Friday, 24 August 2007

വിശുദ്ധ ഖുറാന്‍ അധ്യായം 2 - 177

നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം, എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്‌ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കനും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിനും നല്‍കുകയും പ്രാര്‍ത്ഥന (നമസ്കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുബോഴും, യുദ്ധ രംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍.
(വിശുദ്ധ ഖുറാന്‍ അധ്യായം 2-177)

Wednesday, 1 August 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 9

പല സംഭവങ്ങളിലും യുദ്ധങ്ങളിലും തല്‍ഹ(റ)പ്രവാചകനോടൊപ്പം(സ്വ) അല്ലാഹുവിനുവേണ്ടി സമര്‍ത്ഥമായി പോരാടി. അല്ലാഹുവിനെ ആരാധിച്ചും അല്ലാഹുവിന്‍റ്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്തും അദ്ദേഹം തന്‍റ്റെ ജീവിതം നയിച്ചു. ആരാധനാകര്‍മ്മങ്ങള്‍ അദ്ദേഹം മുറപ്രകാരം പിന്‍പറ്റി. മറ്റുസമയങ്ങളില്‍ അദ്ദേഹം കച്ചവടത്തില്‍ മുഴുകി. ആ സമയത്തെ സംബന്നരായ മുസ്ലീംങ്ങളില്‍ ഒരാള്‍ തല്‍ഹ(റ) ആയിരുന്നു. അദ്ദേഹം തന്‍റ്റെ സംബത്ത് മുഴുവനും അല്ലാഹുവിന്‍റ്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ചു. അദ്ദേഹം തന്‍റ്റെ ധനം കണക്കില്ലാതെ പാവങ്ങള്‍ക്കായി ചിലവിട്ടു. അതുകൊണ്ട് അല്ലാഹു അദ്ദേഹത്തിന്‍റ്റെ ധനം കണക്കില്ലാതെ വര്‍ദ്ധിപ്പിച്ചു. അദ്ദേഹത്തിന്‍റ്റെ ഉദാരതകാരണം പ്രവാചകന്‍(സ്വ) അദ്ദേഹത്തെ, 'തല്‍ഹ ഉദാരനെന്നും', 'തല്‍ഹ ഉത്തമനായ മനുഷ്യനെന്നും', വിഷേശിപ്പിചു.

തല്‍ഹ(റ) നല്ല ഒരു വ്യാപാരിയായിരുന്നു. അതിന്‍റ്റെ ആവശ്യത്തിനായി അദ്ദേഹം അറേബ്യയിലെ പല സ്ഥലങ്ങളിലേയ്ക്കും യാത്രചെയ്തു. ഒരിക്കല്‍ അദ്ദേഹം 'ഹദ്രമൌത്ത്' എന്ന സ്ഥലത്തേയ്ക്ക് കച്ചവടത്തിനായി പോയി. തിരികെ അദ്ദേഹം വളരെയധികം ദിനാറുമായിട്ടാണ്‌ വന്നത്. കച്ചവടത്തില്‍ നേടിയ ലാഭമായിരുന്നു അത്. ഈ സംബത്തിനെകുറിച്ചോര്‍ത്ത് അദ്ദേഹം വളരെയധികം വിഷമിച്ചു. പല രാത്രികളിലും അദ്ദേഹത്തിന്‌ ഉറങ്ങുവാന്‍ കഴിഞ്ഞില്ല.
ഒരു രാത്രി അദ്ദേഹത്തിന്‍റ്റെ ഭാര്യ, ഉമ്മു കുല്‍തൂം(റ), അബൂബക്കറിന്‍റ്റെ(റ) മകള്‍, അദ്ദേഹത്തോടായി ചോദിച്ചു, "ഓ, മുഹമ്മദിന്‍റ്റെ പിതാവെ, അങ്ങേയ്ക്ക് എന്തു പറ്റി?. അങ്ങയെ വിഷമിപ്പിക്കുന്ന തരത്തിലുള്ള എന്തെങ്കിലും പെരുമാറ്റം എന്നില്‍ നിന്നുമുണ്ടായോ?".
"ഇല്ല". ഇതുകേട്ട അദ്ദേഹം(റ) പറഞ്ഞു. "ഒരു മുസ്ലിമിന്‌ ഏറ്റവും ഉത്തമയായ ഭാര്യയാണ്‌ നീ. പക്ഷേ ഞാന്‍ ആലോചിക്കുകയായിരുന്നു, ഒരു മനുഷ്യന്‍ എങ്ങനെ ഇത്രയും സംബത്തുംവച് അവന്‍റ്റെ സ്രിഷ്ടാവിനെ കുറിച്ച് ചിന്തിക്കും. തീര്‍ച്ചയായും ഈ ധനം എന്‍റ്റെ ഉറക്കം കെടുത്തുന്നു".
"അതിനെകുറിച്ചോര്‍ത്ത് അങ്ങ് എന്തിനിത്ര വിഷമിക്കണം?" ഉമ്മു കുല്‍തൂം(റ) പറഞ്ഞു. "നമ്മുടെ സമൂഹത്തില്‍ പാവപ്പെട്ട എത്രയോ ആളുകളുണ്ട്. അങ്ങയുടെ സുഹ്രുത്തുക്കളും അക്കൂട്ടത്തിലുണ്ട്. നാളെ രാവിലെ അങ്ങ് ഈ ധനം അവര്‍ക്ക് വീതിച്ചു നല്‍കുക".
"അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ. തീര്‍ച്ചയായും നീ സമര്‍ത്ഥയാണ്. സമര്‍ത്ഥനായ ഒരു മനുഷ്യന്‍റ്റെ മകള്‍". തല്‍ഹ(റ) പറഞ്ഞു. പിറ്റേ ദിവസം രാവിലെ, തല്‍ഹ(റ) ആ ധനം മുഴുവനും മുഹാജിറുകളിലും, അന്‍സാറുകളിലുമുള്ള പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, 25 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 8

ഇബിന്‍ ഹിബ്ബന്‍റ്റെ സഹീഹില്‍ രേഖപ്പെടുത്തിയത്, ആയിഷ(റ) പറഞ്ഞു, "അബുബെക്കര്‍ ഇപ്പ്രകാരം പറഞ്ഞു, 'ഉഹുദിന്‍റ്റെ ദിവസം, പ്രവാചകന്‍(സ്വ) തനിച്ചായി. അദ്ദേഹത്തിന്‍റ്റെ അടുത്തേയ്ക്ക് ആദ്യം ചെന്നത് ഞാനായിരുന്നു. അപ്പോള്‍ പ്രാവച്കന്‍റ്റെ മുന്‍പില്‍ ഒരാള്‍ നിന്ന് പ്രവാചകനെ ശത്രുക്കളില്‍നിന്നും സംരക്ഷിക്കുന്നത് ഞാന്‍ കണ്ടു.
ഇതുകണ്ടപ്പോള്‍ ഞാന്‍ എന്നോടായി പറഞ്ഞു, "പ്രവാചകനെ സംരക്ഷിക്കുന്ന ആ മനുഷ്യന്‍ തല്‍ഹയായിരിക്കണേയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റ്റെ മാതാപിതാക്കളെ ഞാന്‍ അദ്ദേഹത്തിനു പകരം നല്‍കാം. ഓ അല്ലാഹ്, അത് തല്‍ഹയാകണമേ, എന്‍റ്റെ മാതാപിതാക്കളെ ഞാന്‍ അദ്ദേഹത്തിനു പകരം നല്‍കാം."

പോകുന്ന വഴി, അബു ഉബൈദ ബിന്‍ അല്‍ ജര്‍റ, എന്‍റ്റെ മുന്‍പേ കയറി പോയി. അദ്ദേഹം ഒരു പക്ഷിയുടെ വേഗത്തിലാണ്‌ പ്രവാചകന്‍റ്റെ അടുത്തേയ്ക്ക് നീങ്ങിയത്!. ഞങ്ങള്‍ രണ്ടുപേരും പ്രവാചകനെ സംരക്ഷിക്കുവാനായി അവിടെച്ചെന്നു. തല്‍ഹ ഗുരുതരമായ മുറിവുകളോടെ പ്രവാചകന്‍റ്റെ മുന്‍പില്‍ കിടക്കുന്ന കാഴ്ചയാണ്‌ ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ കണ്ടത്. 'നിങ്ങളുടെ സഹോദരനെ പോയി നോക്കുക(അദ്ദേഹത്തിന്‍റ്റെ മുറിവുകള്‍ സംരക്ഷിക്കുക്ക). അദ്ദേഹം സ്വര്‍ഗ്ഗത്തിലെ ഒരു ഭവനത്തിന്‌ ഉടമസ്ഥനാണെന്ന് തെളിയിച്ചു', പ്രവാചകന്‍ ഞങ്ങളോട് പറഞ്ഞു.

ഞങ്ങള്‍ തല്‍ഹയുടെ അടുത്തേയ്ക്ക് ചെന്നു. പത്തോ അതിലധികമോ, വാളുകൊണ്ടുള്ള മുറിവുകള്‍ അദ്ദേഹത്തിന്‍റ്റെ ശരീരത്തില്‍ ഞങ്ങള്‍ കണ്ടു. അതിനു ശേഷം പ്രവാചകന്‍(സ്വ)
തല്‍ഹയെ(റ) കുറിച്ച് ഇപ്പ്രകാരം പറഞ്ഞു, "ഭൂമിയിലൂടെ നടക്കുന്ന ഒരു ശഹീദിനെ ആര്‍ക്കെങ്കിലും കാണണമെങ്കില്‍, അവര്‍ തല്‍ഹയെ നോക്കുക." ഇപ്പ്രകാരമാണ്‌ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അദ്ദേഹത്തിന്‌ പേര്‍ ലഭിച്ചത്.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.