Sunday, 23 March 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 07


സല്‍മാന്‍ അല്‍ ഫാരിസി(റ) ഇറാഖിലേയ്ക്ക് യാത്ര തുടങ്ങി. വളരെ വിഷമം പിടിച്ച യാത്രയായിരുന്നു. ഒടുവില്‍ അദ്ദേഹം അല്‍-
മൌസില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം അല്‍-മൌസിലെ പുരോഹിതന്‍റ്റെ അടുത്തേയ്ക്കു ചെന്നു. സല്‍മാന്‍ അല്‍ ഫാരിസി(റ) അദ്ദേഹത്തോടു
പറഞ്ഞു, "എന്‍റ്റെ പുരോഹിതന്‍ അദ്ദേഹത്തിന്‍റ്റെ മരണസമയത്ത്‌, എനിക്ക്‌ മതം പഠിക്കുവാനായി താങ്കളുടെ പേരാണ്‌
പറഞ്ഞു തന്നത്. ഞാന്‍ അങ്ങയോടൊപ്പം നില്‍ക്കട്ടെയോ ?

ഇതു കേട്ട ആ പുരോഹിതന്‍, സല്‍മാന്‍ അല്‍ ഫാരിസിയോട്(റ) തന്‍റ്റെയൊപ്പം നില്‍ക്കുവാന്‍ സമ്മതം നല്‍കി. "ആരാധനാ
കര്‍മ്മങ്ങളില്‍ അദ്ദേഹം വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നതായി എനിക്കു കാണുവാന്‍ കഴിഞ്ഞു." പക്ഷേ അദ്ദേഹവും തന്‍റ്റെ മരണത്തിന്‍റ്റെ വക്കിലെത്തി. അങ്ങനെ ഞാന്‍ വീണ്ടും പഴയതുപോലെ ആ പുരോഹിതന്‍റ്റെ അടുക്കല്‍ ചോദിച്ചു. അദ്ദേഹത്തിന്‍റ്റെ മരണശേഷം പിന്‍പറ്റുവാന്‍ അനുയോജ്യനായ ഒരു പുരോഹിതനെ പറ്റി പറയുവാന്‍ സല്‍മാന്‍ അല്‍ഫാരിസി(റ) അദ്ദേഹത്തൊട്‌ ആരാഞ്ഞു.

ഇതു കേട്ട ആ പുരോഹിതന്‍ പറഞ്ഞു, "അല്ലാഹുവാണെ, എനിക്ക് ആരേയും അറിയില്ല, പക്ഷേ ഒരാളൊഴിച്ച്. അദ്ദേഹത്തെ 'നസീബീന്‍' എന്ന
സ്ഥലത്ത് നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും".

അങ്ങനെ, അദ്ദേഹത്തിന്‍റ്റെ മരണശേഷം, സല്‍മാന്‍ അല്‍ ഫാരിസി (റ), നസീബീനിലേയ്ക്ക് യാത്ര തിരിച്ചു. അദ്ദേഹം കുറച്ചുകാലം ആ പുരോഹിതനോടൊപ്പം നസീബീനില്‍ താമസിച്ചു. പക്ഷേ ആ പുരോഹിതനും തന്‍റ്റെ മരണത്തിന്‍റ്റെ അടുക്കലെത്തി.

അങ്ങനെ ആ പുരോഹിതന്‍റ്റെ ഉപദേശപ്രകാരം സല്‍മാന്‍ അല്‍ ഫാരിസി (റ), അദ്ദേഹത്തിന്‍റ്റെ മരണശേഷം 'അമൂരിയ' എന്ന സ്ഥലത്തേയ്ക്ക് യാത്ര തിരിച്ചു. (അമൂരിയ... റോമന്‍ സാമ്രാജ്യത്തിന്‍റ്റെ കീഴിലുള്ള ഒരു സ്ഥലം).
വീണ്ടും പ്രയാസമേറിയ യാത്ര. പക്ഷേ, സല്‍മാന്‍ അല്‍ ഫാരിസി(റ) തന്‍റ്റെ സത്യാനേഷ്വണത്തില്‍ ഉറച്ചു നിന്നു.

[തുടരും...]

Sunday, 3 February 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 06


അതിനു ശേഷം ജനങ്ങള്‍ മറ്റൊരു പുരോഹിതനെ നിയമിച്ചു. ആരാധനാകര്‍മ്മങ്ങള്‍ മുറപോലെ നിര്‍വഹിച്ചു വന്നതില്‍ അദ്ദേഹത്തെപ്പോലെ മറ്റാരെയും ഞാന്‍ മുന്‍പ്‌ കണ്ടിട്ടില്ല. അദ്ദേഹം
തന്‍റ്റെ ജീവിതത്തിന്‍റ്റെ മുഴുവന്‍ സമയവും അല്ലാഹുവിനായി സമര്‍പ്പിച്ചു. ഈ ലോകത്തിലെ സുഖങ്ങളോട്‌ അദ്ദേഹത്തിന്‌ യാതൊരു താല്‍പ്പര്യവുമില്ലായിരുന്നു. എനിക്ക്‌ അദ്ദേഹത്തെ വളരെയധികം ഇഷ്ടമായി.

വളരെ ലളിതമായ ജീവിതം. എനിക്ക്‌ അദ്ദേഹത്തില്‍ നിന്നും വളരെയധികം അറിവ്‌ കൈവരിക്കുവാന്‍ സാധിച്ചു. പക്ഷേ, അദ്ദേഹം അധികനാള്‍ ജീവിച്ചില്ല. അദ്ദേഹത്തിന്‍റ്റെ മരണ സമയം വരെയും ഞാന്‍ അദ്ദേഹത്തോടൊപ്പം താമസിച്ചു. അദ്ദേഹത്തിന്‍റ്റെ മരണസമയത്ത്‌ ഞാന്‍ അദ്ദേഹത്തിനോട്‌ ഇപ്പ്രകാരം ചോദിച്ചു. "ഞാന്‍ താങ്കളോടൊപ്പം താമസിച്ച്‌
വളരെയധികം അറിവ്‌ നേടി. താങ്കളുടെ മതത്തെ കുറിച്ചു ഞാന്‍ പഠിച്ചു. താങ്കളെ ഞാന്‍ വളരെയധികം സ്നേഹിക്കുന്നു.

ഇപ്പോള്‍ ഇതാ അല്ലാഹുവിന്‍റ്റെ തീരുമാനം അങ്ങയുടെ മേല്‍ വന്നെത്താന്‍ പോകുന്നു (അദ്ദേഹത്തിന്‍റ്റെ മരണം). താങ്കളുടെ കാലശേഷം ഞാന്‍ ആരെ പിന്തുടരും? എന്താണ്‌ ഞാന്‍ ചെയ്യേണ്ടത്‌?
ഇതു കേട്ട പുരോഹിതന്‍ ഇപ്പ്രകാരം പറഞ്ഞു, "അല്ലാഹുവാണെ, ആളുകള്‍ തീര്‍ച്ചയായും നഷ്ടത്തിലാണ്. അവര്‍ മതത്തില്‍ മാറ്റം വരുത്തി. ഈ മതത്തെ അതിന്‍റ്റെ ശരിയായ രീതിയില്‍ പിന്‍പറ്റുന്ന ആരേയും എനിക്കറിയില്ല. എന്നാല്‍ ഒരാള്‍ ഒഴികെ. അദ്ദേഹം 'അല്‍-മൌസില്‍' (ഇറാക്കിലെ ഒരു സ്ഥലം) എന്ന സ്ഥലത്താണുള്ളത്. താങ്കള്‍ക്ക് അദ്ദേഹത്തെ പിന്തുടരാം."

കുറച്ചു ദിവസത്തിനകം അദ്ദേഹവും മരണപ്പെട്ടു. അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസി(റ) ഇറാക്കിലേയ്ക്ക് യാത്ര തിരിച്ചു.

[തുടരും...]

Wednesday, 28 November 2007

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 05


കുറച്ചു നാളുകള്‍ക്കു ശേഷം ആ കച്ചവട സംഘം ശാമില്‍ എത്തിച്ചേര്‍ന്നു. അവിടെ എത്തിയ ഉടനെ തന്നെ ഞാന്‍
ആ നാട്ടിലുള്ള ചിലരോട്‌ ഇപ്പ്രകാരം ചോദിച്ചു, 'നിങ്ങളുടെ കൂട്ടത്തില്‍ ഈ മതത്തില്‍ ഏറ്റവും അറിവുള്ളയാള്‍
ആരാണ്‌?' അവര്‍ ഒരു പുരോഹിതനെപ്പറ്റി എന്നോട്‌ സൂചിപ്പിച്ചു. അദ്ദേഹമാണ്‌ അവിടെ ഈ മതത്തിനെ കുറിച്ച്‌ ഏറ്റവും
അറിവുള്ളയാളെന്നും, അദ്ദേഹത്തെ പള്ളിയില്‍ കാണുവാന്‍ സാധിക്കുമെന്നും അവര്‍ എന്നോടു പറഞ്ഞു.

അങ്ങനെ ഞാന്‍ അദ്ദേഹത്തിന്‍റ്റെ അടുക്കലെത്തി. "നിങ്ങളുടെ ആരാധനാ രീതികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാന്‍ അങ്ങയോടോപ്പം താമസിച്ച്‌ ഈ മതത്തെ കുറിച്ച്‌ പഠിക്കുവാന്‍ ആഗ്രഹിക്കുന്നു. എനിക്ക്‌ താങ്കളോടൊപ്പം ആരാധനാകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും താങ്കളെ സഹായിക്കുവാനും അതുമൂലം സാധിക്കും".

അദ്ദേഹം എന്‍റ്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു. അങ്ങനെ ഞാന്‍ അവിടെ താമസിച്ചു പോന്നു.
കുറച്ചു കാലത്തിനു ശേഷം ഒരു കാര്യം സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) ശ്രദ്ധയില്‍പ്പെട്ടു. ആ പുരോഹിതന്‍ സത്യത്തിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി അദ്ദേഹത്തിനു മനസ്സിലായി. പാവങ്ങള്‍ക്കായി ആളുകള്‍ സംഭാവന ചെയ്യുന്ന പണം, അയാള്‍ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുപോന്നു. അയാള്‍ ആ സംഭത്ത്‌ അര്‍ഹതപെട്ടവര്‍ക്ക് നല്‍കിയില്ല. അങ്ങനെ അയാള്‍ സ്വര്‍ണ്ണവും വെള്ളിയും സംബാദിച്ചു കൂട്ടി. അക്കാരണത്താല്‍ സല്‍മാന്‍ അല്‍ ഫാരിസി(റ) അയാളെ
വെറുത്തു.

കുറച്ചു നാളുകള്‍ക്കു ശേഷം ആ പുരോഹിതന്‍ മരണപ്പെട്ടു. അദ്ദേഹത്തിന്‍റ്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ആളുകള്‍ ഒരുമിച്ചു കൂടി. ഞാന്‍ ആളുകളുടെയെടുത്ത്‌ ആ പുരോഹിതന്‍റ്റെ മോഷണത്തെ പറ്റി പറഞ്ഞു. അയാള്‍ ജനങ്ങളുടെയെടുത്ത്‌ പാവങ്ങളെ സഹായിക്കുവാന്‍ കല്‍പ്പിക്കുകയും എന്നിട്ട്‌ ആ ധനം സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്തെന്ന്‌ ഞാന്‍ അവരോട്‌ പറഞ്ഞു.

ആദ്യം അവര്‍ എന്നെ വിഷ്വസിച്ചില്ല.
"നിങ്ങള്‍ക്ക്‌ അതെങ്ങനെയറിയാം?" അവര്‍ എന്നോടു ചോദിച്ചു.
"ഞാന്‍ നിങ്ങള്‍ക്ക്‌ അദ്ദേഹത്തിന്‍റ്റെ സംബാദ്യം കാണിച്ചു തരാം", ഞാന്‍ പറഞ്ഞു.
ഞാന്‍ അവര്‍ക്ക്‌ അയാള്‍ ഒളുപ്പിച്ചു വച്ച മുഴുവന്‍ ധനവും കാണിച്ചു കൊടുത്തു. ഇതു കണ്ട ആളുകള്‍
രോഷാകുലരായി. അവര്‍ പറഞ്ഞു,
"അല്ലാഹുവാണ, ഞങ്ങള്‍ ഇദ്ദേഹത്തെ അടക്കം ചെയ്യില്ല." ആ പുരോഹിതന്‍റ്റെ
മ്രിതുശരീരത്തെ അവര്‍ ക്രൂശിക്കുകയും കല്ലെറിയുകയും ചെയ്തു.

[തുടരും...]