
"തല്‍ഹയും സുബൈറും സ്വര്‍ഗ്ഗത്തില്‍ എന്നോടൊപ്പമായിരിക്കും"

അവസാനിച്ചു...

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 15


തല്‍ഹയെയും(റ) സുബൈറിനെയും(റ) ഒത്തുതീര്‍പ്പിനായി അലി(റ) ക്ഷണിച്ചു. അലിയുടെ(റ) മനസ്സ് വല്ലാതെ വിഷമിച്ചു...

അലി ബിന്‍ അബി ത്വാലിബ്(റ) തല്‍ഹയോടായി(റ) പറഞ്ഞു, "ഓ തല്‍ഹ, താങ്കള്‍ പ്രവാചക പത്നിയുമായി എനിക്കെതിരില്‍ പോരാടുവാന്‍ വന്നതാണോ?".

എന്നിട്ട് അലി(റ) സുബൈറിനോട്(റ) പറഞ്ഞു, "ഓ സുബൈര്‍, അല്ലാഹുവിന്‍റ്റെ നാമത്തില്‍ ഞാന്‍ താങ്കളോട് ചോദിക്കുന്നു, അല്ലാഹുവിന്‍റ്റെ റസൂല്‍(സ്വ) നമ്മുടെ അടുത്തുകൂടി കടന്നു പോയ സന്ദര്‍ഭം അങ്ങ്‌ ഓര്‍ക്കുന്നില്ലേ?". അപ്പോള്‍ പ്രവാചകന്‍(സ്വ) അങ്ങയോട്‌ ഇപ്പ്രകാരം ചോദിച്ചില്ലേ, ഓ സുബൈര്‍, താങ്കള്‍ അലിയെ സ്നേഹിക്കുന്നുവോ?"

അപ്പോള്‍ നിങ്ങള്‍ പറഞ്ഞു, "ഓ റസൂലുല്ലാഹ്, ഞാന്‍ എങ്ങനെ എന്‍റ്റെ സഹോദരനും എന്‍റ്റെ മതത്തിന്‍റ്റെ വിശ്വാസിയുമായ അലിയെ സ്നേഹിക്കാതിരിക്കും" അപ്പോള്‍ പ്രവാചകന്‍ താങ്കളോടായി പറഞ്ഞു, "ഓ സുബൈര്‍, അല്ലാഹുവാണ, നിങ്ങള്‍ അദ്ദേഹത്തോട് അന്യായമായി പോരാടും"

അലിയുടെ(റ) വാക്കുകള്‍ കേട്ട സുബൈര്‍(റ) പറഞ്ഞു, "നേരാണ്‌ താങ്കള്‍ പറഞ്ഞത്, ഞാന്‍ അത്‌ ഓര്‍ക്കുന്നു, അല്ലാഹുവാണ, ഞാന്‍ താങ്കള്ക്കെതിരില്‍ യുദ്ധത്തിനില്ല."
അങ്ങനെ, സുബൈറും(റ), തല്‍ഹയും(റ) യുദ്ധത്തില്‍ നിന്നും പിന്തിരിഞ്ഞു. അവര്‍ യുദ്ധത്തില്‍നിന്നും പിന്തിരിയാന്‍ മറ്റൊരുകാര്യം കൂടിയുണ്ടായിരുന്നു. അമ്മാര്‍ ഇബിന്‍ യാസിറിനെ(റ), അലിയുടെ(റ) പക്ഷം അവര്‍ കണ്ടു. ഒരിക്കല്‍ റസൂലുല്ലാഹ്(സ്വ) അമ്മാറിനോടായി(റ) പറഞ്ഞു, "താങ്കള്‍ അനീതിയുടെ ആളുകളാല്‍ വധിക്കപ്പെടും"

ആ യുദ്ധത്തില്‍ അമ്മാര്‍(റ) വധിക്കപ്പെട്ടാല്‍, തല്‍ഹയും കൂട്ടരും അനീതിയുടെ ആളുകളുടെ കൂട്ടത്തിലാകും. അതിനാല്‍ അവര്‍ ആ യുദ്ധത്തില്‍ നിന്നും പിന്മാറി.

അമര്‍ ബിന്‍ ജര്‍മൌശ് എന്നയാള്‍ സുബൈറിനെ(റ) പിന്തുടര്‍ന്നു. നമസ്കാരം നിര്‍വഹിച്ചു കൊണ്ടിരുന്ന സുബൈറിനെ(റ), ആ ഭീരു കൊലപ്പെടുത്തി. തല്‍ഹ(റ)യും മറ്റൊരാളാല്‍ വധിക്കപ്പെട്ടു.

[തുടരും...]